ശ്രീ.പിണറായി വിജയൻ
ബഹു: കേരള മുഖ്യമന്തി
ശ്രീ വി ശിവൻകുട്ടി
ബഹു: തൊഴിൽ വകുപ്പ് മന്ത്രി
ശ്രീ എൻ വി ചന്ദ്രബാബു
ബഹു : ബോർഡ് ചെയർമാൻ
കേരള സര്‍ക്കാര്‍ നിയമ വകുപ്പ് വിജ്ഞാപനം നമ്പര്‍: 11011/കെ1/88 നിയമം തിരുവനന്തപുരം 1969 ഏപ്രില്‍ 17 / 1891 ചൈത്രം 27 കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന നിയമം പൊതുജനങ്ങളുടെ അറിവിനായി ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 1969 ഏപ്രില്‍11 ം തീയതി പ്രസിഡന്‍റിന്‍റെ അനുമതി ലഭിക്കുകയുണ്ടായി. ഗവര്‍ണ്ണറുടെ ഉത്തരവു പ്രകാരം പി.ശങ്കുണ്ണിമേനോന്‍ അഡീഷണല്‍ സെക്രട്ടറി 1969-ലെ 22-ാം ആക്ട് 1969 ലെ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ആക്ട് കേരള സംസ്ഥാനത്ത് 1(കള്ളു വ്യവസായ തൊഴിലാളികളുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്ന തിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുമുള്ള) ഒരു നിധി രൂപീകരിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരു ആക്ട്. പീഠിക : കേരള സംസ്ഥാനത്ത് 1(കള്ളു വ്യവസായ തൊഴിലാളികളുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുമുള്ള) ഒരു നിധി രൂപീകരിക്കുന്നതിനു വേണ്ടി വ്യവസ്ഥ ചെയ്യുന്നത് യുക്തമായിരിക്കുകയാല്‍, ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ പത്തൊന്‍പതാം സംവത്സരത്തില്‍ താഴെ പറയും പ്രകാരം നിയമം ഉണ്ടാക്കുന്നു. കുറിപ്പ് : ഭേദഗതികള്‍ നിലവില്‍വന്ന തീയതികളും ഉത്തരവു നമ്പരുകളും പുസ്തകത്തിന്‍റെ അവസാന ഭാഗത്ത് നമ്പര്‍ മുറയ്ക്ക് കൊടുത്തിരിക്കുന്നു. 1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും (1) ഈ ആക്ടിന് 1969 ലെ 2(കേരള) കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ആക്ട് എന്നു പേര്‍ പറയാം. (2) ഇതിനു കേരള സംസ്ഥാനം മുഴുവന്‍ വ്യാപ്തി ഉണ്ടായിരിക്കുന്നതാണ്. (3) ഗസറ്റിലെ വിജ്ഞാപനം മൂലം ഗവണ്‍മെന്‍റ് 3(നിശ്ചയിക്കാവുന്ന പ്രകാരമുള്ള) തീയതിയില്‍ ഇതു പ്രാബല്യത്തില്‍ വരുന്നതാണ്. 2. നിര്‍വചനങ്ങള്‍: ഈ ആക്ടില്‍ സന്ദര്‍ഭം മറ്റു വിധത്തില്‍ ആവശ്യപ്പെടാത്തപക്ഷം - (എ) ബോര്‍ഡ് എന്നാല്‍ 6-ാം വകുപ്പ് പ്രകാരം രൂപീകരിക്കുന്ന 2(കേരള) കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നര്‍ത്ഥമാകുന്നു. (എഎ) 4(നഷ്ടപരിഹാരം എന്നാല്‍ ഒരു അംഗത്തിന് തന്‍റെ തൊഴില്‍ പ്രക്രിയയ്ക്കിടയില്‍ ഉളവാകുന്ന ക്ഷതിയുടെ ചികിത്സയ്ക്കുവേണ്ടിയോ അയാള്‍ക്ക് അപ്രകാരം ഉളവായ ക്ഷതിയുടെ ഫലമായി അയാള്‍ മരിക്കുന്നപക്ഷം അയാളുടെ നിയമാനുസൃത അനന്തരാവകാശിക്കോ ഒറ്റത്തുകയായി നല്‍കേണ്ടതായ തുക എന്നര്‍ത്ഥമാകുന്നു) (ബി) അംശദായം എന്നാല്‍ പദ്ധതി പ്രകാരം ഒരു അംഗത്തെ സംബന്ധിച്ച് നല്‍കേണ്ട അംശദായം എന്നര്‍ത്ഥമാകുന്നു. സി) തൊഴിലുടമ എന്നാല്‍, നേരിട്ടോ, അഥവാ വേറൊരാള്‍ മുഖാന്തിരമോ അല്ലെങ്കില്‍ തനിക്കു വേണ്ടിയോ അഥവാ വേറൊരാള്‍ക്കു വേണ്ടിയോ, ഒന്നോ അതിലധികമോ തൊഴിലാളികളെ പ്രവൃത്തിയ്ക്ക് ആക്കുന്ന ഏതെങ്കിലും ആള്‍ എന്നര്‍ത്ഥമാകുന്നതും അതതു സമയത്ത് പ്രാബല്യത്തിലുള്ള അബ്കാരി ആക്ട് പ്രകാരം കള്ള് ഉല്‍പ്പാദിപ്പിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ 5(ശേഖരിക്കുന്നതിനോ) വില്‍ക്കുന്നതിനോ വേണ്ടിയുള്ള ഒരു ലൈസന്‍സ് ഉള്ള ഏതൊരാളും അതില്‍ ഉള്‍പ്പെടുന്നതുമാകുന്നു. (ഡി) തൊഴിലാളി എന്നാല്‍, കള്ള് ചെത്തുകയോ, ഉല്‍പ്പാദിപ്പിക്കുകയോ, കൊണ്ടു പോകുകയോ, 5(ശേഖരിക്കുകയോ). വില്‍പ്പന നടത്തുകയോ ചെയ്യുന്നത് സംബന്ധിച്ച് വേതനത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവൃത്തിയ്ക്കാക്കപ്പെട്ടിട്ടുള്ളവനും,. തൊഴിലുടമയില്‍ നിന്ന് നേരിട്ടോ അല്ലാതെയോ വേതനം ലഭിക്കുന്നവനുമായ ഏതെങ്കില്‍ ആള്‍ എന്നര്‍ത്ഥമാകുന്നതും, അതില്‍ കള്ള് ചെത്തുകയോ ഉല്‍പ്പാദിപ്പിക്കുകയോ കൊണ്ടുപോകുകയോ 5(ശേഖരിക്കുകയോ) വില്‍പ്പന നടത്തുകയോ ചെയ്യുന്നതിലോ അതു സംബന്ധിച്ചോ ഒരു കാരാറുകാരനോ കരാറുകാരന്‍ മുഖാന്തിരമോ അല്ലെങ്കില്‍ ഒരു ഏജന്‍റ് മുഖാന്തിരമോ പ്രവര്‍ത്തിയ്ക്കാക്കപ്പെട്ട ഏതെങ്കിലും ആള്‍, ഉള്‍പ്പെടുന്നതുമാകുന്നു ; (ഇ) നിധി എന്നാല്‍, പദ്ധതി പ്രകാരം രൂപീകരിക്കപ്പെട്ട 6(കേരള) കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി എന്നര്‍ത്ഥമാകുന്നു. (എഫ്) ഉല്‍പ്പാദിപ്പിക്കുക എന്നാല്‍ കള്ളു തയ്യാറാക്കുന്നതിനുള്ള ഏതെങ്കിലും പ്രക്രിയ എന്നര്‍ത്ഥമാകുന്നതും, ചെത്തുന്നതിനുവേണ്ടി ഒരു വൃക്ഷം ഒരുക്കുന്നത് അതില്‍ ഉള്‍പ്പെടുന്നതുമാകുന്നു ; (ജി) അംഗം എന്നാല്‍, നിധിയിലെ ഒരു അംഗം എന്നര്‍ത്ഥമാകുന്നതും, 7(നിധിയിലെ) ഒരു അംഗമാകാന്‍ യോഗ്യതയുള്ള ഏതൊരാളേയും ഉള്‍ക്കൊള്ളുന്നതുമാകുന്നു. 8((ജിജി) നിര്‍ദ്ദിഷ്ടം എന്നാല്‍ ഈ ആക്ട് പ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളാല്‍ നിര്‍ദ്ദിഷ്ടമായത് എന്നര്‍ത്ഥമാകുന്നു); (എച്ച്) പട്ടിക എന്നാല്‍ ഈ ആക്ടിനോട് ചേര്‍ത്തിട്ടുള്ള പട്ടിക എന്നര്‍ത്ഥമാകുന്നു ; (ഐ) പദ്ധതി എന്നാല്‍ ഈ ആക്ടിന്‍ കീഴില്‍ ഉണ്ടാക്കിയ പദ്ധതി എന്നര്‍ത്ഥമാകുന്നു. (ജെ) വേതനം എന്നാല്‍ തൊഴില്‍ സംബന്ധിച്ച കരാറിലെ വ്യവസ്ഥകളനുസരിച്ച്, ജോലിയിരിക്കുമ്പോഴൊ വേതനത്തോടുകൂടിയ അവധിയിലിരിക്കുമ്പോഴൊ ഒരു തൊഴിലാളി സമ്പാദിക്കുന്നതും അയാള്‍ക്ക് പണമായി നല്‍കുന്നതോ നല്‍കേണ്ടതോ ആയതും ആയ എല്ലാ പ്രതിഫലങ്ങളും എന്നര്‍ത്ഥമാകുന്നതും, എന്നാല്‍ അതില്‍- (ശ) ഏതെങ്കിലും ഭക്ഷണാനുകൂല്യത്തിന്‍റെ രൊക്ക വിലയും ; (ശശ) അധിക സമയബത്തയും ബോണസ്സും കമ്മീഷനും ഉള്‍പ്പെടാത്തതുമാകുന്നു. 3. കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി : (1) ഗവണ്‍മെന്‍റിന്, ഗസറ്റില്‍ വിജ്ഞാപനംമൂലം തൊഴിലാളികള്‍ക്കുവേണ്ടി ഈ നിയമ പ്രകാരം ഒരു നിധി ഏര്‍പ്പടുത്തുന്നതിന് 9(കേരള) കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതി എന്ന പേരായ ഒരു പദ്ധതി രൂപീകരിക്കാവുന്നതും പദ്ധതി രൂപീകരിച്ചതിനുശേഷം എത്രയും വേഗം ഈ ആക്ടിലെയും പദ്ധതിയിലെയും വ്യവസ്ഥകള്‍ക്കനുസരണമായി ഒരു നിധി ഏര്‍പ്പെടുത്തേണ്ടതുമാണ്. (2) നിധി 6-ാം വകുപ്പ് പ്രകാരം രൂപവത്കരിക്കുന്ന ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കേണ്ടതും, ബോര്‍ഡിന്‍റെ ഭരണനിര്‍വ്വഹണത്തില്‍ ആയിരിക്കേണ്ടതുമാണ്. (3) ഈ ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി (1)-ാം ഉപവകുപ്പ് പ്രകാരം രൂപവത്ക്കരിക്കുന്ന പദ്ധതിയില്‍, പട്ടികയില്‍ പ്രത്യേകം പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കുമോ അല്ലെങ്കില്‍ ഏതെങ്കിലും കാര്യങ്ങള്‍ക്കോ വേണ്ടി വ്യവസ്ഥ ചെയ്യാവുന്നതാണ്. 4. പദ്ധതിയില്‍ വ്യവസ്ഥ ചെയ്യാവുന്ന അംശദായങ്ങളും കാര്യങ്ങളും : (1) തൊഴിലുടമ നിധിയിലേക്ക് നല്‍കേണ്ട അംശദായം, ഓരോ തൊഴിലാളിക്കും തല്‍സമയം നല്‍കേണ്ടുന്ന വേതനത്തിന്‍റെ **10 (പത്തു) ശതമാനമായിരിക്കേണ്ടതും, തൊഴിലാളിയുടെ അംശദായം, തന്നെ സംബന്ധിച്ച് തൊഴിലുടമ നല്‍കേണ്ട അംശദായത്തിന് തുല്യമായിരിക്കേണ്ടതുമാണ്. (2) തൊഴിലുടമ 1-ാം ഉപവകുപ്പ് പ്രകാരം നല്‍കേണ്ട അംശദായത്തിന് പുറമെ, ഓരോ തൊഴിലാളിക്കും തല്‍സമയം നല്‍കേണ്ടുന്ന വേതനത്തിന്‍റെ അഞ്ചു ശതമാനത്തിന് തുല്യമായ തുക നിധിയിലേക്ക് ഗ്രാറ്റുവിറ്റിയായി അംശദായം ചെയ്യേണ്ടതാണ്. എന്നാല്‍ ഈ ആക്ട് പ്രകാരം നല്‍കേണ്ട ഏതെങ്കിലും അംശദായത്തിന്‍റെ തുകയില്‍ ഒരു രൂപയുടെ ഭിന്നം വരുന്നപക്ഷം, അങ്ങനെയുള്ള ഭിന്നം ഏറ്റവും അടുത്തരൂപയോ, അരരൂപയോ അല്ലെങ്കില്‍ കാല്‍രൂപയോ ആക്കിത്തീര്‍ക്കാന്‍ പദ്ധതിയില്‍ വ്യവസ്ഥ ചെയ്യാവുന്നതാണ്. 11(3) ഫണ്ടിലേക്ക് ഗ്രാന്‍റായി 7-7-99 ലെ ജി.ഒ.ആര്‍.റ്റി.നം.2174/99/തൊഴില്‍ മുഖേന 7.5 % എന്നത് 10% ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫണ്ടിലേക്കുള്ള തൊഴിലാളികളുടെ അംശദായത്തിന്‍റെ 7.5 ശതമാനത്തില്‍ കുറയാത്ത ഒരു തുക ഓരോ വര്‍ഷവും സര്‍ക്കാര്‍ അംശദായമായി നല്‍കേണ്ടതാണ്). 12 (4) ഓരോ തൊഴിലുടമയും നിധിയിലേക്ക് തന്‍റെ നിയന്ത്രണത്തില്‍ ചെത്തുന്ന ഓരോ തെങ്ങിന്‍റെയും കാര്യത്തില്‍ അര്‍ദ്ധവാര്‍ഷികത്തില്‍ പത്തു രൂപാ വീതവും ഓരോ പനയുടെ കാര്യത്തില്‍ വാര്‍ഷികത്തില്‍ ഇരുപത് രൂപ വീതവും നഷ്ടപരിഹാരം (അപകട ചികിത്സാ ധനസഹായം) നല്‍കുന്നതിനുള്ള ഉപയോഗത്തിനുവേണ്ടി നല്‍കേണ്ടതാണ്.) വിശദീകരണം : 4-ാം ഉപവകുപ്പിന്‍കീഴില്‍ തൊഴിലുടമ നല്‍കേണ്ടതായ തുകയ്ക്കു തുല്യമായ അംശദായം നല്‍കുവാന്‍ തൊഴിലാളിക്കും ബാധ്യത ഉണ്ടായിരിക്കുന്നതല്ല. 4എ.(1) 4-ാം വകുപ്പില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും സര്‍ക്കാറിന് ബോര്‍ഡിന്‍റെ ശുപാര്‍ശയിേډല്‍, പൊതുതാല്‍പര്യത്തിലേയ്ക്ക് അപ്രകാരം ചെയ്യേണ്ടത് ആവശ്യമാണെന്ന് അഭിപ്രായമുള്ളിടത്ത്, അതിന് ഗസറ്റ് വിജ്ഞാപനം മുഖേന തൊഴിലുടമകളുടെ ഏതെങ്കിലും വിഭാഗത്തെ ആ വകുപ്പിന്‍കീഴിലുള്ള അംശദായം നല്‍കുന്നതില്‍ നിന്നും, ആ വിജ്ഞാപനത്തില്‍ പ്രത്യേകം പറഞ്ഞേക്കാവുന്ന കാലയളവിലേക്ക്, പില്‍ക്കാല പ്രാബ്യലത്തോടുകൂടിയോ മുന്‍കാല പ്രാബ്യലത്തോടുകൂടിയോ ഒഴിവാക്കാവുന്നതാണ്. (2) ഒരു തൊഴിലാളി, തന്‍റെ തൊഴിലുടമ അംശദായം നല്‍കുന്നതില്‍നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന കാലയളവിലേക്ക് 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്‍റെ കീഴിലുള്ള തന്‍റെ അംശദായം നല്‍കുവാന്‍ ബാധ്യസ്ഥനായിരിക്കുന്നതല്ലെന്ന്, സംശയനിവാരണത്തിലേക്കായി ഇതിനാല്‍ പ്രഖ്യാപിച്ചുകൊള്ളുന്നു. 5. പദ്ധതിയുടെ ഭേദഗതികള്‍ : (1) ഗസറ്റില്‍ വിജ്ഞാപനംമൂലം, ഗവണ്‍മെന്‍റിന് ഈ നിയമ പ്രകാരം രൂപീകരിച്ച് പദ്ധതിയില്‍, 13 (പിന്‍കാല പ്രാബ്യലത്തോടെയോ, മുന്‍കാല പ്രാബ്യലത്തോടെയോ), ഏതെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ, പദ്ധതി ഭേദഗതി വരുത്തുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. (2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഏതൊരു വിജ്ഞാപനവും, അതു പുറപ്പെടുവിച്ച ശേഷം, കഴിയുന്നത്രവേഗം, നിയമസഭ ആകെ പതിനാലു ദിവസക്കാലത്തേക്കെങ്കിലും സമ്മേളനത്തില്‍ ആയിരിക്കുമ്പോള്‍ - അത് ഒരു സമ്മേളനത്തിലോ തുടര്‍ച്ചയായുള്ള രണ്ടു സമ്മേളനത്തിലോ പെടാം - അതിന്‍റെ മുമ്പാകെ വെയ്ക്കേണ്ടതും, അപ്രകാരം അത് വയ്ക്കുന്ന സമ്മേളനമോ അതിനു തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിന് മുമ്പ്, നിയമസഭ ആ വിജ്ഞാപനത്തില്‍ വല്ല ഭേദഗതിയും വരുത്തേണമെന്നോ അല്ലെങ്കില്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്നോ നിശ്ചയിക്കുന്ന പക്ഷം വിജ്ഞാപനത്തിന്, അതിനുശേഷം അതതു സംഗതിപോലെ അങ്ങനെ ഭേദഗതി ചെയ്ത രൂപത്തില്‍മാത്രം പ്രാബല്യമുണ്ടായിരിക്കുകയോ അല്ലെങ്കില്‍ യാതൊരു പ്രാബല്യവും ഇല്ലാതെ ഇരുക്കുകയോ ചെയ്യുന്നതുമാണ്, എന്നിരുന്നാലും അങ്ങനെയുള്ള ഏതെങ്കിലും ഭേദഗതിയോ റദ്ദാക്കലോ ആ വിജ്ഞാപനത്തിന്‍റെ കീഴില്‍ നേരത്തെ ചെയ്ത യാതൊന്നിന്‍റെയും സാധുതയ്ക്ക് ദൂഷ്യം വരുത്താത്ത വിധത്തില്‍ ആയിരിക്കേണ്ടതുമാകുന്നു. 6. ബോര്‍ഡിന്‍റെ രൂപീകരണം (1) ഗവണ്‍മെന്‍റിന് ഗസറ്റിലെ വിജ്ഞാപനം മൂലം, അതില്‍ പ്രത്യേകം പറയാവുന്ന തീയതി മുതല്‍ 13(കേരള) കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നു വിളിക്കപ്പെടുന്ന ഒരു ബോര്‍ഡ്, നിധിയുടെ ഭരണത്തിനും നിധിയില്‍ നിന്നും പണം മുടക്കി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനോ നിര്‍വ്വഹണത്തിനോ വേണ്ടിയും രൂപീകരിക്കാവുന്നതാണ്. (2) ബോര്‍ഡ്, മുന്‍പറഞ്ഞപേരില്‍ അറിയപ്പെടുന്ന ഒരു ഏകാംഗ യോഗമായിരിക്കുന്നതും, അതിന് ശാശ്വത പിന്‍തുടര്‍ച്ചാവകാശവും ഒരു പൊതുമുദ്രയും ഉണ്ടായിരിക്കുന്നതും പ്രസ്തുത പേരില്‍ വ്യവഹാരം നടത്തേണ്ടതും വ്യവഹരിക്കപ്പെടേണ്ടതുമാകുന്നു. (3) ബോര്‍ഡില്‍, ഗവണ്‍മെന്‍റ് നിയമിക്കാവുന്നത്ര അംഗസംഖ്യയോടുകൂടിയ ഡയറക്ടര്‍മാര്‍ ഉണ്ടായിരിക്കുന്നതും പദ്ധതിയില്‍ വ്യവസ്ഥ ചെയ്യാവുന്ന രീതിയില്‍ അവരെ തെരഞ്ഞെടുക്കേണ്ടതുമാകുന്നു എന്നാല്‍, ബോര്‍ഡില്‍ ഗവണ്‍മെന്‍റിനേയും തൊഴിലുടമകളേയും തൊഴിലാളികളേയും തുല്യമായി പ്രതിനിധീകരിക്കുന്ന ഡയറക്ടര്‍മാര്‍ ഉണ്ടായിരിക്കേണ്ടതാണ്. (4) ബോര്‍ഡിലെ ഡയറക്ടര്‍മാരില്‍ ഒരാളെ ഗവണ്‍മെന്‍റ് ചെയര്‍മാനായി നിയമിക്കേണ്ടതാണ്. (5) ബോര്‍ഡിലെ എല്ലാ ഡയറക്ടര്‍മാരുടെയും പേര് ഗസറ്റില്‍ ഗവണ്‍മെന്‍റ് പ്രസിദ്ധപ്പെടുത്തേണ്ടതാണ്. (6) പദ്ധതിയില്‍ നിര്‍ദ്ദേശിക്കാവുന്ന പ്രകാരമുള്ള രീതിയില്‍ ബോര്‍ഡ്, അതില്‍ നിക്ഷിപ്തമായിരിക്കുന്ന നിധിയുടെ ഭരണം നടത്തേണ്ടതാണ്. (7) 13(ബോര്‍ഡിന്, ഗവണ്‍മെന്‍റിന്‍റെ മുന്‍കൂട്ടിയുള്ള അനുവാദത്തോടുകൂടി നിധിയുടെ കാര്യക്ഷമമായ ഭരണനിര്‍വ്വഹണത്തിനുവേണ്ടി ആവശ്യമെന്ന് അത് കരുതാവുന്നതുപോലെ ഈ ആക്ടോ പദ്ധതിയോ പ്രകാരമുളള അതിന്‍റെ അധികാരങ്ങളും, കൃത്യങ്ങളും അത് നിര്‍ദ്ദേശിക്കുന്ന പ്രകാരമുളള നിയന്ത്രണങ്ങളും വ്യവസ്ഥകളും വല്ലതുമുണ്ടെങ്കില്‍ അവയ്ക്കുവിധേയമായി, അതിന്‍റെ ചെയര്‍മാനോ, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്കോ അഥവാ ഏതെങ്കിലും വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്കോ ഏല്‍പ്പിച്ചു കൊടുക്കാവുന്നതാണ്. എന്നാല്‍ ഹാജരായിരിക്കുന്ന എല്ലാ അംഗങ്ങളും അങ്ങനെ ഏല്‍പ്പിച്ചു കൊടുക്കുന്നതിനോട് അനുകൂലിച്ചില്ലെങ്കില്‍ ഈ ഉപവകുപ്പ് പ്രകാരം ഏല്‍പ്പിച്ചുകൊടുക്കാവുന്നതല്ല) (8) 18(ബോര്‍ഡിന്‍റെ ഏതെങ്കിലും പ്രവര്‍ത്തിയോ നടപടിയോ, ബോര്‍ഡില്‍ ഏതെങ്കിലും ഒഴിവുണ്ടെന്നോ അതിന്‍റെ രൂപീകരണത്തില്‍ എന്തെങ്കിലും ന്യൂനത ഉണ്ടെന്നോ ഉള്ള കാരണത്താല്‍മാത്രം അസാധുവാക്കപ്പെടാവുന്നതല്ല). 7 ഉദ്യോഗസ്ഥډാരുടെ നിയമനം (1) ഗവണ്‍മെന്‍റിന്, ഒരു ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറേയും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തിന് അദ്ദേഹത്തെ സഹായിക്കുന്നതിന് ആവശ്യമെന്ന് അവര്‍ക്ക് തോന്നുന്നത്ര വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരേയും നിയമിക്കാവുന്നതാണ്. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ബോര്‍ഡിന്‍റെ മുഖ്യകാര്യനിര്‍വണ ഉദ്യോഗസ്ഥനായിരിക്കുന്നതാണ്. (2) ബോര്‍ഡിന് ഗവണ്‍മെന്‍റിന്‍റെ മുന്‍കൂട്ടിയുള്ള അംഗീകാരത്തോടെ, ആവശ്യമെന്ന് അത് കരുതുന്ന പ്രകാരമുള്ള സ്റ്റാഫിനെ നിയമിക്കാവുന്നതാണ്. (3) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെയും വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെയും തെരഞ്ഞെടുപ്പ് രീതിയും, ശമ്പളവും അലവന്‍സുകളും, അച്ചടക്കവും മറ്റു സേവന വ്യവസ്ഥകളും ഗവണ്‍മെന്‍റ് നിര്‍ദ്ദേശിക്കാവുന്ന രീതിയില്‍ ആയിരിക്കേണ്ടതും, ബോര്‍ഡ് നിയമിക്കുന്ന സ്റ്റാഫിന്‍റെ തെരഞ്ഞെടുപ്പ് രീതിയും ശമ്പളവും അലവന്‍സുകളും അച്ചടക്കവും മറ്റ് സേവന വ്യവസ്ഥകളും ഗവണ്‍മെന്‍റിന്‍റെ മുന്‍കൂട്ടിയുള്ള അംഗീകാരത്തോടുകൂടി ബോര്‍ഡ് നിര്‍ദ്ദേശിക്കാവുന്ന രീതിയില്‍ ആയിരിക്കേണ്ടതുമാകുന്നു. 8. തൊഴിലുടമകളില്‍ നിന്ന് കിട്ടേണ്ട തുക നിര്‍ണ്ണയിക്കല്‍ (1) ഈ ആക്ടിലേയോ പദ്ധതിയിലേയോ വ്യവസ്ഥകള്‍ പ്രകാരം ഏതെങ്കിലും തൊഴിലുടമയില്‍ നിന്ന് കിട്ടേണ്ട തുക, ഉത്തരവ് പ്രകാരം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്കോ അദ്ദേഹം ഇക്കാര്യത്തിലേയ്ക്ക് അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്കോ നിര്‍ണ്ണയിക്കാവുന്നതും, ഈ ആവശ്യത്തിലേയ്ക്ക് അദ്ദേഹത്തിന് ആവശ്യമെന്ന് തോന്നുന്ന പ്രകാരമുള്ള അന്വേഷണങ്ങള്‍ നടത്താവുന്നതുമാകുന്നു. (2) (1)-ാം ഉപവകുപ്പ് പ്രകാരം അന്വേഷണം നടത്തുന്ന ഏതൊരു ഉദ്യോഗസ്ഥനും അപ്രകാരമുള്ള അന്വേഷണത്തിന്‍റെ ആവശ്യങ്ങള്‍ക്കായി 1908- ലെ സിവില്‍ നടപടി നിയമപ്രകാരം വിചാരണ ചെയ്യുമ്പോള്‍ ഒരു സിവില്‍ കോടതിയില്‍ നിക്ഷിപ്തമായിരിക്കുന്ന അതേ അധികാരങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. അതായത് - (എ) ഏതെങ്കിലും ആള്‍ ഹാജരാകുന്നത് നിര്‍ബന്ധിക്കാനും അയാളെ സത്യം ചെയ്യിപ്പിച്ച് വിസ്തരിക്കാനും, (ബി) രേഖകള്‍ കണ്ടെത്താനും ഹാജരാക്കാനും ആവശ്യപ്പെടാനും (സി) സത്യവാങ്മൂലപ്രകാരം തെളിവുകല്‍ സ്വീകരിക്കാനും, (ഡി) സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള കമ്മീഷനുകള്‍ പുറപ്പെടുവിക്കാനും (3) ഈ വകുപ്പ് പ്രകാരമുള്ള ഏതൊരു അന്വേഷണവും ഇന്ത്യന്‍ ശിക്ഷാനിയമം 193-ഉം 228-ഉം വകുപ്പുകളുടെ അര്‍ത്ഥവ്യാപ്തിക്കുള്ളിലും 196-ാം വകുപ്പിന്‍റെ ആവശ്യത്തിനും ഒരു ജുഡീഷ്യല്‍ നടപടിയായി കരുതപ്പെടേണ്ടതാണ്. (4) ഏതെങ്കിലും തൊഴിലുടമയില്‍ നിന്ന് ഈടാക്കേണ്ടുന്ന തുക നിശ്ചയിക്കുന്ന ഏതൊരുത്തരവും, തൊഴിലുടമയ്ക്ക് പറയാനുള്ളത് പറയാന്‍ ന്യായമായ ഒരു അവസരം നല്‍കാതെ (1)-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിക്കാന്‍ പാടില്ലാത്തതാകുന്നു. (5) (1)-ാം ഉപവകുപ്പുപ്രകാരമുള്ള ഒരു ഉത്തരവുമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാള്‍ക്കും ഉത്തരവ് കൈപ്പറ്റുന്ന തീയതി മുതല്‍ 60 ദിവസത്തിനകം ഗവണ്‍മെന്‍റിലേയ്ക്കോ, ഈ ആവശ്യാര്‍ത്ഥം ഗവണ്‍മെന്‍റ് നിര്‍ദ്ദേശിക്കാവുന്ന പ്രകാരമുള്ള മറ്റ് ഏതെങ്കിലും അധികാരസ്ഥനോ അപ്പീല്‍ ബോധിപ്പിക്കാവുന്നതും, അങ്ങനെയുളള അപ്പീലിേډല്‍ ഗവണ്‍മെന്‍റിന്‍റെയോ അപ്രകാരമുള്ള അധികാരസ്ഥന്‍റെയോ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്. 158 എ. അംശദായത്തിന്‍റെ താല്‍ക്കാലിക തിട്ടപ്പെടുത്തല്‍ : 18(1) ഏതൊരു തൊഴിലുടമയും, ഏതെങ്കിലും വര്‍ഷത്തില്‍ അയാളില്‍നിന്നു കിട്ടാനുള്ളതായ തുക 8-ാം വകുപ്പുപ്രകാരം നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലാതിരിക്കുമ്പോള്‍, മുന്‍കൂര്‍ അംശദായം എന്ന നിലയില്‍ ഓരോ മാസവും, പ്രസ്തുത വകുപ്പു പ്രകാരം ഏറ്റവും ഒടുവില്‍ നിര്‍ണയിക്കപ്പെട്ടതിന് അനുസരണമായി തന്‍റെ തൊഴിലാളികളെ സംബന്ധിച്ച് അയാള്‍ നല്‍കേണ്ടതായ അംശദായത്തുകയുടെ പന്ത്രണ്ടില്‍ ഒന്നിന് തത്തുല്യമായ ഒരു തുക നല്‍കേണ്ടതാണ്. എന്നാല്‍തന്നെ സംബന്ധിച്ച് 8-ാം വകുപ്പ് പ്രകാരമുള്ള ഒരു നിര്‍ണ്ണയ ഉത്തരവ് ഒരു സമയത്തും ഉണ്ടായിട്ടില്ലാത്ത ഏതൊരു തൊഴിലുടമയും മുന്‍കൂര്‍ അംശദായം എന്ന നിലയില്‍ ഓരോ മാസവും തന്‍റെ ഉത്തമമായ അഭിപ്രായത്തിനനുസരണമായി തന്‍റെ തൊഴിലാളികളെ സംബന്ധിച്ച് 4-ാം വകുപ്പുപ്രകാരം താന്‍ നല്‍കേണ്ടതായിട്ടുള്ള അംശദായ തുകയുടെ പന്ത്രണ്ടില്‍ ഒന്നിന് തത്തുല്യമായ തുക നല്‍കേണ്ടതാണ്. എന്നുതന്നെയുമല്ല, തന്‍റെ ഉത്തമമായ അഭിപ്രായത്തിനനുസരണമായി ഒരു തൊഴിലുടമ മുന്‍കൂര്‍ അംശദായം നല്‍കിയിട്ടുള്ളിടത്ത്, താന്‍ അപ്രകാരമുള്ള അഭിപ്രായത്തില്‍ എത്തിച്ചേര്‍ന്ന രീതികാണിക്കുന്ന ഒരു സ്റ്റേറ്റ്മെന്‍റ് തുക നല്‍കുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. (2)ഒരു മാസത്തെ മുന്‍കൂര്‍ അംശദായം അതിനടുത്തമാസം അഞ്ചാം തീയതിയോ അതിനുമുമ്പോ കൊടുത്തിരിയ്ക്കേണ്ടതാണ്. (3) നിശ്ചിത തീയതിയിലോ അതിനുമുമ്പോ, മുന്‍കൂര്‍ അംശദായം നല്‍കിയിട്ടില്ലെങ്കില്‍ കുടിശ്ശിക തുക കാണിച്ചുകൊണ്ടുള്ള നോട്ടീസ്, വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, വീഴ്ച വരുത്തിയ ആളിന് അയയ്ക്കേണ്ടതും, പ്രസ്തുത നോട്ടീസ് കൈപ്പറ്റി ഏഴു ദിവസത്തിനകം തുക അടച്ചില്ല എങ്കില്‍ അത് ഭൂനികുതി കുടിശ്ശിക എന്ന പോലെ അതേവിധത്തില്‍ വസൂലാക്കാവുന്നതുമാണ്. (4) ഈ വകുപ്പു പ്രകാരം ഒരു വര്‍ഷത്തേയ്ക്ക് അടച്ച തുക ആ വര്‍ഷത്തേയ്ക്ക് 8-ാം വകുപ്പ് പ്രകാരം തിട്ടപ്പെടുത്തിയ തുകയില്‍ നിന്നും തട്ടിക്കഴിക്കേണ്ടതാണ്. 18 (8 ബി. തെറ്റുകള്‍ തിരിത്തുന്നതിനും മറ്റുമുള്ള അധികാരം : (1) 8-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്‍കീഴില്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറോ മറ്റെതെങ്കിലും വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറോ സംഗതിയില്‍ ഒരു ഉത്തരവു പാസാക്കുകയും അതിനെതിരായി (5)-ാം ഉപവകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം സര്‍ക്കാരിലേയ്ക്ക് യാതൊരു അപ്പീലും നല്‍കപ്പെടാതിരിക്കുകയും ചെയ്യുന്ന സംഗതിയില്‍ ഒരു അപേക്ഷയിേډലോ മറ്റു വിധത്തിലോ, അപ്രകാരമുള്ള ഉത്തരവ് പാസാക്കിയ തീയതി മുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും സമയത്ത്, ആ രേഖയില്‍ പ്രത്യക്ഷത്തില്‍ കാണാവുന്നതായ ഏതൊരു തെറ്റും തിരുത്താവുന്നതാണ്. എന്നാല്‍ നിര്‍ണ്ണയിക്കപ്പെട്ട തുക വര്‍ദ്ധിപ്പിക്കുന്ന ഫലം ഉളവാക്കുന്ന അപ്രകാരമുള്ള യാതൊരു തിരുത്തും, ബന്ധപ്പെട്ട തൊഴിലുടമയ്ക്ക് പറയുവാനുള്ളത് പറയുവാന്‍ ന്യായമായ ഒരു അവസരം നല്‍കിയിട്ടില്ലാത്തപക്ഷം, ചെയ്യുവാന്‍ പാടുള്ളതല്ല. എന്നുതന്നെയുമല്ല, ഈ ഉപവകുപ്പില്‍ പറയുന്ന സമയപരിധി, 8-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്‍കീഴില്‍ ഉണ്ടാക്കിയതും ഫണ്ടിന്‍റെ താല്‍പര്യങ്ങള്‍ക്കു ഹാനികരവുമായ ഉത്തരവിന്‍റെ കാര്യത്തില്‍, 1996 - ലെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ആക്ടിന്‍റെ പ്രാരംഭ തീയതി മുതല്‍ ആറുമാസ കാലയളവിലേയ്ക്ക് ബാധകമായിരിക്കുന്നതല്ല. (2) അപ്രകാരമുള്ള ഏതെങ്കിലും തിരുത്തല്‍ നിര്‍ണ്ണയിക്കപ്പെട്ട തുകയില്‍ കുറവു വരുത്തുന്ന ഫലം ഉളവാക്കുന്നിടത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍, അര്‍ഹതപ്പെട്ട തൊഴിലുടമയ്ക്ക്, അയാളുടെ ഇച്ഛാനുസരണം, ഒന്നുകില്‍, തുക മടക്കി കൊടുക്കുകയോ, അല്ലെങ്കില്‍ ഭാവിയില്‍ നല്‍കേണ്ടതായ അംശദായത്തില്‍ തട്ടിക്കഴിക്കുകയോ ചെയ്യേണ്ടതാണ്. (3) അപ്രകാരമുള്ള ഏതെങ്കിലും തിരുത്തല്‍ നിര്‍ണ്ണയിക്കപ്പെട്ട തുക വര്‍ദ്ധിപ്പിക്കുന്ന ഫലം ഉളവാക്കുന്നിടത്ത്, അപ്രകാരം വര്‍ദ്ധന ഉളവാക്കുന്ന ഏതൊരു ഉത്തരവിനും, അപ്രകാരമുളള നിര്‍ണ്ണയം 8-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്‍കീഴില്‍ നടത്തപ്പെട്ടിരുന്നാലെന്നതുപോലെ, ഈ ആക്ടിലെയും അതിന്‍കീഴില്‍ ഉണ്ടാക്കപ്പെട്ട പദ്ധതിയിലേയും വ്യവസ്ഥകള്‍ ബാധകമായിരിക്കുന്നതാണ്. 8.സി. റിവിഷന്‍ നടത്താനുള്ള അധികാരം : - ബോര്‍ഡിന്‍റെ ചെയര്‍മാന് സ്വമേധയാ, 8-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്‍ കീഴിലോ 8 ബി(1)-ാം ഉപവകുപ്പിന്‍കീഴിലോ പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവ്, ആ ഉത്തരവ് ബോര്‍ഡിന്‍റെ താല്‍പര്യങ്ങള്‍ക്കു ഹാനികരമാണെന്ന് വിശ്വസിക്കുവാന്‍ തനിക്കു കാരണമുള്ളപക്ഷം ആ ഉത്തരവ് പാസാക്കിയ തീയതി മുതല്‍ രണ്ടു വര്‍ഷ കാലയളവിനുള്ളില്‍ ഏതു സമയത്തും ആവശ്യപ്പെടുകയും പരിശോധിക്കുകയും ചെയ്യാവുന്നതും ഈ ആക്ടിലെയും അതിന്‍കീഴില്‍ ഉണ്ടാക്കപ്പെട്ട പദ്ധതിയിലെയും വ്യവസ്ഥകള്‍ക്കു വിധേയമായി, തനിക്ക് ഉചിതമെന്നു തോന്നുന്ന ഉത്തരവുകള്‍ പാസാക്കാവുന്നതുമാണ്. എന്നാല്‍ അപ്രകാരമുള്ള യാതൊരു ഉത്തരവും ബന്ധപ്പെട്ട തൊഴിലുടമയ്ക്ക് പറയുവാനുള്ളതു പറയുവാന്‍ ന്യായമായ ഒരു അവസരം നല്‍കിയിട്ടില്ലാത്തപക്ഷം, പാസാക്കുവാന്‍ പാടുള്ളതല്ല. എന്നുതന്നെയുമല്ല ഈ വകുപ്പില്‍ പറയുന്ന സമയപരിധി 1996-ലെ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ആക്ടിന്‍റെ പ്രാരംഭ തീയതി മുതല്‍ ആറുമാസ കാലയളവിലേയ്ക്ക് ബാധകമായിരിക്കുന്നതുമല്ല). 9. തൊഴിലുടമകളില്‍ നിന്ന് ഈടാക്കേണ്ട തുകകള്‍ വസൂലാക്കേണ്ട രീതി : ഈ ആക്ടിലെയോ പദ്ധതിയിലെയോ വ്യവസ്ഥകള്‍ പ്രകാരം തൊഴിലുടമയില്‍ നിന്ന് ഈടാക്കേണ്ട ഏതെങ്കിലും തുക, ആ തുക കുടിശ്ശികയായിട്ടുണ്ടെങ്കില്‍ 18 (1077 -ലെ അബ്കാരി ആക്ടിന്‍ കീഴില്‍ കുടിശ്ശികയായി നല്‍കേണ്ട തുകയ്ക്ക് അതതു സമയം ബാധകമായ അതേ) നിരക്കില്‍ വാര്‍ഷിക പലിശയോടുകൂടി ഭൂനികുതി കുടിശ്ശിക എന്നപോലെ അതേവിധത്തില്‍ വസൂലാക്കാവുന്നതാണ്. 10. ജപ്തി ചെയ്യലിനെതിരെ സംരക്ഷണം : (1) നിധിയില്‍ ഏതെങ്കിലും അംഗത്തിന്‍റെ പേരില്‍ നില്‍ക്കുന്ന തുക ഏതെങ്കിലും രീതിയില്‍ തീറുകൊടുക്കാവുന്നതോ ബാധ്യതപ്പെടുത്താവുന്നതോ അല്ലാത്തതും അംഗം കൊടുക്കേണ്ടിവരുന്ന ഏതെങ്കിലും കടമോ ബാധ്യതയോ സംബന്ധിച്ച, ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിയോ, ഉത്തരവോ പ്രകാരമുള്ള ജപ്തിയ്ക്ക് വിധേയമല്ലാത്തതും, 1955-ലെ നിര്‍ദ്ധനത്വ ആക്ട് പ്രകാരം നിയമിക്കപ്പെട്ട റിസീവര്‍ക്ക് അപ്രകാരമുള്ള ഏതെങ്കിലും തുകയുടെ മേല്‍ അവകാശമോ അവകാശവാദമോ ഉണ്ടായിരിക്കുന്നതല്ലാത്തതുമാകുന്നു. (2) ഒരംഗം മരിക്കുന്ന സമയത്ത് അയാളുട പേരില്‍ നിധിയിലുള്ളതും പദ്ധതിയനുസരിച്ച് അയാള്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ള ആള്‍ക്ക് നല്‍കേണ്ടതും ആയ ഏതൊരു തുകയും പദ്ധതി അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കിഴിവിന് വിധേയമായി, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളയാളില്‍ നിക്ഷിപ്തമായിരിക്കുന്നതും, ആ അംഗത്തിന്‍റെ മരണത്തിന് മുമ്പ് പരേതനോ നിര്‍ദ്ദിഷ്ട വ്യക്തിയോ വരുത്തിയിട്ടുള്ള കടത്തില്‍ നിന്നോ മറ്റു ബാധ്യതയില്‍ നിന്നോ വിമുക്തമായിരിക്കുന്നതുമാകുന്നു. 11. അംശദായം നല്‍കലിന് മറ്റു കടങ്ങള്‍ക്കുമീതെയുള്ള മുന്‍ഗണന : ഏതെങ്കിലും തൊഴിലുടമ നിര്‍ദ്ധനനാണെന്ന് തീര്‍പ്പുകല്‍പിക്കുകയോ, അല്ലെങ്കില്‍ തൊഴിലുടമ ഒരു കമ്പനിയായിരിക്കുകയും അങ്ങനെയുള്ള കമ്പനി നിര്‍ത്തലാക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയോ ചെയ്യുകയും ചെയ്യുന്ന പക്ഷം, പദ്ധതി പ്രകാരം തൊഴിലുടമയില്‍ നിന്ന് ഈടാക്കേണ്ട തുക ബാധ്യത പ്രസ്തുത തീര്‍പ്പിനോ അഥവാ നിര്‍ത്തലാക്കുന്നതനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനോ മുമ്പായി ഉണ്ടായിട്ടുള്ളതാണെങ്കില്‍, 1955 - ലെ നിര്‍ദ്ധനത്വ ആക്ടിന്‍റെ 64-ാം വകുപ്പ് പ്രകാരമോ, അഥവാ 1956-ലെ കമ്പനീസ് ആക്ടിന്‍റെ 530-ാം വകുപ്പുപ്രകാരമോ, അതതു സംഗതിപോലെ, നിര്‍ദ്ധനന്‍റെ സ്വത്തോ നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്ന കമ്പനിയുടെ ആസ്തികളോ വിതരണം ചെയ്യുന്നതില്‍ മറ്റെല്ലാ കടങ്ങളെക്കാളും മുമ്പു കൊടുക്കേണ്ട കടങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതായി കരുതപ്പെടേണ്ടതാണ്. 12. വേതനം മുതലായവ തൊഴിലുടമ കുറയ്ക്കാന്‍ പാടില്ലെന്ന് ഏതൊരു തൊഴിലുടമയും നിധിയിലേയ്ക്ക് തന്‍റെ അംശദായം നല്‍കേണ്ടുന്ന ബാദ്ധ്യതകൊണ്ടുമാത്രം പദ്ധതി ബാധകമാകുന്ന ഏതെങ്കിലും തൊഴിലാളിയുടെ വേതനമോ അഥവാ തൊഴിലാളിയുടെ സ്പഷ്ടമോ വ്യംഗ്യമോ ആയ നിയമനത്തിന്‍റെ വ്യവസ്ഥകള്‍ പ്രകാരം അയാള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളുടെ മൊത്തം അളവിലോ പ്രത്യക്ഷമായോ പരോക്ഷമായോ കുറവുവരുത്താന്‍ പാടില്ലാത്തതാകുന്നു. 13. ബോര്‍ഡിലെ ഡയറക്ടര്‍മാര്‍ മുതലായവര്‍ പബ്ലിക് സെര്‍വന്‍റ്സ് ആയിരിക്കണമെന്ന് ഈ ആക്ടിന്‍കീഴില്‍ നിയമിക്കപ്പെട്ടിട്ടുളള ബോര്‍ഡിലെ ഏതൊരു ഡയറക്ടറും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറും, ഏതൊരു വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറും ഇന്ത്യന്‍ ശിക്ഷാ നിയമം 21-ാം വകുപ്പിന്‍റെ അര്‍ത്ഥവ്യാപ്തിക്കുള്ളില്‍ പബ്ലിക് സെര്‍വന്‍റായി കരുതപ്പെടേണ്ടതാണ്. 14. പിഴകള്‍ (1) ഏതെങ്കിലും ആള്‍ ഈ ആക്ടുപ്രകാരമോ, പദ്ധതി പ്രകാരമോ താന്‍ പണം നല്‍കേണ്ടുന്നതില്‍ നിന്നും ഒഴിവാകണമെന്ന ആവശ്യത്തിനായോ, അഥവാ ഈ ആക്ടു പ്രകാരമോ പദ്ധതി പ്രകാരമോ പണം നല്‍കേണ്ടതില്‍നിന്നും ഒഴിവാകുന്നതില്‍ മറ്റേതെങ്കിലും ആളെ സഹായിക്കുന്നതിനായോ വ്യാജമായ ഏതെങ്കിലും പ്രസ്താവനയോ തെറ്റായ നിവേദനമോ മന:പൂര്‍വ്വം നല്‍കുകയോ അഥവാ നല്‍കുന്നതിന് ഇടയാക്കുകയോ ചെയ്താല്‍ അയാള്‍ക്ക് 19(ആറുമാസക്കാലം) വരെ ആകാവുന്ന തടവോ അല്ലെങ്കില്‍ ആയിരം രൂപയോളം വരാവുന്ന പിഴയോ അഥവാ ഇവരണ്ടും കൂടിയതായ ശിക്ഷയോ നല്‍കേണ്ടതാണ്. (2) ഈ ആക്ടിലെയോ പദ്ധതിയിലെയോ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കുകയോ അനുസരിക്കുന്നതില്‍ വീഴ്ചവരുത്തുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും, അത്തരം ലംഘനത്തിനോ വീഴ്ചവരുത്തലിനോ ഈ ആക്ടു മൂലമോ പദ്ധതി പ്രകാരമോ മറ്റ് ഏതെങ്കിലും ശിക്ഷ നല്‍കുന്നതിന് വേറെങ്ങും വ്യവസ്ഥ ചെയ്തിട്ടില്ലാത്ത പക്ഷം. അപ്രകാരമുള്ള ലംഘനത്തിനോ അഥവാ അനുസരിക്കാതിരിക്കലിനോ മൂന്നുമാസം വരെ ആകാവുന്ന തടവോ, അഞ്ഞൂറുരൂപയോളം വരാവുന്ന പിഴയോ അഥവാ ഇതു രണ്ടും കൂടിയതായ ശിക്ഷയോ നല്‍കേണ്ടതാണ്. 20 (2എ) ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയ്ക്ക് താഴെയുള്ള ഒരു കോടതിയും ഈ ആക്ടുപ്രകാരം ശിക്ഷാര്‍ഹമാകുന്ന ഏതെങ്കിലും കുറ്റം വിചാരണ ചെയ്യാന്‍ പാടുള്ളതല്ല). (3)21 ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ മുന്‍കൂട്ടിയുള്ള അനുമതിയോടുകൂടി അപ്രകാരം കുറ്റത്തിനാധാരമായ വസ്തുതകളെപ്പറ്റിയുള്ള രേഖാമൂലമായ ഒരു റിപ്പോര്‍ട്ട് കൂടാതെ ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാകുന്ന ഏതെങ്കിലും കുറ്റം ഒരു കോടതിയും വിചാരണയ്ക്കെടുക്കാന്‍ പാടുള്ളതല്ല). 22 14 എ നേരത്തെ തന്നെ കിഴിവുചെയ്ത, തൊഴിലാളിയുടെ അംശദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാലുള്ള വര്‍ദ്ധിപ്പിച്ച ശിക്ഷ: (1) ഈ ആക്ടിലേയോ പദ്ധതിയിലേയോ വ്യവസ്ഥകള്‍പ്രകാരം തൊഴിലാളികളുടെ വേതനത്തില്‍ നിന്നും നിധിയിലേയ്ക്കുള്ള അവരുടെ അംശദായത്തിന്‍റെ വിഹിതം കുറച്ചശേഷം അത് നിധിയിലേയ്ക്ക് നല്‍കുന്നതില്‍ ആരെങ്കിലും വീഴ്ച വരുത്തുന്നപക്ഷം അയാള്‍ക്ക് മൂന്നുമാസത്തില്‍ കുറയാത്തതും, എന്നാല്‍ ഒരു വര്‍ഷം വരെ ആകാവുന്ന കാലത്തേയ്ക്കുള്ളതുമായ തടവും, നാലായിരം രൂപ വരെ വരാവുന്ന പിഴയുംകൂടിയ ശിക്ഷ നല്‍കേണ്ടതാണ്. (2) 1973 ലെ ക്രിമിനല്‍ നടപടി നിയമ (1974 ലെ രണ്ടാം കേന്ദ്ര ആക്ട്) - ത്തില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും (1)-ാം ഉപവകുപ്പുപ്രകാരമുള്ള കുറ്റത്തിന് പൊലീസിന് നേരിട്ട് കേസെടുക്കാവുന്നതാകുന്നു. 23 (14ബി) രണ്ടാമത്തെതോ തുടര്‍ന്നുള്ളതോ ആയ കുറ്റത്തിനുള്ള വര്‍ദ്ധിച്ച ശിക്ഷ : ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാകുന്ന ഒരു കുറ്റത്തിന് കോടതിയില്‍ ശിക്ഷിക്കപ്പെട്ട ഏതൊരാളും വീണ്ടും അതേ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍, അയാള്‍ക്ക് അങ്ങനെ ആവര്‍ത്തിക്കപ്പെടുന്ന ഓരോ കുറ്റത്തിനും മൂന്നുമാസത്തില്‍ കുറയാത്തതും എന്നാല്‍ ഒരു വര്‍ഷം വരെ ആകാവുന്ന കാലത്തേയ്ക്കുള്ളതുമായ തടവും, നാലായിരം രൂപ വരെ വരാവുന്ന പിഴയും കൂടിയ ശിക്ഷ നല്‍കേണ്ടതാണ്. 15. കമ്പനികള്‍ ചെയ്യുന്ന കുറ്റങ്ങള്‍ : (1) ഈ നിയമത്തിന്‍കീഴില്‍ കുറ്റം ചെയ്യുന്നത് ഒരു കമ്പനിയാണെങ്കില്‍, കമ്പനിയെപ്പോലെത്തന്നെ വീഴ്ചക്കാരനായ കമ്പനിയിലെ ഏതൊരു ഉദ്യോഗസ്ഥനും കുറ്റവാളിയായി കരുതപ്പെടേണ്ടതും എതിരായുള്ള നടപടിക്കും അതനുസരിച്ചുള്ള ശിക്ഷയ്ക്കും അയാള്‍ വിധേയനായിരിക്കുന്നതുമാണ്. എന്നാല്‍ ഈ നിയമത്തിന്‍കീഴില്‍ ഉണ്ടായിട്ടുള്ള ഒരു കുറ്റം സംബന്ധിച്ച്, കമ്പനിയുടെ ഒരു ഉദ്യോഗസ്ഥനെതിരെയുള്ള ഏതെങ്കിലും നടപടിയില്‍, കേസു വിചാരണ ചെയ്യുന്ന കോടതിയ്ക്ക്, കുറ്റം ഉദ്യോഗസ്ഥന്‍റെ അശ്രദ്ധയോ വീഴ്ചയോ, കര്‍ത്തവ്യ ലംഘനമോ, അധികാര ദുര്‍വിനിയോഗമോ, വിശ്വാസ ലംഘനമോ കൊണ്ടുണ്ടായതാണെന്നും, എന്നാല്‍ അയാള്‍ വിശ്വസ്തതയോടും യുക്തിപരമായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, അയാളുടെ നിയമനത്തോട് ബന്ധപ്പെട്ടവ ഉള്‍പപെടെ കേസിന്‍റെ എല്ലാ സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ അയാള്‍ക്ക് ന്യായമായും മാപ്പു കോടുക്കേണ്ടതാണെന്നും തോന്നുകയാണെങ്കില്‍, കോടതിക്ക് അയാളെ അതിനു യുക്തമെന്നു തോന്നുന്ന വ്യവസ്ഥകളിേډല്‍ അയാളുടെ ബാധ്യതയില്‍ നിന്ന് പൂര്‍ണ്ണമായോ ഭാഗികമായോ ഒഴിവാക്കാവുന്നതാണ്. (2) (1)-ാം ഉപവകുപ്പില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും, ഒരു കമ്പനി ഈ നിയമനത്തിന്‍കീഴിലുള്ള ഒരു കുറ്റം ചെയ്യുകയും, ആ കുറ്റം കമ്പനിയുടെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍റെ സമ്മതത്തോടുകൂടിയോ ഗൂഢസമ്മതത്തോടു കൂടിയോ അഥവാ മന:പൂര്‍വ്വമായ അശ്രദ്ധയോ വീഴ്ചയോ കര്‍ത്തവ്യലംഘനമോ അധികാര ദുര്‍വിനിയോഗമോ, വിശ്വാസലംഘനമോ കൊണ്ടോ ചെയ്തിട്ടുള്ളതാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുള്ളപക്ഷം, കമ്പനിയുടെ അങ്ങനെയുള്ള ഉദ്യോഗസ്ഥന്‍ ആ കുറ്റം ചെയ്തതായി കരുതപ്പെടേണ്ടതും എതിരായുള്ള നടപടിക്കും അതനുസരിച്ചുള്ള ശിക്ഷയ്ക്കും വിധേയനായിരിക്കുന്നതുമാണ്. വിശദീകരണം : - ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് (എ) കമ്പനി എന്നാല്‍ എതെങ്കിലും ഏകാംഗയോഗമെന്ന് അര്‍ത്ഥമാക്കുന്നതും, അതില്‍ കച്ചവടയോഗമോ സഹകരണ സംഘമോ വ്യക്തികളുടെ മറ്റ് സംഘടനയോ ഉള്‍പ്പെടുന്നതുമാകുന്നു. (ബി) ഡയറക്ടര്‍ എന്നാല്‍ കച്ചവടയോഗത്തോട് ബന്ധപ്പെടുത്തി പറയുമ്പോള്‍ കച്ചവട യോഗത്തിലെ ഒരു പങ്കാളി എന്നര്‍ത്ഥമാകുന്നു. (സി) കമ്പനിയുടെ ഉദ്യോഗസ്ഥന്‍ڈ എന്നാല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറോ, ഡയറക്ടര്‍മാരോ മാനേജിംഗ് ഏജന്‍റോ സെക്രട്ടറിയോ ട്രഷററോ അഥവാ കമ്പനിയുടെ മാനേജരോ എന്നര്‍ത്ഥമാക്കുന്നതും അതില്‍ കച്ചവട യോഗത്തിന്‍റെയോ, സഹകരണ സംഘത്തിന്‍റെയോ, വ്യക്തികളുടെ മറ്റ് സംഘടനയുടെയോ ഔദ്യോഗിക ഭാരവാഹികള്‍ ഉള്‍പ്പെടുന്നതുമാകുന്നു. (ഡി) വീഴ്ചക്കാരനായ കമ്പനിയുടെ ഉദ്യോഗസ്ഥന്‍ എന്നാല്‍ ഈ ആക്ടിന്‍റെയോ അതുപ്രകാരമുണ്ടാക്കിയിട്ടുള്ള പദ്ധതിയിലെയോ വ്യവസ്ഥകള്‍ അറിഞ്ഞുകൊണ്ട് അനുസരിക്കാതിരിക്കുകയോ വീഴ്ച വരുത്തുകയോ ലംഘിക്കുകയോ അഥവാ അത്തരം അനുസരണക്കേടോ വീഴ്ചയോ ലംഘനമോ അിറഞ്ഞുകൊണ്ട് മന:പൂര്‍വ്വമായും അധികാരപ്പെടുത്തുകയോ അനുവദിക്കുകയോ ചെയ്യുന്നതുമായ കമ്പനിയുടെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ എന്നര്‍ത്ഥമാകുന്നു. 24(15എ) സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ : - (1) ബോര്‍ഡുമായി കൂടിയാലോചിച്ചതിനുശേഷം ബോര്‍ഡ് അനുസരിക്കേണ്ട പൊതു നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്‍റ് ബോര്‍ഡിന് നല്‍കാവുന്നതാണ്. (2) ഈ ആക്ട് പ്രകാരമുള്ള അധികാരങ്ങളും കടമകളും നിര്‍വ്വഹിക്കുമ്പോള്‍, ഗവണ്‍മെന്‍റിന്‍റെ മുന്‍കൂട്ടിയുള്ള അനുവാദത്തോടുകൂടിയല്ലാതെ, (1)-ാം ഉപവകുപ്പു പ്രകാരമുള്ള പൊതു നിര്‍ദ്ദേശങ്ങളില്‍ നിന്ന് ബോര്‍ഡ് ഒഴിഞ്ഞുമാറാന്‍ പാടുളളതല്ല. 15. (ബി) അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം : (1) ഗവണ്‍മെന്‍റിന് എപ്പോള്‍ വേണമെങ്കിലും ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും ഗവണ്‍മെന്‍റിലേയ്ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനും ഏതൊരാളെയും നിയമിക്കാവുന്നതാണ്. (2) അപ്രകാരം നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന് ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നതിനുവേണ്ട എല്ലാ സൗകര്യങ്ങളും ബോര്‍ഡ് ചെയ്തു കൊടുക്കേണ്ടതും അദ്ദേഹം ആവശ്യപ്പെടാവുന്ന ബോര്‍ഡിന്‍റെ അധീനതയിലുള്ള പ്രമാണങ്ങളും കണക്കുകളും മറ്റു വിവരങ്ങളും നല്‍കേണ്ടതുമാണ്. 15 (സി) ബോര്‍ഡിനെ അതിലംഘിക്കാനുള്ള (സൂപ്പര്‍ സീഡ് ചെയ്യാനുള്ള) അധികാരം: (1)15-(ബി) വകുപ്പനുസരിച്ചുള്ള പരിഗണനയിലോ മറ്റുവിധത്തിലോ ബോര്‍ഡ് ഈ ആക്ടോ പദ്ധതിയോ പ്രകാരമുള്ള വ്യവസ്ഥകളിന്‍കീഴില്‍, അതില്‍ ചുമത്തിയിട്ടുള്ള കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയിട്ടുള്ളതായോ, അതിന്‍റെ അധികാരങ്ങളെ അതിക്രമിക്കുന്നതായോ ദുരുപയോഗപ്പെടുത്തുന്നതായോ ഗവണ്‍മെന്‍റ് കരുതുന്നപക്ഷം, ഗസറ്റ് വിജ്ഞാപനംമൂലം അതില്‍ പ്രത്യേകം പറയാവുന്ന രീതിയില്‍ ആറുമാസത്തില്‍ കവിയാത്ത കാലത്തേയ്ക്ക് ഗവണ്‍മെന്‍റിന് ബോര്‍ഡിനെ അതിലംഘിക്കാവുന്നതാണ്. എന്നാല്‍ ഈ ഉപവകുപ്പുപ്രകാരം ഒരു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുമ്പായി, എന്തുകൊണ്ട് ബോര്‍ഡിനെ അതിലംഘിച്ചുകൂടാ എന്നതിന്‍റെ കാരണം കാണിക്കാനും ബോര്‍ഡിന് പറയാനുളളത് പറയാനും ന്യായമായ ഒരു അവസരം ഗവണ്‍മെന്‍റ് നല്‍കേണ്ടതും, ബോര്‍ഡിന്‍റെ വിശദീകരണങ്ങളും തടസവാദങ്ങളും ഉണ്ടെങ്കില്‍ അവ പരിഗണിക്കേണ്ടതുമാണ്. (2) (1)-ാം ഉപവകുപ്പുപ്രകാരം ഒരു വിജ്ഞാപനം പ്രസിദ്ധീകരിച്ചാല്‍ : (എ) ബോര്‍ഡിലെ എല്ലാ അംഗങ്ങളും പ്രസ്തുത വിജ്ഞാപനത്തിന്‍റെ തീയതി മുതല്‍ അങ്ങനെ അംഗങ്ങളായുള്ള ഉദ്യോഗം ഒഴിയേണ്ടതും ; (ബി) ബോര്‍ഡിന് വിനിയോഗിക്കാവുന്നതോ നിര്‍വഹിക്കാവുന്നതോ ആയ എല്ലാ അധികാരങ്ങളും ചുമതലകളും അതിലംഘനകാലത്ത്, വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിക്കാവുന്ന പ്രകാരമുള്ള ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥډാരോ വിനിയോഗിക്കുകയോ നിര്‍വ്വഹിക്കുകയോ ചെയ്യേണ്ടതും ; (സി) അതിലംഘനകാലത്ത് ബോര്‍ഡില്‍ നിക്ഷിപ്തമായിരുന്ന എല്ലാ നിധിയും മറ്റു സ്വത്തുക്കളും ഗവണ്‍മെന്‍റില്‍ നിക്ഷിപ്തമായിരിക്കുന്നതും ആകുന്നു. (3) (1)-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിരുന്ന അതിലംഘന കാലം അവസാനിക്കുമ്പോള്‍, ഗവണ്‍മെന്‍റ് 6-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന രീതിയില്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കേണ്ടതാണ്. 25 (15ഡി) വായ്പയെടുക്കാനുള്ള അധികാരം : - ബോര്‍ഡിന്, സര്‍ക്കാരിന്‍റെ മുന്‍കൂട്ടിയുള്ള അനുമതിയോടുകൂടിയും സര്‍ക്കാര്‍ പ്രത്യേകം പറഞ്ഞേക്കാവുന്ന നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായും, പദ്ധതിയുടെ ആവശ്യങ്ങള്‍ക്കായി വായ്പയെടുക്കാവുന്നതാണ്. 15 (ഇ) ബോര്‍ഡിന്‍റെ കണക്കുകളുടെ ആഡിറ്റ് : - ബോര്‍ഡിന്‍റെ അക്കൗണ്ടുകള്‍ ലോക്കല്‍ ഫണ്ട് ആഡിറ്റിന്‍റെ ഡയറക്ടര്‍ ഓരോ വര്‍ഷവും പരിശോധിക്കുകയും ആഡിറ്റ് നടത്തുകയും ചെയ്യേണ്ടതാണ്. 15 (എഫ്) ബോര്‍ഡിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടും ആഡിറ്റ് ചെയ്യപ്പെട്ട കണക്കുകളും നിയമസഭ മുമ്പാകെ വയ്ക്കല്‍, - (1) ബോര്‍ഡിന്‍റെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കപ്പെട്ടതും ബോര്‍ഡ് അംഗീകരിച്ചതുമായ, ബോര്‍ഡിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്, ആഡിറ്റ് ചെയ്യപ്പെട്ട അക്കൗണ്ടിന്‍റെ സ്റ്റേറ്റ്മെന്‍റ് സഹിതം, ഓരോ വര്‍ഷവും ഡിസംബര്‍ മാസത്തിന്‍റെ അവസാനത്തിനുമുമ്പായി സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതാണ്. (2) അതു ലഭിച്ചുകഴിഞ്ഞാലുടന്‍ തന്നെ സര്‍ക്കാര്‍ അത് നിയമസഭയുടെ മേശപ്പുറത്തു വയ്പിക്കേണ്ടതാണ്. 16. 26 (വിട്ടുകളയപ്പെട്ടു) 17. ഉത്തമവിശ്വാസത്തില്‍ ചെയ്ത പ്രവര്‍ത്തികള്‍ക്ക് പരിരക്ഷ : ഈ ആക്ടോ പദ്ധതിയോ പ്രകാരം ഉത്തമവിശ്വാസത്തില്‍ ചെയ്തതോ, ചെയ്യാനുദ്ദേശിച്ചതോ ആയ ഏതെങ്കിലും കാര്യം സംബന്ധിച്ച് ബോര്‍ഡിന്‍റെ ഏതെങ്കിലും ഡയറക്ടര്‍ക്കോ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്കോ അഥവാ മറ്റേതെങ്കിലും ആള്‍ക്കോ എതിരായി യാതൊരു വ്യവഹാരമോ മറ്റ് നിയമാനുസൃത നടപടിയോ സ്വീകരിക്കാവുന്നതല്ല. 17(എ) സിവില്‍ കോടതികളുടെ അധികാര പരിധിക്കുള്ള നിരോധം 26(ഈ ആക്ടുമൂലമോ അതിന്‍കീഴിലോ ഗവണ്‍മെന്‍റോ, ബോര്‍ഡോ, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറോ അഥവാ ഏതെങ്കിലും വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറോ തീര്‍പ്പ് കല്‍പ്പിക്കേണ്ടതോ, തീരുമാനിക്കേണ്ടതോ, കൈകാര്യം ചെയ്യേണ്ടതോ, തിട്ടപ്പെടുത്തേണ്ടതോ ആയ ഏതെങ്കിലും കാര്യം തീര്‍പ്പുകല്‍പിക്കാനോ, കൈകാര്യം ചെയ്യാനോ, തിട്ടപ്പെടുത്താനോ ഒരു സിവില്‍ കോടതിക്കും അധികാരമുണ്ടായിരിക്കുന്നതല്ല) 18. നാട്ടാചാരമോ, ഉടമ്പടിയോമൂലം രൂപവത്ക്കരിച്ചിട്ടുള്ള ക്ഷേമനിധികള്‍ കൈമാറ്റം ചെയ്യുന്നതിനും നിക്ഷിപ്തമാകുന്നതിനും ഉള്ള പ്രത്യേക വ്യവസ്ഥകള്‍: ഈ ആക്ട് നടപ്പില്‍വരുത്തുന്ന തീയതിക്കുമുമ്പ് നാട്ടാചാരമോ ഉടമ്പടിയോമൂലം രൂപവല്‍ക്കരിച്ചിട്ടുള്ളതും ഈ ആക്ട് നടപ്പില്‍ വരുന്ന തീയതിയില്‍ തൊഴിലാളികളുടെ പേരില്‍ ഉള്ളതുമായ എല്ലാ ക്ഷേമനിധികളും തല്‍സമയം നിലവിലുള്ള ഏതെങ്കിലും നിയമത്തിലോ എതെങ്കിലും പ്രമാണത്തിലോ മറ്റു ആധാരത്തിലോ എതിരായി എന്തുതന്നെ അടങ്ങിയിരുന്നാലും, 3-ാം വകുപ്പുപ്രകാരം രൂപവത്കരിച്ച നിധിയിലേക്ക് മാറ്റം ചെയ്യപ്പെടുന്നതും അതില്‍ നിക്ഷിപ്തമാകുന്നതും, നിധിയില്‍ ആയതിലേയ്ക്ക് അര്‍ഹരായ തൊഴിലാളികളുടെ കണക്കിലേയ്ക്ക് വരവുകൊള്ളിക്കേണ്ടതും ആകുന്നു. 26 (19 ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുളള അധികാരം : (1) ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിലേക്കാവശ്യമായ ചട്ടങ്ങള്‍ ഗവണ്‍മെന്‍റിന് വിജ്ഞാപനംമൂലം ഉണ്ടാക്കാവുന്നതാണ്. (2) ഈ നിയമത്തിന്‍കീഴില്‍ ഉണ്ടാക്കുന്ന ഓരോ ചട്ടവും അതുണ്ടാക്കിക്കഴിഞ്ഞ ശേഷം, കഴിയുന്നത്രവേഗം, നിയമസഭ യോഗം ചേര്‍ന്നിരിക്കുമ്പോള്‍ അതിന്‍റെ മുമ്പാകെ, (ആകെ പതിനാലു ദിവസക്കാലത്തേക്ക്, അത് ഒരു സമ്മേളനത്തിലോ തുടര്‍ച്ചയായ രണ്ടു സമ്മേളനത്തിലോപെടാം), വയ്ക്കേണ്ടതും, അത് അപ്രകാരം ഏത് സമ്മേളനത്തില്‍ വയ്ക്കുന്നുവോ ആ സമ്മേളനമോ അതിന് തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിന് മുമ്പ് നിയമസഭ ആ ചട്ടങ്ങളില്‍ വല്ല ഭേദഗതിയും വരുത്തണമെന്നോ അല്ലെങ്കില്‍ ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടതില്ലെന്നോ, നിശ്ചയിക്കുന്ന പക്ഷം, ചട്ടങ്ങള്‍ക്ക് അതിന്ശേഷം , അതത് സംഗതിപോലെ , അങ്ങനെ ഭേദപ്പെടുത്തിയ രൂപത്തില്‍മാത്രം പ്രാബല്യം ഉണ്ടായിരിക്കുകയോ അഥവാ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യുന്നതുമാണ്. എന്നാല്‍ അങ്ങനെയുള്ള ഏതെങ്കിലും ഭേദഗതിയോ റദ്ദാക്കലോ ആ ചട്ടപ്രകാരം നേരത്തെ ചെയ്ത യാതൊന്നിന്‍റെയും സാധുതയ്ക്ക് ദൂഷ്യംവരുത്താത്ത വിധത്തിലായിരിക്കേണ്ടതുമാകുന്നു) പട്ടിക (3(3) എന്ന വകുപ്പ് നോക്കുക) പദ്ധതിയില്‍ വ്യവസ്ഥ ചെയ്യാവുന്ന കാര്യങ്ങള്‍ 1. തൊഴിലുടമകളും തൊഴിലാളികളോ തൊഴിലാളികള്‍ക്ക് വേണ്ടിയോ (നേരിട്ടാകട്ടെ കരാറുകാരനാലോ അല്ലെങ്കില്‍ കരാറുകാരന്‍ മുഖേനയോ ആകട്ടെ ജോലിയ്ക്കാകപ്പെട്ട) നിധിയിലേയ്ക്ക് അംശാദായങ്ങള്‍ നല്‍കേണ്ട സമയവും രീതിയും, നാലാം വകുപ്പ് പ്രകാരം ഒരു തൊഴിലാളി നല്‍കാവുന്ന അംശാദായങ്ങളും, അംശാദായങ്ങള്‍ ഈടാക്കുന്ന രീതിയും, 2. കരാറുകാരാലോ അഥവാ കരാറുകാര്‍ മുഖേനയോ ജോലിയ്ക്കാക്കപ്പെടുന്ന തൊഴിലാളികളില്‍ നിന്നും അങ്ങനെയുള്ള കരാറുകാര്‍ക്ക് തൊഴിലാളികളുടെ അംശാദായം ഏതുരീതിയില്‍ വസൂലാക്കമെന്ന്, 272(എ) നിധിയുടെ ഭരണ നിര്‍വഹണ ചെലവുകള്‍ നേരിടുന്നതിന് ആവശ്യമായി വരാവുന്ന, തൊഴിലുടമ അടയ്ക്കേണ്ടുന്ന തുകയും അതിന്‍റെ നിരക്കും അടയ്ക്കേണ്ട രീതിയും മറ്റും). 28(3 ബോര്‍ഡിനെ സഹായിക്കുന്നതിനുള്ള ഏതെങ്കിലും കമ്മിറ്റിയുടെ രൂപവല്‍ക്കരണം). 4. കണക്കുകള്‍ സൂക്ഷിക്കേണ്ട രീതിയും, ഗവണ്‍മെന്‍റിന്‍റെ ഏതെങ്കിലും നിര്‍ദ്ദേശങ്ങളോ ഗവണ്‍മെന്‍റ് പ്രത്യേകം പറയാവുന്ന നിബന്ധനകളോ പ്രകാരം നിധിയിലെ പണത്തിന്‍റെ നിക്ഷേപവും ബഡ്ജറ്റ് തയ്യാറാക്കലും, കണക്കുകളുടെ ഓഡിറ്റും ഗവണ്‍മെന്‍റിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കലും. 5. നിധിയില്‍ തുകകള്‍ പിന്‍വലിക്കുന്നതിന് അനുവദിക്കുന്നതിനും, ഏതെങ്കിലും കിഴിവ് വരുത്തലോ, പിഴയായി എടുക്കലോ നടത്തുന്നതിനും അങ്ങനെ കിഴിവ് വരുത്തുകയോ പിഴയായി എടുക്കുകയോ ചെയ്യാവുന്ന ഏറ്റവും കൂടിയ തുക നിശ്ചയിക്കുന്നതിനും വേണ്ട നിബന്ധനകള്‍. 6. ബോര്‍ഡുമായി ആലോചിച്ച് അംഗങ്ങള്‍ക്ക് നല്‍കേണ്ട പലിശ നിരക്ക്, ഗവണ്‍മെന്‍റ് നിശ്ചയിക്കുന്നത്. 7. ആവശ്യപ്പെടുമ്പോഴെല്ലാം ഒരു തൊഴിലാളി തന്നെപ്പറ്റിയും തന്‍റെ കുടുംബത്തെപ്പറ്റിയും ഉള്ള വിവരങ്ങള്‍ നല്‍കേണ്ടുന്ന ഫാറം. 8. ഒരംഗത്തിന്‍റെ പേരിലുള്ള തുക, അയാളുടെ മരണശേഷം സ്വീകരിക്കേണ്ട ആളെ നാമനിര്‍ദ്ദേശം ചെയ്യുന്നതും ആ നാമനിര്‍ദ്ദേശം റദ്ദു ചെയ്യുകയോ അഥവാ അതില്‍ വ്യത്യാസം വരുത്തുകയോ ചെയ്യുന്നതും. 9. തൊഴിലാളികളെ സംബന്ധിച്ച് സൂക്ഷിക്കേണ്ട രജിസ്റ്ററുകളും, റിക്കോര്‍ഡുകളും തൊഴിലാളികളോ കരാറുകാരോ നല്‍കേണ്ട റിട്ടേണുകളും. 10. ഏതെങ്കിലും തൊഴിലാളിയെ തിരിച്ചറിയുന്നതിനുള്ള ഏതെങ്കിലും ഐഡന്‍റിറ്റി കാര്‍ഡിന്‍റേയോ ചിഹ്നത്തിന്‍റേയോ വൃത്താകൃതിയിലുള്ള തകിടിന്‍റെയോ രൂപമോ അഥവാ മാതൃകയോ അതും അതിന്‍റെ വിതരണവും സൂക്ഷിപ്പും പകരം കൊടുക്കലും. 11. ഈ പട്ടികയില്‍ പ്രത്യേകം പറഞ്ഞിട്ടുള്ള ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് ചുമത്തേണ്ട ഫീസ്. 12. ഈ നിയമത്തിന്‍കീഴില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥډാര്‍ക്ക് വിനിയോഗിക്കാവുന്ന കൂടുതല്‍ അധികാരങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ. 13. നിധിയില്‍നിന്ന് ലൈഫ് ഇന്‍ഷുറന്‍സില്‍ പ്രീമിയം അടയ്ക്കുന്നതിന് ഒരംഗത്തെ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍. 14. ബോര്‍ഡിലെ ഡയറക്ടര്‍ډാരെ തിരഞ്ഞെടുക്കുകയും നിയമിക്കുകയും ചെയ്യേണ്ട രീതി. 15. ഈ ആക്ടിന്‍കീഴില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥډാരുടെ സേവന വ്യവസ്ഥകളും കര്‍ത്തവ്യങ്ങളും പ്രതിഫലവും. 16. 18-ാം വകുപ്പുപ്രകാരം നിക്ഷിപ്തമാകുന്ന ഏതെങ്കിലും ക്ഷേമനിധി, അതിനര്‍ഹരായ തൊഴിലാളികളുടെ പേരില്‍ ഫണ്ടില്‍ കൊണ്ടുവരികയും വരവു പിടിക്കുകയും ചെയ്യേണ്ടുന്ന രീതി. 2916(എ) അംഗങ്ങള്‍ക്ക് നല്‍കേണ്ടതായ ഗ്രാറ്റുവിറ്റിയുടെ നിരക്കും അത് നല്‍കേണ്ടതിന്‍റെ വ്യവസ്ഥകളും) 3016 (എഎ) ഫണ്ടില്‍ നിന്നും പെന്‍ഷന്‍ നല്‍കുന്നതിനുള്ള അര്‍ഹതയും തുക നല്‍കേണ്ടുന്ന രീതിയും. 3116 (എഎഎ) ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം (അപകട ചികിത്സാ ധനസഹായം) നല്‍കുന്നതിനുള്ള അര്‍ഹതയും രീതിയും) 2916ബി. ബോര്‍ഡിന് കിട്ടേണ്ടതായ ഏതെങ്കിലും തുക എഴുതിത്തള്ളുന്നതിനുള്ള വ്യവസ്ഥകള്‍) 17. പദ്ധതിയില്‍ വ്യവസ്ഥ ചെയ്യേണ്ടതോ പദ്ധതി നടപ്പാക്കുന്നതിലേയ്ക്ക് ആവശ്യമോ ഉചിതമോ ആയ മറ്റേതൊരു കാര്യവും. കേരള സര്‍ക്കാര്‍ തൊഴിലും സാമൂഹ്യക്ഷേവും വകുപ്പ് വിജ്ഞാപനവും നമ്പര്‍ 26620/എച്ച്1/69/എല്‍.എസ്സ്.ഡബ്ളിയു.ഡി തീയതി, തിരുവനന്തപുരം 1969 ഡിസംബര്‍ 29. 1969 ലെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ആക്ട് (1969-ലെ 22-ാമത് ആക്ട്) 1-ാം വകുപ്പ് (3)-ാം ഉപവകുപ്പ് നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച്, കേരള സര്‍ക്കാര്‍ പ്രസ്തുത ആക്ട് പ്രാബല്യത്തില്‍ വരുന്ന തീയതി 1969 ഡിസംബര്‍ 29 ആയി ഇതിനാല്‍ നിശ്ചയിക്കുന്നു. II നമ്പര്‍ 2660/എച്ച്1/2/എല്‍.എസ്സ്.ഡബ്ളിയു.ഡി./69 തീയതി, തിരുവനന്തപുരം 1969 ഡിസംബര്‍ 29. 1969 ലെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതി 1-ാം ഖണ്ഡിക (2)-ാം ഉപഖണ്ഡിക നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച്, കേരള സര്‍ക്കാര്‍, പ്രസ്തുത പദ്ധതി പ്രാബല്യത്തില്‍ വരുന്ന തീയതി, 1969 ഡിസംബര്‍ 29 ആയി ഇതിനാല്‍ നിശ്ചയിക്കുന്നു. ഗവര്‍ണ്ണറുടെ ഉത്തരവ് പ്രകാരം സി.കെ.കൊച്ചുകോശി ഗവണ്‍മെന്‍റ് സെക്രട്ടറി 1969 ലെ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതി അദ്ധ്യായം 1 പ്രാരംഭം 1. ചുരുക്കപ്പേരും ബാധകമാക്കലും : (1) ഈ പദ്ധതിക്ക് 1969-ലെ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നു പേര്‍ പറയാം. (2) ഗസറ്റ് വിജ്ഞാപനംമൂലം ഗവണ്‍മെന്‍റ് നിശ്ചയിക്കാവുന്ന തീയതി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുന്നതാണ്. (3) ഇത് എല്ലാ കള്ളു ഷാപ്പുകള്‍ക്കും കള്ളു ചെത്തുകയോ, ഉത്പാദിപ്പിക്കുകയോ, കൊണ്ടുപോവുകയോ, വില്പന നടത്തുകയോ ചെയ്യുന്ന പരിസരങ്ങള്‍ക്കും ബാധകമാകുന്നതാണ്. 2. നിര്‍വചനങ്ങള്‍ - (1) ഈ പദ്ധതിയില്‍ സന്ദര്‍ഭത്തിനു മറ്റുവിധത്തില്‍ ആവശ്യമില്ലാത്തപക്ഷം, - (എ) ആക്ട് എന്നാല്‍ 1969 ലെ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ആക്ട് (1969-ലെ 22-ാമത്തെ ആക്ട്) എന്നര്‍ത്ഥമാകുന്നു. (എ.എ) കലണ്ടര്‍ വര്‍ഷം എന്നാല്‍ ജനുവരി 1-ാം തീയതി ആരംഭിക്കുന്ന വര്‍ഷം എന്നര്‍ത്ഥമാകുന്നു. (ബി) കേന്ദ്ര സര്‍ക്കാര്‍ എന്നാല്‍ ഭാരത സര്‍ക്കാര്‍ എന്നര്‍ത്ഥമാകുന്നു. (സി) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍്چ എന്നാല്‍ ആക്ടിലെ 7-ാം വകുപ്പ് പ്രകാരം നിയമിക്കപ്പെട്ട ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ എന്നും വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, എന്നാല്‍ ആക്ടിലെ 7-ാം വകുപ്പ് പ്രകാരം നിയമിക്കപ്പെട്ട വെല്‍ഫെയര്‍ ഫണ്ട് ഇന്‍സപ്കെടര്‍ എന്നും അര്‍ത്ഥമാകുന്നു. (സി.സി) പൂര്‍ത്തിയാക്കിയ സേവന വര്‍ഷം എന്നാല്‍ മുടക്കം കൂടാതെയുള്ള സേവനമെന്നര്‍ത്ഥമാകുന്നതും, അതില്‍ അസുഖം മൂലമോ അപകടംമൂലമോ നിയമവിരുദ്ധമല്ലാത്ത സമരം മൂലമോ, തൊഴിലാളികളുടെ കുറ്റം കൊണ്ടല്ലാതെയുള്ള ജോലിയില്ലായ്മ മൂലമോ ഉണ്ടായ സേവന തടസ്സങ്ങളും, കള്ളു ഷാപ്പോ അതിന്‍റെ പരിസരങ്ങളോ ഡിപ്പാര്‍ട്ട്മെന്‍റ് നടത്തിയിരുന്ന കാലവും തൊഴിലാളി ഒരു കള്ള് ഷാപ്പോ അതിന്‍റെ പരിസരമോ വിട്ടതിനുശേഷം മറ്റൊന്നില്‍ ജോലി കിട്ടുന്നതുവരെയുള്ള മൂന്നുമാസത്തില്‍ കവിയാത്ത കാലവും ഉള്‍പ്പെടുന്നതുമാകുന്നു. (ഡി) തുടര്‍ച്ചയായുള്ള സേവനം എന്നാല്‍ മുടക്കം കൂടാതെയുള്ള സേവനമെന്നാണര്‍ത്ഥമാകുന്നതും, അതില്‍ അസുഖം മൂലമോ അപകടംമൂലമോ അംഗീകൃത അവധി മൂലമോ നിയമവിരുദ്ധമല്ലാത്ത സമരം മൂലമോ, തൊഴിലാളികളുടെ കുറ്റം കൊണ്ടല്ലാതെയുള്ള ജോലിയില്ലായ്മ മൂലമോ ഉണ്ടായ സേവന തടസ്സങ്ങളും കള്ള് ഷാപ്പോ അതിന്‍റെ പരിസരങ്ങളോ ഡിപ്പാര്‍ട്ടുമെന്‍റ് നടത്തിയിരുന്ന കാലവും, തൊഴിലാളി ഒരു കള്ള് ഷാപ്പോ അതിന്‍റെ പരിസരമോ വിട്ടതിനുശേഷം മറ്റൊന്നില്‍ ജോലി കിട്ടുന്നതുവരെയുള്ള മൂന്നുമാസത്തില്‍ കവിയാത്ത കാലവും ഉള്‍പ്പെടുന്നതുമാകുന്നു. (ഇ) ഡയറക്ടര്‍ എന്നാല്‍ കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡിന്‍റെ ഡയറക്ടര്‍ എന്നര്‍ത്ഥമാകുന്നു. (എഫ്) കുടുംബം എന്നാല്‍ (1) പുരുഷനായുള്ള അംഗത്തിന്‍റെ സംഗതിയില്‍ അയാളുടെ ഭാര്യയും, വിവാഹം കഴിഞ്ഞതോ, കഴിയാത്തതോ ആയ കുട്ടികളും അംഗത്തെ ആശ്രയിച്ചു കഴിയുന്ന അച്ഛനമ്മമാരും അംഗത്തിന്‍റെ മരിച്ചുപോയ മകന്‍റെ വിധവയും കുട്ടികളും : എന്നാല്‍ ഒരംഗം തന്‍റെ ഭാര്യയ്ക്ക് സംരക്ഷണത്തിനുള്ള അവകാശം നിലച്ചുപോയിയെന്ന് തെളിയിച്ചാല്‍, പ്രസ്തുത അംഗം പിന്നീട് രേഖാമൂലമുള്ള നോട്ടീസുമൂലം അവരെ പ്രസ്തുത കുടുംബത്തിലെ അംഗമായി കരുതണമെന്ന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറെ അറിയിക്കുന്നതുവരെ ഈ പദ്ധതിയുടെ ആവശ്യത്തിലേയ്ക്കായി അവര്‍ ആ കുടുംബത്തിലെ അംഗമല്ലാതായിത്തീരുന്നതാണ്. (2) സ്ത്രീ അംഗമായുള്ള സംഗതിയില്‍, അവരുടെ ഭര്‍ത്താവും കുട്ടികളും അംഗത്തെ ആശ്രയിച്ചു കഴിയുന്ന അച്ഛനമ്മമാരും, അംഗത്തിന്‍റെ മരിച്ചുപോയ മകന്‍റെ വിധവയും കുട്ടികളും - എന്നര്‍ത്ഥമാകുന്നു. എന്നാല്‍, ഒരു സ്ത്രീ അംഗം തന്‍റെ ഭര്‍ത്താവിനെ കുടുംബത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തണമെന്നുള്ള തന്‍റെ ആഗ്രഹം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറെ നോട്ടീസ് മൂലം അറിയിച്ചാല്‍, അങ്ങനെയുള്ള നോട്ടീസ് പ്രസ്തുത അംഗം അതിനുശേഷം രേഖാമൂലം റദ്ദാക്കുന്നതുവരെ, ഈ പദ്ധതിയുടെ ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവിനെ പ്രസ്തുത അംഗത്തിന്‍റെ കുടുംബത്തിലെ അംഗമായി കണക്കാക്കുന്നതല്ലാത്തതാകുന്നു. വിശദീകരണം:- മുകളില്‍ പറഞ്ഞ രണ്ടു കേസ്സുകളില്‍ ഏതെങ്കിലും ഒരംഗത്തിന്‍റെ കുട്ടിയെ മറ്റൊരാള്‍ ദത്തെടുക്കുകയും, ദത്തെടുക്കല്‍ ആളെ ബാധിക്കുന്ന വ്യക്തി നിയമപ്രകാരം ദത്തെടുക്കാന്‍ നിയമപരമായി അംഗീകരിക്കുകയും ചെയ്താല്‍ അങ്ങനെയുള്ള കുട്ടി, പ്രസ്തുത അംഗത്തിന്‍റെ കുടുംബത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതായി കരുതപ്പെടുന്നതുമാകുന്നു. (ജി) ഫോറം എന്നാല്‍ ഈ പദ്ധതിയോടു ചേര്‍ത്തിട്ടുള്ള ഫോറം എന്നര്‍ത്ഥമാകുന്നു. (എച്ച്) സാമ്പത്തിക വര്‍ഷം എന്നാല്‍ ഏപ്രില്‍ 1-ാം തീയതി ആരംഭിക്കുന്ന വര്‍ഷം എന്നര്‍ത്ഥമാകുന്നു. (ഐ) സര്‍ക്കാര്‍ ജാമ്യം എന്നതിന് 1944 ലെ പൊതു ഋണ ആക്ടില്‍ (1944-ലെ 18-ാമത്തെ കേന്ദ്ര ആക്ട്) കൊടുത്തിട്ടുള്ള അതേ അര്‍ത്ഥം തന്നെ ഉണ്ടായിക്കുന്നതാണ്. (ജെ) ത്രൈമാസികം എന്നാല്‍ ഓരോ വര്‍ഷവും ജനുവരി 1-ാം തീയതി തൊട്ടും, ഏപ്രില്‍ 1-ാം തീയതി തൊട്ടും, ജൂലൈയ് 1-ാം തീയതി തൊട്ടും, ഒക്ടോബര്‍ 1-ാം തീയതി തൊട്ടും തുടങ്ങുന്ന മൂന്നുമാസക്കാലം എന്നര്‍ത്ഥമാകുന്നു. (കെ) രജിസ്റ്റര്‍ എന്നാല്‍ തൊഴിലാളികളുടെ പേര് ചേര്‍ത്തിട്ടുള്ള പുസ്തകം എന്നര്‍ത്ഥമാകുന്നു. (എല്‍) രജിസ്റ്റര്‍ ചെയ്ത തൊഴിലാളി എന്നാല്‍ തൊഴിലാളികളുടെ പേര് ചേര്‍ത്തിട്ടുള്ള തൊഴിലാളി എന്നര്‍ത്ഥമാകുന്നു. (എം) നിലനിര്‍ത്തല്‍ അലവന്‍സ് എന്നാല്‍ ഒരു പ്രത്യേക സ്ഥലത്ത് ഒരു തൊഴിലാളിയുടെ സേവനം നിലനിര്‍ത്തുന്നതിനായി തൊഴിലുടമ അയാള്‍ക്കു നല്‍കിയ അലവന്‍സ് എന്നര്‍ത്ഥമാകുന്നു. (എന്‍) പ്രായാധിക്യംമൂലം പിരിച്ചുവിടല്‍ (സൂപ്പര്‍ ആനുവേഷന്‍) എന്നാല്‍ തൊഴിലാളിക്ക് അറുപതു വയസ്സു പൂര്‍ത്തിയാകുമ്പോള്‍, തൊഴിലുടമയോ, അതിനുവേണ്ടി ചുമതലപ്പെടുത്തിയ മറ്റേതെങ്കിലും അധികാരസ്ഥനോ, ആ തൊഴിലാളിയുടെ സേവനം അവസാനിപ്പിക്കുന്നത് എന്നര്‍ത്ഥമാകുന്നു. (ഒ) സംസ്ഥാനം എന്നാല്‍ കേരള സംസ്ഥാനം എന്നര്‍ത്ഥമാകുന്നു. (2) ഈ പദ്ധതിയില്‍ ഉപയോഗിച്ചിട്ടുള്ളതും, എന്നാല്‍ നിര്‍വഹിച്ചിട്ടില്ലാത്തതുമായ മറ്റ് എല്ലാവാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും, ആക്ടില്‍ അവയ്ക്ക് യഥാക്രമം നല്‍കിയിട്ടുള്ള അര്‍ത്ഥം ഉണ്ടായിരിക്കുന്നതാണ്. അധ്യായം II കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 3. ബോര്‍ഡിന്‍റെ ഘടന: - (1) ബോര്‍ഡില്‍ താഴെ പറയുന്ന അംഗങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. അതായത് - (എ) ഒരാള്‍ ധനകാര്യ വകുപ്പില്‍ നിന്നായിരിക്കത്തക്കവണ്ണം സര്‍ക്കാരിനാല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആറ് ഉദ്യോഗസ്ഥډാരും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറും. (ബി) സര്‍ക്കാരിനാല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതും തൊഴിലുടമകളെ പ്രതിനിധാനം ചെയ്യുന്നതുമായ ഏഴുപേര്‍. (സി) സര്‍ക്കാരിനാല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതും തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്നതുമായ ഏഴുപേര്‍. (2) ഡയറക്ടര്‍മാരില്‍ ഒരാള്‍ ചെയര്‍മാനായി സര്‍ക്കാരിനാല്‍ നിയമിക്കപ്പെടുന്നതാണ്. 4. ഔദ്യോഗിക കാലാവധി : ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും ബോര്‍ഡ് പുന:സംഘടിപ്പിക്കപ്പെടുന്നതാണ്. എന്നാല്‍ ബോര്‍ഡിലെ ഒരംഗമല്ലാതായി തീര്‍ന്ന ഒരാളുടെ ഒഴിവിലേയ്ക്ക് ഏതൊരാളിനേയും നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള അവകാശം സര്‍ക്കാരിനുണ്ടായിരിക്കുന്നതാണ് : എന്നിരുന്നാലും യഥാവിധി രൂപീകരിക്കപ്പെട്ട ബോര്‍ഡ് മൂന്നുവര്‍ഷം കഴിഞ്ഞാല്‍ തന്നെയും ഒരു പുതിയ ബോര്‍ഡ് രൂപീകരിക്കുന്നതുവരെ തുടരുന്നതാണ്. 5. ഡയറക്ടര്‍മാരെ നീക്കം ചെയ്യല്‍ : ഈ പദ്ധതിയില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും, സര്‍ക്കാരിനു ഒരു ഡയറക്ടര്‍ ബോര്‍ഡില്‍ അയാള്‍ പ്രതിനിധാനം ചെയ്യേണ്ട താല്‍പ്പര്യങ്ങള്‍ പ്രതിനിധാനം ചെയ്യാനില്ലാതായി തീര്‍ന്നിരിക്കുന്നു എന്ന അഭിപ്രായം ഉണ്ടാവുകയോ അഥവാ ഒരു ഡയറക്ടര്‍ ഈ നിയമമോ പദ്ധതിയോ നടപ്പിലാക്കുന്നതിന് എതിരായോ ബോര്‍ഡിന്‍റെയോ, ചെയര്‍മാന്‍റെയോ, ഫണ്ടിന്‍റെ ആഫീസിന്‍റേയോ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായോ പ്രവര്‍ത്തിച്ചുവെന്ന് ബോദ്ധ്യം വരുകയോ ചെയ്താല്‍ അങ്ങനയുള്ള ഏതൊരു ഡയറക്ടറേയും ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാവുന്നതാണ്. എന്നാല്‍ ഏതൊരു ഡയറക്ടര്‍ക്കും അയാള്‍ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും സംഘടന ഉണ്ടെങ്കില്‍ അതിനും അയാളുടെ പേരില്‍ എടുക്കാനുദ്ദേശിക്കുന്ന നടപടികള്‍ക്കെതിരായി എന്തെങ്കിലും നിവേദനം നല്‍കുന്നതിനുള്ള അവസരം നല്‍കാതെ അങ്ങനെയുള്ള ഏതൊരു ഡയറക്ടറേയും നീക്കം ചെയ്യാന്‍ പാടില്ലാത്തതാകുന്നു. 6. താല്‍ക്കാലിക ഒഴിവുകള്‍ നികത്തല്‍:-ഒരു താല്‍ക്കാലിക ഒഴിവ് നികത്തുന്നതിനായി നിയമിച്ച ഡയറട്ര്‍ക്ക് ഏതൊരു ഡയറക്ടറുടെ ഒഴിവിലേയ്ക്കാണോ അയാളെ നിയമിച്ചത്, ആ ഡയറക്ടറുടെ ശേഷിക്കുന്ന ഔദ്യോഗിക കാലം മുഴുവനും തല്‍സ്ഥാനത്ത് തുടരാവുന്നതാണ്. 32(7) ഒഴിവാക്കി 8. രാജിവയ്ക്കല്‍ :- സര്‍ക്കാരിനെ അഭിസംബോധന ചെയ്യുന്നതും ചെയര്‍മാന്‍വഴി സമര്‍പ്പിക്കുന്നതുമായ കത്തുമുഖേന ഏതൊരു ഡയറക്ടര്‍ക്കും തന്‍റെ ഔദ്യോഗികസ്ഥാനം രാജിവയ്ക്കാവുന്നതും, സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ രാജി സ്വീകരിക്കുന്ന തീയതി മുതല്‍ ആ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതും ആകുന്നു. എന്നാല്‍ ചെയര്‍മാന്‍ തന്‍റെ രാജി നേരിട്ടു സര്‍ക്കാരിലേയ്ക്ക് അയയ്ക്കേണ്ടതാണ്. 9. അംഗത്വം അവസാനിക്കല്‍ :- (1) ഒരു ഡയറക്ടര്‍ക്കോ, ചെയര്‍മാനോ അതതു സംഗതിപോലെ ചെയര്‍മാന്‍റേയോ സര്‍ക്കാരിന്‍റേയോ അനുവാദം വാങ്ങാതെ ബോര്‍ഡിന്‍റെ തുടര്‍ച്ചയായുള്ള മൂന്നു യോഗങ്ങളില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയാല്‍, അയാള്‍ (2)-ാം ഉപഖണ്ഡത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു ഡയറക്ടര്‍ അല്ലാതായിത്തീരുന്നതാണ്. (2)(1)-ാം ഉപഖണ്ഡംമൂലം ഒരാളുടെ ഡയറക്ടര്‍ സ്ഥാനം അവസാനിപ്പിച്ചാല്‍ അങ്ങനെ അവസാനിച്ച തീയതി 15 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്ത കത്തു മുഖേന അങ്ങനെയുളള അവസാനിക്കല്‍ അയാളെ അറിയിക്കേണ്ടതാണ്. ഡയറക്ടര്‍ സ്ഥാനം വീണ്ടെടുക്കണമെന്ന് അയാളാഗ്രഹിക്കുന്നപക്ഷം, കത്തു കൈപ്പറ്റി 15 ദിവസത്തിനകം അപേക്ഷിക്കേണ്ടതാണ് എന്ന് ആകത്തില്‍ സൂചിപ്പിച്ചിരിക്കണം. ഡയറക്ടര്‍ സ്ഥാനം തിരിച്ചു കിട്ടാനുള്ള അപേക്ഷ നിര്‍ദ്ദിഷ്ട കാലാവധിക്കുള്ളില്‍ കിട്ടിയാല്‍ അത് സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിക്കേണ്ടതും, തുടര്‍ച്ചയായ മൂന്നു യോഗങ്ങളില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിന് മതിയായ കാരണങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാരിന് ബോധ്യമാവുകയും ചെയ്താല്‍, സര്‍ക്കാര്‍ ഉത്തരവ് നല്‍കുന്നപക്ഷം ഡയറക്ടര്‍ സ്ഥാനം അയാള്‍ക്ക് തിരിച്ചുനല്‍കാവുന്നതാണ്. 10. അയോഗ്യതകള്‍ : - ഒരാള്‍ :- (എ) ബുദ്ധി സ്ഥിരതയില്ലാത്ത ആളെന്നു തക്ക അധികാരമുള്ള കോടതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലോ ; (ബി) അവിമുക്ത നിര്‍ദ്ധനനാണെങ്കിലോ ; (സി) സാന്‍മാര്‍ഗ്ഗീകാധ:പതനപരമായ ഏതെങ്കിലും ഒരു കുറ്റത്തിനായി അയാളെ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷത്തില്‍ കവിഞ്ഞ കാലയളവിലേയ്ക്കായി ശിക്ഷിച്ചിട്ടുണ്ടെങ്കില്‍ (അങ്ങനെയുള്ള ശിക്ഷ മിറച്ചു വിധിച്ചിട്ടില്ലെങ്കില്‍) ആ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും അത് കഴിഞ്ഞശേഷമുള്ള അഞ്ചുവര്‍ഷക്കാലത്തേയ്ക്കും അയാള്‍ ബോര്‍ഡിലെ ഡയറക്ടറായി നിയമിക്കപ്പെടുന്നതിനോ ഡയറക്ടറായി തുടരുന്നതിനോ അയോഗ്യനായിരിക്കുന്നതാണ്. (2) ഏതെങ്കിലുമൊരാള്‍ (1)-ാം ഉപഖണ്ഡപ്രകാരം അയോഗ്യനാണെന്നുള്ള സംഗതിയില്‍ ഏന്തെങ്കിലും തര്‍ക്കം ഉണ്ടായാല്‍ ആയത് സര്‍ക്കാരിലേയ്ക്ക് അഭിപ്രായത്തിനയ്ക്കേണ്ടതും, അങ്ങനെയുള്ള ഏതെങ്കിലും പ്രശ്നങ്ങളില്‍ സര്‍ക്കാരിന്‍റെ തീരുമാനം അന്തിമമായിരിക്കുന്നതും ആകുന്നു. 11. യോഗങ്ങള്‍ : - ചെയര്‍മാന് യുക്തമെന്ന് തോന്നുമ്പോഴും, ബോര്‍ഡിലെ മൂന്നിലൊന്നില്‍ കുറയാത്ത ഡയറക്ടര്‍മാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അതു കിട്ടി പതിനഞ്ചു ദിവസത്തിനകവും, യോഗങ്ങള്‍ വിളിച്ചുകൂട്ടാവുന്നതാണ്. 11.എ ബോര്‍ഡ് സാധാരണയായി മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരേണ്ടതാണ്. 12. യോഗ അറിയിപ്പും കാര്യവിവരപ്പട്ടികയും :- കാര്യവിവരപ്പട്ടികയോടുകൂടി ഓരോ യോഗത്തിന്‍റെയും തീയതിയും സമയവും സ്ഥലവും അടങ്ങിയ നോട്ടീസ് അയയ്ക്കുന്ന തീയതി മുതല്‍, പതിനഞ്ചു ദിവസത്തില്‍ കുറയാതെ അറിയിപ്പുണ്ടാകത്തക്ക നിലയില്‍, തപാല്‍ വഴി രജിസ്റ്റര്‍ ചെയ്തോ പ്രത്യേക ദൂതന്‍ വഴിയോ ഓരോ ഡയറക്ടര്‍ക്കും അയയ്ക്കേണ്ടതാണ്. എന്നാല്‍ ചെയര്‍മാന്‍ അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ അടിയന്തിരമെന്ന് തോന്നുന്ന ഏതെങ്കിലും സംഗതി പരിഗണനയ്ക്കെടുക്കുന്നതിനായി, യോഗം വിളിച്ചുകൂട്ടുന്നതിന് ആവശ്യമെന്ന് അദ്ദേഹം കരുതുന്നത്ര സമയം നല്‍കി നോട്ടീസ് അയച്ചാല്‍ മതിയാകുന്നതാണ്. 13. ചെയര്‍മാന്‍ യോഗങ്ങളില്‍ ആദ്ധ്യക്ഷം വഹിക്കണമെന്ന്: - ചെയര്‍മാന്‍ ഹാജരായി ട്ടുള്ള ബോര്‍ഡിന്‍റെ ഏതൊരു യോഗത്തിലും, അദ്ദേഹം ആദ്ധ്യക്ഷം വഹിക്കേണ്ടതാണ്. ചെയര്‍മാന്‍ ഏതെങ്കിലും സമയത്ത് സന്നിഹിതനല്ലെങ്കില്‍ ഹാജരുള്ള ഡയറക്ടര്‍മാര്‍ അവരില്‍ ഒരു ഡയറക്ടറെ യോഗത്തില്‍ ആദ്ധ്യക്ഷം വഹിക്കാനായി തെരഞ്ഞെടുക്കേണ്ടതും, അങ്ങനെ തെരഞ്ഞെടുക്കുന്ന ഡയറക്ടര്‍ക്ക് യോഗത്തില്‍ ചെയര്‍മാന്‍റെ എല്ലാ അധികാരങ്ങളും വിനിയോഗിക്കാവുന്നതും ആകുന്നു. 14. കോറം : - ചുരുങ്ങിയത് ഒമ്പത് ഡയറക്ടര്‍മാര്‍, അവരില്‍ രണ്ടുപേരെങ്കിലും ഈ പദ്ധതിയിലെ 3-ാം ഖണ്ഡികയിലെ 1-ാം ഉപഖണ്ഡിക(സി) വകുപ്പുപ്രകാരം നിയമിച്ചവരായിരിക്കണം. ഹാജരാകാത്ത ഒരു ബോര്‍ഡുയോഗത്തില്‍ ഒരു കാര്യവും വ്യവഹരിക്കാന്‍ പാടില്ലാത്തതാകുന്നു. 15. സംസ്ഥാനത്ത് ഇല്ലാതിരിക്കല്‍ : - ഏതെങ്കിലും ഒരു ഡയറക്ടര്‍, ചെയര്‍മാന് അറിയിപ്പ് നല്‍കാതെ, ആറുമാസത്തിലോ അതില്‍ കൂടുതലോ കാലത്തേയ്ക്ക് സംസ്ഥാനം വിടുകയാണെങ്കില്‍ അയാള്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചാതായി കണക്കാക്കപ്പെടുന്നതാണ്. 16. യോഗസമയവും സ്ഥലവും : - ബോര്‍ഡിന്‍റെ യോഗം 12-ാം ഖണ്ഡിക അനുസരിച്ച് അയച്ച നോട്ടീസില്‍ എടുത്തു പറഞ്ഞിട്ടുള്ള സ്ഥലത്തും സമയത്തും കൂടേണ്ടതാണ്. 17. കാര്യങ്ങള്‍ തീരുമാനിക്കല്‍ : - ബോര്‍ഡിന്‍റെ ഒരു യോഗത്തില്‍ പരിഗണിക്കുന്ന ഓരോ പ്രശ്നവും, ഹാജരായി വോട്ടു ചെയ്ത ഡയറക്ടര്‍മാരുടെ ഭൂരിപക്ഷ വോട്ടനുസരിച്ച് തീരുമാനിക്കേണ്ടതാണ്. വോട്ടു തുല്യമായി വരുന്ന സംഗതിയില്‍ ചെയര്‍മാന്‍ ഒരു നിര്‍ണ്ണായക വോട്ടു ചെയ്യേണ്ടതാണ്. 18. യോഗ നടപടികുറിപ്പുകള്‍ : -(1) ബോര്‍ഡ് യോഗം കൂടിയ തീയതി മുതല്‍ പതിനഞ്ചു ദിവസത്തിനകം, യോഗത്തില്‍ ഹാജരായ ഡയറക്ടര്‍മാരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യോഗ നടപടി കുറിപ്പ് സംസ്ഥാനത്തിനകത്തുള്ള എല്ലാ ഡയറക്ടര്‍മാര്‍ക്കും വിതരണം ചെയ്യേണ്ടതാണ്. അതിനുശേഷം മിനിറ്റ്സ് ബുക്കില്‍ ചേര്‍ത്തു സ്ഥിരം രേഖയായി സൂക്ഷിക്കേണ്ടതാണ്. (2) ഓരോ യോഗത്തിന്‍റെയും നടപടിക്കുറിപ്പുകളുടെ രേഖകള്‍, അടുത്ത യോഗത്തില്‍ വെച്ച് ആവശ്യമെന്ന് തോന്നുന്ന മാറ്റങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അതോടുകൂടി സ്ഥിരീകരിച്ച് ചെയര്‍മാന്‍ ഒപ്പിടേണ്ടതാണ്. 19. ഘടനയിലുള്ള ന്യൂനതകൊണ്ടോ ഏതെങ്കിലും ഒഴിവുള്ളതുകൊണ്ടോ മാത്രം ബോര്‍ഡിന്‍റെ പ്രവര്‍ത്തികള്‍ അസാധുവല്ലെന്ന് : - ബോര്‍ഡില്‍ ഏതെങ്കിലും ഒഴിവുണ്ടെന്നുകൊണ്ടോ, ഘടനയില്‍ എന്തെങ്കിലും ന്യൂനത ഉണ്ടെന്നതുകൊണ്ടോ മാത്രം ബോര്‍ഡിന്‍റെ യാതൊരു പ്രവര്‍ത്തിയോ നടപടിയോ അസാധുവായി കണക്കാക്കാവുന്നതല്ല. 33ധ20(എ) ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്ന ഓരോ അനൗദ്യോഗിക ഡയറക്ടര്‍മാര്‍ക്കും 35(150 രൂപ) സിറ്റിംഗ് ഫീസ് നല്‍കാവുന്നതാണ്പ. 34 (സബ് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്ന അനൗദ്യോഗിക അംഗങ്ങള്‍ക്കും ഇത് ബാധകമാണ്). 20. (ബി) ഫീസും ബത്തകളും : - (1) ഒരു ഔദ്യോഗിക ഡയറക്ടറുടെ യാത്രപ്പടി, ഔദ്യോഗിക കൃത്യങ്ങള്‍ക്കായി യാത്ര നടത്തുന്നതിന് ബാധകമായ ചട്ടങ്ങളാല്‍ നിയന്ത്രിക്കപ്പെടേണ്ടെതും, അദ്ദേഹത്തിനു ശമ്പളം കൊടുക്കുന്ന അധികാരസ്ഥന്‍ പ്രാരംഭമായി അത് നല്‍കേണ്ടതും, അതിനുശേഷം പ്രസ്തുത ഡയറക്ടര്‍ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അവകാശപ്പെട്ടു സര്‍ക്കാരില്‍ അടയ്ക്കേണ്ടതും ആണ്. (2) (3) ഉം (4) ഉം ഉപഖണ്ഡങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഡയറക്ടര്‍മാര്‍ ഒഴികെയുള്ള ഓരോ അനൗദ്യോഗിക ഡയറക്ടര്‍മാര്‍ക്കും ബോര്‍ഡിന്‍റെ യോഗങ്ങളില്‍ സംബന്ധിക്കുന്നതിനുളള യാത്രപ്പടിയും, ദിവസപ്പടിയും കേരള സര്‍ക്കാരിന്‍റെ ഒന്നാം ഗ്രേഡ് ഓഫീസര്‍മാര്‍ക്ക് അനുവദനീയമായിട്ടുള്ള അതേ നിരക്കില്‍ കൊടുക്കേണ്ടതാണ്. (3) സംസ്ഥാന നിയമസഭയിലെ അംഗമായിരിക്കുമ്പോള്‍ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്ന ഓരോ ഡയറക്ടര്‍ക്കും, 1951 ലെ ശമ്പളവും അലവന്‍സും നല്‍കുന്ന ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ച് അനുവദനീയമായ യാത്രപ്പടിക്ക് അവകാശമുണ്ടായിരിക്കുന്നതാണ്. (4) പാര്‍ലമെന്‍റിലെ ഏതെങ്കിലും ഒരു സഭയിലെ അംഗമായിരിക്കുമ്പോള്‍ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്ന ഓരോ ഡയറക്ടര്‍ക്കും പാര്‍ലമെന്‍റംഗങ്ങള്‍ക്ക് അനുവദനീയമായ യാത്രപ്പടിക്കും ദിനബത്തയ്ക്കും അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. 21. സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരണം:- (1) താഴെപ്പറയുന്ന ഇനങ്ങള്‍ പര്യാലോചിക്കുന്നതിനായി ബോര്‍ഡിന് ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി രീപകരിക്കാവുന്നതാണ്. എ. വാര്‍ഷിക ബഡ്ജറ്റ് ബി. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സി. ജീവനക്കാരുടെ റിക്രൂട്ട്മെന്‍റ് ഡി. ബോര്‍ഡ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അഭിപ്രായം ആരായുന്ന മറ്റുകാര്യങ്ങള്‍ (2) (1)-ാം ഉപഖണ്ഡിക പ്രകാരം രൂപീകരിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി താഴെപ്പറയുന്നവ അടങ്ങിയതായിരിക്കേണ്ടതാണ്. എ. ബോര്‍ഡിന്‍റെ ചെയര്‍മാന്‍ ബി. തൊഴിലുടമകളെ പ്രതിനിധീകരിക്കുന്ന രണ്ട് ഡയറക്ടര്‍മാര്‍ സി. തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന നാല് ഡയറക്ടര്‍മാര്‍ ഡി. സര്‍ക്കാരിന്‍റെ ധനകാര്യവകുപ്പിനെ പ്രതിനിധീകരിക്കുന്ന ഡയറക്ടര്‍ ഇ. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ (3) ബോര്‍ഡിന്‍റെ ചെയര്‍മാന്‍ തന്നെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടേയും ചെയര്‍മാനായിരിക്കേണ്ടതാണ്. ഏതെങ്കിലും ഒരവസരത്തില്‍ ചെയര്‍മാന്‍ സന്നിഹിതനല്ലാത്ത പക്ഷം, ഹാജരായ അംഗങ്ങള്‍ അവരില്‍ ഒരാളെ യോഗത്തില്‍ ആദ്ധ്യക്ഷം വഹിക്കാനായി തെരഞ്ഞെടുക്കേണ്ടതാണ്. (4) തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഡയറക്ടര്‍മാരില്‍ കുറഞ്ഞപക്ഷം ഒരാളും തൊഴിലുടമകളെ പ്രതിനിധീകരിക്കുന്ന ഡയറക്ടര്‍മാരില്‍ ഒരാളും ഉള്‍പ്പെടെ ചുരുങ്ങിയപക്ഷം നാലു ഡയറക്ടര്‍മാര്‍ എങ്കിലും ഇല്ലാത്ത സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗങ്ങളില്‍ ഒരു കാര്യവും വ്യവഹരിക്കാന്‍ പാടില്ല. (5) സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഔദ്യോഗിക കാലാവധി ഒരു വര്‍ഷമായിരിക്കേണ്ടതും, എന്നാല്‍ അടുത്ത സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിക്കുന്നതുവരെ അധികാരത്തില്‍ തുടരേണ്ടതുമാണ്. എന്നാല്‍ ഏതൊരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കും, അതിനെ രൂപീകരിച്ച ബോര്‍ഡിന്‍റെ ഔദ്യോഗിക കാലാവധി കഴിഞ്ഞശേഷം പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. (6) സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ബോര്‍ഡിന് മുമ്പാകെ തീരുമാനത്തിനായി വയ്ക്കേണ്ടതാണ്. (7) കമ്മിറ്റി അംഗങ്ങള്‍ക്ക് 20-ാം ഖണ്ഡത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിരക്കുകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി യാത്രപ്പടിയും, ദിവസപ്പടിയും അനുവദിക്കേണ്ടതാണ്. 36(20 എ യില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിരക്കിലുള്ള സിറ്റിംഗ് ഫീസും കൂടി അനൗദ്യോഗിക അംഗങ്ങള്‍ക്ക് നല്‍കാവുന്നതാണ്.) 22. ഡിവിഷണല്‍ ഓഫീസും പ്രാദേശിക ഓഫീസും തുറക്കല്‍ :- ബോര്‍ഡിന്, സര്‍ക്കാരിന്‍റെ അനുമതിയോടുകൂടി, പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമെന്ന് കരുതുന്നത്ര ഡിവിഷണല്‍ ഓഫൂസുകളും പ്രാദേശിക ഓഫീസുകളും തുറക്കാവുന്നതാണ്. ഡിവിഷണല്‍ ഓഫീസുകളുടേയും പ്രാദേശിക ഓഫീസുകളുടേയും പ്രവര്‍ത്തികളും ചുമതലകളും ബോര്‍ഡിന് നിര്‍വ്വചിക്കാവുന്നതാണ്. 23. ബോര്‍ഡിന്‍റെ അധികാരങ്ങളും കര്‍ത്തവ്യങ്ങളും പ്രവര്‍ത്തികളും. (1) ബോര്‍ഡ്: (1) പദ്ധതിയില്‍ എടുത്തുപറഞ്ഞിട്ടുള്ളതുപോലെ, നിധിയുടെ ഭരണവുമായി ബന്ധപ്പെട്ട എല്ലാ സംഗതികള്‍ക്കും ; (2) തൊഴിലാളികളെ നിധിയില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനും, (3) സര്‍ക്കാര്‍ അതതു സമയം നിര്‍ദ്ദേശിക്കുന്നതനുസരിച്ച് നിധിയിലെ തുകകള്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ചുള്ള പൊതുതത്വങ്ങള്‍ രൂപപ്പെടുത്തുന്നതിനും. (4) വാര്‍ഷിക ബഡ്ജറ്റ് അനുവദിക്കാന്‍ സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിക്കുന്നതിനും ; (5) പദ്ധതിയുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള വാര്‍ഷിക റിപ്പോര്‍ട്ട് സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിക്കുന്നതിനും ; (6) സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിധിയുടെ കണക്കുകളുടെ വാര്‍ഷിക ഓഡിറ്റ് നടത്തുന്നതിനും (7) നിധിയിലേയ്ക്കുള്ള അംശദായവും മറ്റു ചാര്‍ജ്ജുകളും പിരിക്കുന്നതിനും ; (8) ആക്ടിന്‍റെ കീഴില്‍പ്പെടുന്ന കുറ്റങ്ങള്‍ക്കെതിരായി ശിക്ഷാ നടപടികള്‍ എടുപ്പിക്കുന്നതിനും ; (9) അവകാശങ്ങള്‍ക്ക് വേഗത്തില്‍ തീര്‍പ്പ് കല്പിക്കുന്നതിനും ; 10) കണക്കുകള്‍ ശരിയായി വച്ചുപോരുന്നതിനും (11) നിധിയിലെ അംഗങ്ങള്‍ക്ക് പലിശ നല്‍കുന്നതിനും (12) വായ്പകള്‍ വേഗമനുവദിക്കുന്നതിനും ; (13) വായ്പകള്‍ ശരിയായ സമയത്ത് വസൂലാക്കുന്നതിനും ഉത്തരവാദിയായിരിക്കുന്നതാണ് ; (2) സര്‍ക്കാര്‍ അതതു സമയം ചോദിക്കുന്ന സംഗതികള്‍ക്കു ബോര്‍ഡ് വിവരം നല്‍കേണ്ടതാണ്. 24. ബോര്‍ഡിന്‍റെ സെക്രട്ടറി :- (1) ചീഫ് വെല്‍ഫെയര്‍ പണ്ട് ഇന്‍സ്പെക്ടര്‍ ബോര്‍ഡിന്‍റെ സെക്രട്ടറിയായിരിക്കുന്നതാണ്. (2) ചെയര്‍മാന്‍റെ അംഗീകാരത്തോടുകൂടി ബോര്‍ഡിന്‍റെ സെക്രട്ടറി, ബോര്‍ഡിന്‍റെ യോഗം വിളിച്ചുകൂട്ടാനായി അറിയിപ്പുകള്‍ അയയ്ക്കുകയും, അങ്ങനെയുള്ള യോഗ നടപടികളുടെ രേഖകള്‍ സൂക്ഷിക്കുകയും, ബോര്‍ഡിന്‍റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിവാശ്യമായ നടപടികള്‍ എടുക്കുകയും ചെയ്യേണ്ടതാണ്. അദ്ധ്യായം III ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടേയും ബോര്‍ഡിന്‍റെ മറ്റു ജീവനക്കാരുടെയും നിയമനവും അധികാരങ്ങളും 25. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറും വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരും: (1) ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ പദവിയില്‍ താഴെയല്ലാത്ത ഒരാളെ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറായി സര്‍ക്കാരിന് നിയമിക്കാവുന്നതും, ബോര്‍ഡിന്‍റെ പൊതു നിയന്ത്രണത്തിനും മേലന്വേഷണത്തിനും വിധേയനായി അദ്ദേഹം ബോര്‍ഡിന്‍റെ മുഖ്യ എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരിക്കുന്നതും ആകുന്നു. (2) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറെ സഹായിക്കുന്നതിനായി സര്‍ക്കാരിന് ആവശ്യമെന്നു കരുതുന്നത്ര വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാവുന്നതാണ്. (3) സര്‍ക്കാരിന്‍റെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്കോ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാര്‍ക്കോ അവരുടെ ഉദ്യോഗവുമായി ബന്ധമില്ലാത്ത യാതൊരു ജോലിയും ഏറ്റെടുക്കാന്‍ പാടില്ലാത്തതാകുന്നു. (4) നിധിയിലെ ഓഫീസര്‍മാരുടെ എല്ലാ നിയമനത്തെ സംബന്ധിച്ചും സര്‍ക്കാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, ബോര്‍ഡിന്‍റെ അറിവിനായി അടുത്ത യോഗത്തില്‍ ബോര്‍ഡിന്‍റെ മുമ്പാകെ വയ്ക്കേണ്ടതാണ്. 26.ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഭരണപരവും ധനപരമവുമായ അധികാരങ്ങള്‍ - (1) ഏതെങ്കിലും ഒരിനത്തില്‍ ചെലവുചെയ്യാമെന്ന്, സര്‍ക്കാര്‍ അംഗീകാരത്തോടുകൂടി അതതു സമയം ബോര്‍ഡിനനുവദിച്ചിട്ടുള്ള പരിധിക്ക് വിധേയമായി, നിധിയുടെ ഭരണത്തിന് ആവശ്യമായ കണ്ടിജന്‍സി, സംഭരണം, സേവനം, സാമഗ്രികള്‍ വാങ്ങുക എന്നീ ചെലവുകള്‍ക്കായി ബോര്‍ഡിനോട് ചോദിക്കാതെ തന്നെ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അനുവാദം നല്‍കാവുന്നതാണ്. (2) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് (1)-ാം ഉപഖണ്ഡികയില്‍ പരാമര്‍ശിച്ചിട്ടുള്ളതല്ലാതെ, സര്‍ക്കാരിന്‍റെ അനുമതിയോടുകൂടി ബോര്‍ഡ് അതാതുസമയം അദ്ദേഹം ഏല്‍പ്പിച്ചുകൊടുക്കുന്ന ഭരണപരവും ധനപരവുമായ അധികാരങ്ങളും വിനിയോഗിക്കാവുന്നതാണ്. (3) ബോര്‍ഡിന് അതതു സമയം പദ്ധതിയുടെ നടത്തിപ്പിന് അനുയോജ്യമെന്ന് തോന്നുന്ന ഭരണപരവും ധനപരവുമായ അതിന്‍റെ അധികാരങ്ങള്‍ ബോര്‍ഡിന്‍റെ നിയന്ത്രണത്തിലോ മേലന്വേഷണത്തിലോ ഉള്ള ഏതെങ്കിലും ഉദ്യോഗസഥന് ആവശ്യമെന്ന് കരുതുന്നിടത്തോളം ഏല്‍പ്പിച്ചു കൊടുക്കാവുന്നതാണ്. 27. ബോര്‍ഡ് രീപകരിക്കുന്നതുവരെയുള്ള സര്‍ക്കാരിന്‍റെ അധികാരങ്ങള്‍ - ബോര്‍ഡ് രൂപീകരിക്കുന്നതുവരെ നിധിയുടെ ഭരണവും, ബോര്‍ഡിന്‍റെ എല്ലാമോ, ഏതെങ്കിലുമോ അധികാരങ്ങളോ കര്‍ത്തവ്യങ്ങളോ എന്നിവയും സര്‍ക്കാര്‍ നിര്‍വഹിക്കുകയോ നിറവേറ്റുകയോ ചെയ്യേണ്ടതാണ്. എന്നാല്‍ ബോര്‍ഡ് രൂപീകരിക്കുന്നതോടെ, സര്‍ക്കാര്‍ നിധിയുടെ വരവ് കണക്കിലുള്ള തുക ബോര്‍ഡിലേയ്ക്ക് മാറ്റേണ്ടതാണ്. അദ്ധ്യായം IV 28. അംഗത്വം : - മൂന്നുമാസത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കിയിട്ടുള്ള ഓരോ തൊഴിലാളിയും പദ്ധതി നടപ്പിലാക്കുന്ന തീയതിക്ക് തൊട്ടടുത്തുവരുന്ന സാമ്പത്തിക വര്‍ഷാരംഭം മുതല്‍ നിധിയിലെ അംഗമാകാന്‍ അവകാശമുള്ളവനും, അംഗമാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നവനുമാകുന്നു : എന്നാല്‍ പദ്ധതി നടപ്പില്‍ വന്നതിനുശേഷം ജോലിക്കാക്കപ്പെട്ടിട്ടുള്ള ഓരോ തൊഴിലാളിയും മൂന്നുമാസത്തെ തുടര്‍ച്ചയായുള്ള സേവനം പൂര്‍ത്തിയാക്കിയ തീയതി മുതല്‍ നിധിയിലെ അംഗമാകാന്‍ അവകാശമുള്ളവനും അംഗമാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നവനുമാകുന്നു. 29. നിധിയിലേക്കുള്ള അംശദായം : - (1) ഓരോ അംഗവും ഫണ്ടിലേയ്ക്ക് അംശദായം നല്‍കേണ്ടതും, പ്രസ്തുത അംഗത്തിനുവേണ്ടി ഫണ്ടിലേക്ക് തൊഴിലുടമയും ഒരു അംശദായം നല്‍കേണ്ടതുമാണ്. തൊഴിലുടമ ഫണ്ടിലേക്ക് നല്‍കേണ്ടുന്ന അംശദായം ഓരോ തൊഴിലാളിക്കും തല്സമയം നല്‍കുന്ന വേതനത്തിന്‍റെ പത്തുശതമാനം ആയിരിക്കേണ്ടതും, തൊഴിലാളികളുടെ അംശദായം തൊഴിലുടമ അവരെ സംബന്ധിച്ചു നല്‍കുന്ന അംശദായത്തിന് തുല്യമായിരിക്കേണ്ടതുമാകുന്നു. (2) (1)-ാം ഉപഖണ്ഡികപ്രകാരമുള്ള അംശദായം കൂടാതെ ഓരോ തൊഴിലാളിക്കും അപ്പപ്പോള്‍ നല്‍കുന്ന വേതനത്തിന്‍റെ അഞ്ചു ശതമാനത്തിനു തുല്യമായ ഒരു തുക നിധിയിലേക്ക് ഗ്രാറ്റുവിറ്റിയായി തൊഴിലുടമ നല്‍കേണ്ടതാണ്. 37ധ(3) ഓരോ അംശദായവും ഏറ്റവും അടുത്ത ഒരു രൂപയായി കണക്കാക്കേണ്ടതാണ്. അംശദായ തുക കണക്കാക്കുമ്പോള്‍ 50 പൈസയോ അതില്‍ കൂടുതലോ വരുന്ന ഭിന്നങ്ങളെ അടുത്ത ഉയര്‍ന്ന രൂപയായി കണക്കാക്കേണ്ടതും 50 പൈസയില്‍ താഴെ വരുന്ന ഭിന്നങ്ങളെ തള്ളിക്കളയേണ്ടതുമാകുന്നുപ. 30. അംശദായം നല്‍കല്‍ : - ആദ്യമായിത്തന്നെ തൊഴിലുടമ, അയാള്‍ തന്നെ നല്‍കേണ്ട അംശദായവും അയാള്‍ ജോലിക്ക് ഏര്‍പ്പെടുത്തിയ അംഗത്തിനുവേണ്ടി ആ അംഗം നല്‍കേണ്ട അംശദായവും നല്‍കേണ്ടതാണ്. 31. തൊഴിലുടമയുടെ വിഹിതം അംഗങ്ങളില്‍ നിന്നും കുറയ്ക്കരുതെന്ന് : - വിപരീതമായി എന്തുകരാറുണ്ടായിരുന്നാലും ഒരംഗത്തിന്‍റെ വേതനത്തില്‍ നിന്ന് തൊഴിലുടമയുടെ അംശദായം കുറവ് ചെയ്യുന്നതിനോ അത് അയാളില്‍ നിന്ന് മറ്റു വിധിത്തില്‍ ഈടാക്കുന്നതിനോ തൊഴിലുടമയ്ക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല. 32. ഒരംഗത്തിന്‍റെ വിഹിതമോ അംശദായമോ ഈടാക്കുന്നത് : - (1) വിപരീതമായി എന്തു കരാറുണ്ടായിരുന്നാലും അംശദായമായി തൊഴിലുടമ നല്‍കിയിട്ടുള്ള തുക അംഗത്തിന്‍റെ വേതനത്തില്‍ നിന്ന് കുറവു ചെയ്തുകൊണ്ട് ഈടാക്കാവുന്നതും മറ്റു പ്രകാരത്തില്‍ ഈടാക്കാന്‍ പാടില്ലാത്തതുമാകുന്നു : എന്നാല്‍ അംശദായം നല്‍കേണ്ട കാലത്തേക്കുള്ളതോ ആ കാലത്തിന്‍റെ ഭാഗത്തിനുള്ളതോ ആയ വേതനത്തില്‍ നിന്നോ പ്രതിഫലത്തില്‍ നിന്നോ അല്ലാതെ അങ്ങനെയുള്ള കുറവ് വരുത്താന്‍ പാടില്ലാത്തതാകുന്നു. എന്നതുമാത്രമല്ല തൊഴിലാളി മേല്‍പറഞ്ഞ തൊഴിലുടമയുടെ പക്കല്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് താന്‍ അതിനുമുമ്പേ ഫണ്ടിലെ അംഗമായിരിക്കുന്നില്ലെന്ന് ഒരു വ്യാജ പ്രസ്താവന രേഖാമൂലം നല്‍കിയിട്ടുണ്ടെങ്കില്‍, അംശദായം നല്‍കിയതോ നല്‍കേണ്ടാത്തതോ ആയ സമയത്തെ വേതനത്തില്‍ നിന്നല്ലാതെ തൊഴിലാളിയുടെ വിഹിതം ഈടാക്കുവാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്: എന്നുതന്നെയുമല്ല അവിചാരിതമായ തെറ്റുകൊണ്ടോ എഴുത്തില്‍ വന്ന പിശകുകൊണ്ടോ അങ്ങനെയുള്ള കുറവ് വരുത്താതെ ഇരിക്കുമ്പോള്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട ഇന്‍സ്പെക്ടറുടെ രേഖാമൂലമായ സമ്മതത്തോടുകൂടി പിന്നീടള്ള വേതനത്തില്‍ നിന്നും ആ തൊഴിലാളിയുടെ ഇഷ്ടാനുസരണം ചെറിയ തവണകളായി കുറവു ചെയ്യാവുന്നതാണ്. (2) നിധിയിലെ ഒരംഗത്തിന് ദിവസം തോറുമോ, ആഴ്ച തോറുമോ, രണ്ടാഴ്ച തോറുമോ വേതനത്തില്‍ നിന്നോ പ്രതിഫലത്തില്‍ നിന്നോ കുറവ് ചെയ്യുന്ന തുകകള്‍ കണക്കുകൂട്ടി, മാസം തോറും കുറവുചെയ്യുന്ന സംഖ്യയാക്കി കാണിക്കുന്നതിന് എഴുതേണ്ടതാണ്. (3) ഈ പദ്ധതിപ്രകാരം ഒരു തൊഴിലാളിയുടെ വേതനത്തില്‍ നിന്നോ പ്രതിഫലത്തില്‍ നിന്നോ തൊഴിലുടമ കുറയ്ക്കുന്ന ഏതൊരു സംഖ്യയും ഏത് അംശദായം കൊടുക്കുന്നതിനാണോ കുറച്ചത് ആ തുക കൊടുക്കുന്നതിനായി അയാളെ ഭരമേല്‍പ്പിച്ചതായി കണക്കാക്കേണ്ടതാണ്. 32. എ. അംഗങ്ങള്‍ക്കു നല്‍കേണ്ടുന്ന പലിശ :- ബോര്‍ഡുമായി കുടിയാലോചിച്ചശേഷം, അംഗങ്ങള്‍ക്ക് പ്രോവിഡന്‍റ് ഫണ്ടില്‍ അവരുടെ കണക്കിലുള്ള തുകയ്ക്ക് നല്‍കേണ്ട പലിശ നിരക്ക് സര്‍ക്കാരിന് അതതുസമയം ക്ലിപ്തപ്പെടുത്താവുന്നതാണ്. ബി. 38(പിരിഞ്ഞുപോവുക മുതലായവമൂലം കണക്കവസാനിപ്പിക്കുന്ന അവസരത്തില്‍ പ്രോവിഡന്‍റ് ഫണ്ട് ബാക്കിക്ക് പലിശ നല്‍കുന്നത്. (1) ഒരംഗത്തിന്‍റെ പ്രോവിഡന്‍റ് ഫണ്ട് കണക്കില്‍ അതാതു സാമ്പത്തിക വര്‍ഷാരംഭത്തില്‍ ഉള്ള നീക്കി ബാക്കിക്ക് (മുന്‍ വര്‍ഷത്തേയ്ക്ക് അനുവദിച്ച പലിശയുള്‍പ്പെടെ) ഏതെങ്കിലും വായ്പ തുക ആ സാമ്പത്തിക വര്‍ഷത്തില്‍ എടുത്തിട്ടുണ്ടെങ്കില്‍ അതു കുറച്ചശേഷം വരുന്ന സംഖ്യയ്ക്ക് 32 എ ഖണ്ഡികയില്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കനുസരിച്ച് ഓരോ സാമ്പത്തിക വര്‍ഷത്തേക്കും പലിശ നല്‍കേണ്ടതാണ്. (2) ഒരംഗം രാജിവെയ്ക്കുക, പിരിയുക, പ്രായാധിക്യം മൂലം പിരിയുക, മരിക്കുക എന്നീ കാരണങ്ങളാല്‍ കണക്കവസാനിപ്പിക്കുമ്പോള്‍ അയാളുടെ പ്രൊവിഡന്‍റ് ഫണ്ട് നീക്കിബാക്കിയ്ക്ക് അയാളുടെ അവകാശപത്രിക സ്വീകരിക്കുന്നതായി കണക്കാക്കാതെ മുഴുവന്‍ പണവും അനുവദിക്കുന്ന തീയതിക്കു തൊട്ടുമുമ്പുള്ള പൂര്‍ണ്ണ കലണ്ടര്‍ മാസങ്ങള്‍ക്ക് പലിശ നല്‍കേണ്ടതാണ്). 39(2എ) ഒരംഗത്തിന് നല്‍കേണ്ട പലിശ കണക്കാക്കുമ്പോള്‍ അമ്പതു പൈസയോ അതില്‍ കൂടുതലോ ആയി വരുന്ന ഭിന്നങ്ങള്‍ ഉയര്‍ന്ന അടുത്ത പൂര്‍ണ്ണ രൂപയായും 50 പൈസയില്‍ കുറഞ്ഞ ഭിന്നങ്ങള്‍ വരുന്നവയെ വിഗണിച്ച് താഴത്തെ പൂര്‍ണ്ണ രൂപയായും കണക്കില്‍ ചേര്‍ക്കേണ്ടതാണ്). (3) ഫണ്ടിലെ ഓരോ അംഗത്തിന്‍റെയും കണക്കില്‍ വരവുവെച്ച മൊത്ത പലിശത്തുക ഇന്‍ററസ്റ്റ് സസ്പെന്‍സ് അക്കൗണ്ട് എന്നു തലക്കെട്ടുള്ള അക്കൗണ്ടില്‍ കിഴിവുചെയ്യേണ്ടതാണ്. അദ്ധ്യായം V നിലവിലുള്ള ഫണ്ടുകളിലെ ആകെ തുകയുടെ രജിസ്ട്രേഷനും കൈമാറ്റവും 33. രജിസ്ട്രേഷന്‍ (1) ഒരംഗമാകാന്‍ അവകാശമുള്ള ഓരോ തൊഴിലാളിയും ഫണ്ടിന്‍റെ ഗുണഭോക്താവായി, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഈ ആവശ്യത്തിനുവേണ്ടി വച്ചുപോരുന്ന രജിസ്റ്ററില്‍ തന്‍റെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (2) എ. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, (1)-ാം ഉപഖണ്ഡിക പ്രകാരം രജിസ്റ്റര്‍ ചെയ്ത ഓരോ തൊഴിലാളിയുടേയും മുന്‍കാല സേവനങ്ങള്‍ നിശ്ചയിക്കുന്നതിന് സത്വരനടപടി എടുക്കേണ്ടതും ആറുമാസത്തിനകം, ഈ ആവശ്യത്തിനുവേണ്ടി വച്ചുപോരുന്ന സര്‍വ്വീസ് രജിസ്റ്ററില്‍ അങ്ങനെ നിശ്ചയിക്കപ്പെട്ട സേവനങ്ങള്‍ ചേര്‍ക്കേണ്ടതുമാണ്. വിശദീകരണം : - (1) ഉം (2) ഉം ഉപഖണ്ഡികപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി, ഓരോ തൊഴിലാളിയും അയാള്‍ ജോലി ചെയ്യുന്ന കള്ളുഷാപ്പിലോ പരിസരത്തോ ജോലിയ്ക്കാക്കിയപോലെ കണക്കാക്കപ്പെടുന്നതും, ആ ഷാപ്പില്‍ കള്ളുവില്‍ക്കുന്ന കരാറുകാരന്‍റെ ആളുകളില്‍ വരുന്ന ഏതെങ്കിലും മാറ്റം അയാളുടെ തൊഴിലാളിയുടെ ജോലിയുള്ള അവസ്ഥയെ ബാധിക്കുന്നതല്ലാത്തതുമാകുന്നു. (ബി) രജിസ്റ്റര്‍ ചെയ്ത ഒരു തൊഴിലാളി, അയാളുടെ കണക്കില്‍ നില്‍ക്കുന്ന വരവു തുക കൊടുത്തുതീര്‍ക്കുന്നതുവരെ അങ്ങനെതന്നെ തുരടുന്നതാണ്. (സി) രജിസ്റ്റര്‍ ചെയ്ത തൊഴിലാളിയെ അയാള്‍ ജോലി ചെയ്തിരുന്ന കള്ളുഷാപ്പില്‍ നിന്നോ ജോലി ചെയ്യുന്ന പരിസരത്തുനിന്നോ നീക്കം ചെയ്യുകയോ പിരിച്ചുവിടുകയോ അഥവാ അയാള്‍ സ്വമേധയാ വിട്ടുപോയി മറ്റൊരു ഷാപ്പിലോ പരിസരത്തോ ജോലി സമ്പാദിക്കുകയോ ചെയ്യുന്ന പക്ഷം അത്തരം മാറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഒരു തൊഴിലാളിയാണെന്ന അയാളുടെ അവസ്ഥയെ ബാധിക്കാത്തതും യാതൊരുമാറ്റവും ഉണ്ടായിട്ടില്ലാത്ത പോലെ ഈ പദ്ധതി പ്രകാരം അയാള്‍ക്ക് അവകാശമുണ്ടാകുമായിരുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും അവകാശമുണ്ടായിരിക്കുന്നതുമാണ്. എന്നാല്‍ തൊഴിലാളി പുതിയ ഷാപ്പിലോ പരിസരത്തോ ജോലിക്കുചേര്‍ന്ന് ഒരു മാസത്തിനകം അങ്ങനെയുണ്ടായ മാറ്റത്തെ സംബന്ധിച്ച് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറേയോ യഥാവിധി അധികാരപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും ഉദ്യോഗസ്ഥനേയോ അറിയിക്കേണ്ടതാണ് : എന്നുമാത്രമല്ല, മുകളില്‍ പറഞ്ഞിട്ടുള്ള കേസുകളില്‍ തൊഴിലാളി നേരത്തെയുള്ള കള്ളുഷാപ്പോ പരിസരമോ വിട്ടുപോരുകയും പിന്നീട് മറ്റൊരു കള്ളുഷാപ്പിലോ പരിസരത്തോ ജോലിക്കു ചേരുകയും ചെയ്യുന്നതിനിടയ്ക്കുള്ള കാലം ഒരു സമയത്ത് മൂന്നുമാസത്തിലധികമാകുന്നപക്ഷം തൊഴിലില്ലായിരുന്ന അങ്ങനെയുള്ള കാലം അയാള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തീയതി മുതല്‍ അയാള്‍ക്കുള്ള കണക്കു തീര്‍ത്ത് കൊടുക്കുന്ന തീയതിവരെ കണക്കാക്കിയിട്ടുള്ള സമയത്തില്‍ നിന്ന് കുറവ് ചെയ്യേണ്ടതാണ്. 34. അംഗത്തിന്‍റെ വിശദവിവരങ്ങള്‍ നല്‍കേണ്ടതാണെന്ന് :- രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടവനോ അവകാശമുള്ളവനോ ആയ ഏതൊരു തൊഴിലാളിയോടും ഫോറം 1-ല്‍ ആവശ്യപ്പെടുന്ന സത്യപ്രസ്താവന ഫോറത്തിന്‍റെയും 60(ഫോറം 1 എ-യില്‍ നല്‍കേണ്ട നാമനിര്‍ദ്ദേശത്തിന്‍റെയും) ഫോറം 4-ല്‍ പറയുന്ന നാമനിര്‍ദ്ദേശം റദ്ദാക്കുന്നതിന്‍റെയും ആവശ്യത്തിനായി തൊഴിലാളിയേയും, അയാളുടെ നോമിനിയേയും സംബന്ധിച്ച വിശദവിവരങ്ങള്‍, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അയച്ചുകൊടുക്കുന്നതിനുവേണ്ടി, ഉടന്‍ തന്നെ നല്‍കണമെന്ന് തൊഴിലുടമ ആവശ്യപ്പെടേണ്ടതും, അങ്ങനെ ആവശ്യപ്പെടുമ്പോള്‍ തൊഴിലാളി വിവരങ്ങള്‍ നല്‍കേണ്ടതുമാകുന്നു. തൊഴിലുടമ, ആ വിവരങ്ങള്‍ ഫോറം 1-ലും ഫോറം 601എ/4-ലും രേഖപ്പെടുത്തേണ്ടതും പ്രസ്തുത ആളുടെ ഒപ്പോ വിരലടയാളമോ വാങ്ങേണ്ടതുമാകുന്നു. നാമനിര്‍ദ്ദേശം ചെയ്യുന്ന സമയത്ത് അംഗത്തിന് ഒരു കുടുംബമുണ്ടായിരുന്നാല്‍ നാമനിര്‍ദ്ദേശം അയാളുടെ കുടുംബത്തില്‍പ്പെട്ട ഒന്നോ അതിലധികമോ ആളുകളുടെ പേരിലായിരിക്കേണ്ടതാണ്. തന്‍റെ കുടുംബത്തില്‍പ്പെടാത്ത ഒരാളുടെ പേരില്‍, അങ്ങനെയുള്ള അംഗം ചെയ്യുന്ന നാമനിര്‍ദ്ദേശം അസാധുവായിരിക്കുന്നതാണ്. 35. റിട്ടേണുകള്‍ അടയ്ക്കുന്നതിനുള്ള തൊഴിലുടമയുടെ കടമ :- (1) ഈ പദ്ധതി ആരംഭിച്ച് പതിനഞ്ചു ദിവസത്തിനകം ഓരോ തൊഴിലുടമയും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ പ്രത്യേകം പറയുന്ന ഫാറത്തില്‍ ഒരു ഏകീകൃത കണക്കു പത്രിക ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് ബാദ്ധ്യസ്ഥരായവരും അര്‍ഹരായവരുമായ തൊഴിലാളികളുടെ ഓരോരുത്തരുടേയും അടിസ്ഥാന വേതനവും, നിലനിര്‍ത്തല്‍ അലവന്‍സ് ഉണ്ടെങ്കില്‍ അതും, അങ്ങനെയുള്ള തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും നല്‍കുന്ന ഭക്ഷണ ആനുകൂല്യങ്ങള്‍ക്കുള്ള രൊക്കവിലയും ഉള്‍പ്പെടെ ക്ഷാമബത്തയും കാണിച്ചുകൊണ്ടുള്ള വിശദ വിവരങ്ങള്‍ ഫാറത്തില്‍ അടങ്ങിയിരിക്കേണ്ടതാണ്. (2) ഓരോ തൊഴിലുടമയും ഓരോ മാസവും അവസാനിച്ച് പതിനഞ്ചു ദിവസത്തിനുള്ളില്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് - എ. മുന്‍മാസത്തില്‍ ഫണ്ടില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നതിന് യോഗ്യതയുള്ള തൊഴിലാളികളെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍, അങ്ങനെയുള്ള തൊഴിലാളികള്‍ ഫാറം 1- ല്‍ നല്‍കുന്ന സത്യപ്രസ്താവന, 60 (ഫാറം 1 എ-യില്‍ നല്‍കുന്ന നാമനിര്‍ദ്ദേശം എന്നിവ)യോടുകൂടി ഫാറം 2 - ലും; ബി. മുമ്പുള്ള മാസക്കാലത്ത് തൊഴിലുടമയില്‍ നിന്ന് സേവനം വിട്ടുപോയ തൊഴിലാളികളുടെ വിവരങ്ങള്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിക്കാവുന്ന ഫാറത്തിലും ഒരു റിട്ടേണ്‍ അയയ്ക്കേണ്ടതാണ്. (3) വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ പ്രവര്‍ത്തിസ്ഥലം സന്ദര്‍ശിച്ചതിനെപ്പറ്റിയുള്ള തന്‍റെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തുന്നതിന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിക്കാവുന്ന രൂപത്തിലുള്ള ഒരു പരിശോധനാ ബുക്ക് എല്ലാ തൊഴിലുടമയും വച്ചുപോരേണ്ടാണ്. (4) ബോര്‍ഡ് അതതുസമയം നിര്‍ദ്ദേശിക്കാവുന്നതുപോലെ, ഫണ്ടിലേയ്ക്ക് താന്‍ അംശദായമായി നല്‍കിയ തുക സംബന്ധമായ കണക്കുകള്‍ എല്ലാ തൊഴിലുടമയും വച്ചുപോരേണ്ടതും, ബോര്‍ഡിന്‍റെ അധികാരം മൂലമോ അഥവാ അധികാരത്തിന്‍കീഴിലോ അനുവദിക്കുന്നതുപോലെ ഉളള തുകകള്‍ ഫണ്ടില്‍ നിന്ന് നല്‍കുന്നതിന് ബോര്‍ഡിന് സഹായിക്കേണ്ടത് എല്ലാ തൊഴിലുടമയുടേയും കടമയും ആകുന്നു. (5) ഈ ഖണ്ഡത്തില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും, ബോര്‍ഡിന് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നതിലേയ്ക്കായി ആവശ്യവും ശരിയുമാണെന്ന് അതു കരുതുന്ന നിര്‍ദ്ദേശങ്ങള്‍ തൊഴിലുടമകള്‍ക്ക് പൊതുവായി നല്‍കാവുന്നതും, അങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നത് എല്ലാ തൊഴിലുടമയുടേയും കടമയായിരിക്കുന്നതുമാണ്. 36. സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങള്‍: സ്ഥാപനത്തിന്‍റെ എല്ലാ ശാഖകളുടെയും, ഉടമസ്ഥډാരുടേയും കൈവശക്കാരുടേയും ഡയറക്ടര്‍മാരുടേയും പാങ്കാളികളുടേയും മാനേജരുടേയും, അങ്ങനെയുള്ള സ്ഥാപനം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമമായ നിയന്ത്രണാധികാരമുള്ള മറ്റേതെങ്കിലും ആളുടേയും ആളുകളുടേയും വിശദവവരങ്ങള്‍ എന്നിവ, ഫോറം 3ണ്ഡന്‍റ എല്ലാ തൊഴിലുടമയും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അയച്ചുകൊടുക്കേണ്ടതും അങ്ങനെയുള്ള വിശദവിവരങ്ങളിലുള്ള ഏതെങ്കിലും മാറ്റം, അങ്ങിനെ മാറ്റം ഉണ്ടായി പതിനഞ്ചുദിവസത്തിനകം രജിസ്റ്റര്‍ ചെയ്ത പോസ്റ്റുമൂലമോ ചീഫ് വെല്‍ഫെയര്‍ ഫണ്ട ഇന്‍സ്പെക്ടര്‍ പ്രത്യേകം നിശ്ചയിക്കാവുന്ന വിധത്തിലോ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറെ അറിയിക്കേണ്ടതും ആകുന്നു. 37. രജിസ്റ്ററില്‍ ചേര്‍ക്കേണ്ട കുറിപ്പുകള്‍ : 34-ഉം 35-ഉം ഖണ്ഡികയില്‍ പരാമര്‍ശിച്ചിട്ടുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ രജിസ്ററില്‍ തൊഴിലാളികളുടെ പേരുകള്‍ ഉടന്‍തന്നെ ചേര്‍ക്കേണ്ടതും ഓരോ തൊഴിലാളിയ്ക്കും ഓരോ രജിസ്റ്റര്‍ നമ്പര്‍ നല്‍കേണ്ടതും, തൊഴിലുടമ മുഖാന്തിരം തൊഴിലാളിയെ ആ രജിസ്റ്റര്‍ നമ്പര്‍ അറിയിക്കേണ്ടതുമാണ്. ഈ പദ്ധതി അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും തൊഴിലുടമ ജോലിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളവരുമായ എല്ലാ തൊഴിലാളികളുടേയും പേരില്‍ അടച്ച അംശദായത്തുക ഓരോ മാസവും തൊഴിലുടമ രേഖപ്പെടുത്തേണ്ടതാണ്. 38. വേതനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ് അയയ്ക്കാനുള്ള സമയം :- (1) വേതനം മുതലായവ കാണിക്കുന്ന സ്റ്റേറ്റ്മെന്‍റ് ഫോറം 4 എയില്‍ ആയിരിക്കേണ്ടതാണ്. ആ സ്റ്റേറ്റ്മെന്‍റ് ആക്ടിലെ 8 എ വകുപ്പു പ്രകാരം പണമടച്ച സംഖ്യയും തീയതിയും രേഖപ്പെടുത്തി മാസം അവസാനിച്ച് പത്തു ദിവസത്തില്‍ കവിയാത്ത സമയത്തിനകം തൊഴിലുടമ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്. കൂടാതെ വര്‍ഷാവസാനം തൊഴിലാളികളുടെ വേതനമനുസരിച്ച് തന്‍വര്‍ഷം ഫണ്ടിലേക്ക് അടയ്ക്കേണ്ട തുക കാണിക്കുന്ന ഒരു സ്റ്റേറ്റ്മെന്‍റ് ആക്ടിലെ 8 എ വകുപ്പ് അനുസരിച്ചടച്ച തുകയും കാണിച്ച് ബാക്കി അടയ്ക്കാനുള്ള സംഖ്യക്കുളള ചെല്ലാന്‍/ഡ്രാഫ്റ്റ്/ചെക്ക് സഹിതം തൊട്ടുവരുന്ന ഏപ്രില്‍ 10-ാം തീയതിയ്ക്കകം തൊഴിലുടമ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്. മാസംതോറും ഉള്ള ഫോറം 4 (എ)യുടേയും വര്‍ഷാവസാനത്തെ സ്റ്റേറ്റുമെന്‍റിന്‍റേയും ഓരോ കോപ്പി ബന്ധപ്പെട്ട വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് നിശ്ചിത സമയത്തിനുളളില്‍ അയച്ചുകൊടുക്കേണ്ടതാണ്. (21-7-1987 - ലെ ഏ.ഛ ഞേ.ചീ.1175/87 എല്‍.ബി.ആര്‍) (2) തൊഴിലാളിക്ക് ഫോറം 4 ബി യിലുള്ള ഒരു പാസ്സ്ബുക്ക് നല്‍കേണ്ടതും, വേതനം പണമടയ്ക്കല്‍ എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും തൊഴിലുടമ അതില്‍ ചേര്‍ക്കേണ്ടതുമാണ്. (3) എല്ലാ തൊഴിലാളികളുടേയും പേരും ഓരോ തൊഴിലാളിയേയും സംബന്ധിച്ച് അംശദായമായി നല്‍കിയ തുകയും അതില്‍ നിന്ന് പിന്‍വലിച്ച തുകയും അടങ്ങുന്ന അംശദായ രജിസ്റ്റര്‍ ഫോറം നമ്പര്‍ 4 സി-യില്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ വച്ചുപോരേണ്ടതാണ്. (4) തൊഴിലാളികള്‍ക്ക് അവരുടെ കണക്കില്‍ ഓരോ വര്‍ഷവും മാര്‍ച്ച് 31-ന് വരവു നില്‍ക്കുന്ന തുകയും, അവര്‍ പിന്‍വലിച്ചിട്ടുള്ള തുകയും കാണിക്കുന്ന ഒരു ഇന്‍റിമേഷന്‍ സ്ലിപ്പ് വര്‍ഷത്തിലൊരിക്കല്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അയയ്ക്കേണ്ടതാണ്. (5) ഇന്‍റിമേഷന്‍ സ്ലിപ്പില്‍ കാണിച്ചിട്ടുള്ള തുകയില്‍ ഏതെങ്കിലും തെറ്റുന്നപക്ഷം, തൊഴിലാളിക്ക് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ മുമ്പാകെ നിവേദനം നടത്താനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്. (6) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് നല്‍കുന്ന നിവേദനം തള്ളിക്കളയപ്പെടുകയോ, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ നല്‍കുന്ന മറുപടി തൃപ്തികരമല്ലെന്ന് തൊഴിലാളിക്ക് തോന്നുകയോ ചെയ്യുന്നപക്ഷം അയാള്‍ക്ക് ബോര്‍ഡ് മുമ്പാകെ അപ്പീല്‍ കൊടുക്കുന്നതിനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്. (7) തൊഴിലാളിയേയോ, അയാള്‍ അംഗമായിരിക്കുന്ന ട്രെയിഡ് യൂണിയന്‍റെ സെക്രട്ടറിയേയോ, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടേയും ബന്ധപ്പെട്ട വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെയും ഓഫീസില്‍ വച്ച്, തൊഴിലുടമ നല്‍കിയ സ്റ്റേറ്റ്മെന്‍റ് ശരിയാണോ എന്നുള്ളത് ഒത്തുനോക്കുന്നതിന് അനുവദിക്കേണ്ടതാണ്. 39. ജോലിക്കാരുടെ രേഖകള്‍ ഹാജരാക്കല്‍ :- എല്ലാ തൊഴിലുടമയും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറോ ഇതിനുവേണ്ടി അദ്ദേഹം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ ഒരു വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറോ, നേരിട്ടോ രേഖാമൂലമോ ആവശ്യപ്പെടുന്നപക്ഷം തൊഴിലുടമ ജോലിക്ക് ഏര്‍പ്പെടുത്തിയ ഏതെങ്കിലും ജോലിക്കാരുടെ രേഖകള്‍, അതതു സംഗതിപോലെ, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടേയോ, ഉദ്യോഗസ്ഥന്‍റെയോ, വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടേയോ മുമ്പാകെ ഹാജരാക്കേണ്ടതും ആവശ്യപ്പെടുന്നപക്ഷം അങ്ങനെയുള്ള രേഖകള്‍ മേല്‍പ്പറഞ്ഞ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്കോ, ഉദ്യോഗസ്ഥനോ, വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്കോ ഏല്‍പ്പിച്ചുകൊടുക്കേണ്ടതും, അങ്ങനെ വാങ്ങുന്ന ആള്‍ക്ക് യുക്തമെന്ന് തോന്നുന്നപക്ഷം രേഖകള്‍ കൈവശം വയ്ക്കാവുന്നതും, എന്നാല്‍ അയാള്‍ കൈവശം വയ്ക്കുന്ന എല്ലാ രേഖകള്‍ക്കും രസീത് നല്‍കേണ്ടതും ആകുന്നു. 40. സത്യപ്രസ്താവന ഫാറങ്ങള്‍ മുതലായവ വിതരണം ചെയ്യുന്നത് :- ആവശ്യപ്പെടുന്നപക്ഷം സത്യപ്രസ്താവന ഫാറങ്ങളും ഈ പദ്ധതിയില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റ് ഫാറങ്ങളും സൗജന്യമായി ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ തൊഴിലാളിക്ക് നല്‍കേണ്ടതാണ് എന്നാല്‍, തൊഴിലുടമയുടെ ആവശ്യങ്ങള്‍ക്ക് മതിയാകുമെന്ന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ കരുതുന്ന എണ്ണത്തില്‍ കവിഞ്ഞ് ഏതെങ്കിലും ഫാറങ്ങള്‍ വേണമെന്ന് ഏതെങ്കിലും തൊഴിലുടമ ആഗ്രഹിക്കുന്നതായാല്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക്, അദ്ദേഹത്തിന് യുക്തമെന്ന് തോന്നുന്നപക്ഷം അങ്ങനെയുള്ള കൂടുതല്‍ ഫാറങ്ങള്‍ നല്‍കാവുന്നതും ന്യായമെന്ന് അദ്ദേഹം കരുതുന്ന വില ഈടാക്കുന്നതുമാണ്. 41. തുക അടയ്ക്കല്‍ :- തൊഴിലുടമകളില്‍ നിന്ന് ലഭിക്കുന്ന ബാങ്ക് ഡ്രാഫ്റ്റുകള്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഫണ്ടിന്‍റെ സേവിംഗ്സ് അക്കൗണ്ടില്‍ അടയ്ക്കേണ്ടതാണ്. 42. പ്രമാണങ്ങള്‍ പരിശോധിച്ചു നോക്കുന്നതിനുള്ള അവകാശം :- തൊഴിലാളി അംഗമായിട്ടുള്ള ട്രേഡ് യൂണിയനിലെ സെക്രട്ടറിക്കോ, സെക്രട്ടറി ഇതിനുവേണ്ടി പ്രത്യേകം അധികാരപ്പെടുത്തിയ ഏതെങ്കിലും ആള്‍ക്കോ, ബന്ധപ്പെട്ട തൊഴിലാളി ഈ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ പക്കലുള്ള പ്രമാണത്തില്‍ നിന്നോ രജിസ്റ്ററില്‍ നിന്നോ പരിശോധിച്ചു മനസ്സിലാക്കുന്നതിന്, ആഫീസ് സമയത്ത്, അവകാശമുണ്ടായിരിക്കുന്നതാണ്. 43. നിലവിലുള്ള പ്രോവിഡന്‍റ് ഫണ്ടില്‍ നിന്നുള്ള തുകകള്‍ കൈമാറ്റം ചെയ്യുന്നത് :- (1) ഈ പദ്ധതി പ്രാബല്യത്തില്‍വരുന്ന തീയതിയില്‍ നിലവിലുള്ള ഏതെങ്കിലും വെല്‍ഫെയര്‍ ഫണ്ടിന്‍റെ ചാര്‍ജ്ജുള്ളതോ, അതിന്‍റെ ഭരണം ഏല്‍പ്പിച്ചുകൊടുക്കപ്പെട്ടിട്ടുള്ളതോ ആയ എല്ലാ അധികാരസ്ഥാനവും ആക്ടിലെ 18-ാം വകുപ്പുപ്രകാരം നിധിയിലേക്ക് കൈമാറ്റം ചെയ്യേണ്ട തുകകള്‍ ഇതിനുവേണ്ടി ബോര്‍ഡ് ക്ലിപ്തപ്പെടുത്താവുന്ന തീയതിക്കു മുമ്പ് : (ശ) മാറ്റം ചെയ്യുന്ന തീയതിയില്‍ ഓരോ അംഗത്തിന്‍റെയും കണക്കിലുള്ള തുകയും വരിക്കാരുടെ കണക്കിലുള്ള സഞ്ചിത തുകയും വരിക്കാര്‍ ഏതെങ്കിലും അഡ്വാന്‍സ് തുക എടുത്തിട്ടുണ്ടെങ്കില്‍ അതിന്‍റെ തുകയും കാണിക്കുന്ന ഒരു സ്റ്റേറ്റ്മെന്‍റ് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്കോ, അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അയയ്ക്കേണ്ടതും ; (ശശ) ഓരോ സ്ഥാപനവും സംബന്ധിച്ച വരിക്കാരുടെ കണക്കിലുള്ള സഞ്ചിത തുക (2)-ാം ഉപഖണ്ഡികയില്‍ പ്രത്യേകം പറഞ്ഞിട്ടുള്ള വിധത്തില്‍ നിധിയിലേയ്ക്ക് മാറ്റം ചെയ്യേണ്ടതും ; (ശശശ) മേല്‍ പറഞ്ഞ സഞ്ചിത തുകകളെ സംബന്ധിച്ച എല്ലാ പാസ്സ്ബുക്കുകളും, കണക്കുപുസ്തകങ്ങളും, മറ്റു പ്രമാണങ്ങളും ബോര്‍ഡിലേയ്ക്ക് കൈമാറേണ്ടതും ആകുന്നു. (2) മുന്‍ പറഞ്ഞ അധികാരസ്ഥന്‍, അംഗങ്ങളുടെ കണക്കിലുള്ള സഞ്ചിത തുകകള്‍ എവിയെല്ലാം നിക്ഷേപിച്ചിട്ടുണ്ടോ, അവയെല്ലാം പണമായി നിധിയിലേയ്ക്ക് മാറ്റേണ്ടതാണ്. എന്നാല്‍, അങ്ങനെയുള്ള സഞ്ചിത തുകയുടെ മുഴുവനുമോ ഏതെങ്കിലും ഭാഗമോ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിച്ച തുകകള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍, തുക നിധിയിലേക്ക് കൈമാറ്റം ചെയ്യുന്ന അധികാരസ്ഥന്‍ ആ സെക്യൂരിറ്റികള്‍ വാങ്ങിയ യഥാര്‍ത്ഥ വിലയ്ക്ക് നിധിയിലേക്ക് കൈമാറ്റം ചെയ്യുകയോ അഥവാ അങ്ങനെയുള്ള വിലയ്ക്ക് തുല്യമായ ഒരു തുക മാറ്റം ചെയ്യുകയോ ചെയ്യേണ്ടതാകുന്നു. എന്നാല്‍ അങ്ങനെയുള്ള തുകയുടെ മുഴുവനുമോ ഏതെങ്കിലും ഭാഗമോ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകളില്‍ നിക്ഷേപിച്ചിട്ടുള്ള സംഗതിയില്‍ മാറ്റം ചെയ്യുന്ന സമയത്ത് അങ്ങനെയുളള സര്‍ട്ടഫിക്കറ്റുകളുടെ മതിപ്പുവില, മാറ്റം ചെയ്യുന്ന സഞ്ചിത തുകയുടെ നിര്‍ണ്ണയത്തില്‍ കണക്കിലെടുക്കേണ്ടതാണ്. എന്നാല്‍ അങ്ങനെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ മുഖവിലയും മാറ്റം ചെയ്യുന്ന സമയത്തുളള മതിപ്പുവിലയും തമ്മിലുള്ള വ്യത്യാസം വരിക്കാരന്‍റെ കണക്കിലേക്ക് വരവുവച്ചിരിക്കേണ്ടതാണ് : എന്നുമാത്രമല്ല, അങ്ങനെയുള്ള തുകകളുടെ ഒരു ഭാഗം സര്‍ക്കാരിന്‍റേതല്ലാത്ത സെക്യൂരിറ്റികളില്‍ നിക്ഷേപിച്ചിട്ടുള്ളവയാണെങ്കില്‍ സെക്യൂരിറ്റികള്‍ കൈമാറ്റം ചെയ്യുന്ന അധികാരസ്ഥനില്‍ നിന്ന്, അവ വാങ്ങിയ യഥാര്‍ത്ഥ വിലയ്ക്ക് നിധിയിലേയ്ക്ക് കൈമാറ്റം ചെയ്യുന്നത് സ്വീകരിക്കുന്നതിന്, അസാധാരണ കേസുകളില്‍ സര്‍ക്കാര്‍ അനുവദിക്കുന്നതാണ്. എന്നല്‍ക്കൂടിയും, തുകയുടെ ഒട്ടാകെ സംഖ്യ, അതിേډലുള്ള പലിശയുംകൂടി ഉള്‍പ്പെടുത്തുന്നതായാല്‍, വെല്‍ഫെയര്‍ ഫണ്ടിന്‍റെ ചാര്‍ജ്ജുള്ള അധികാരസ്ഥന് കൈമാറ്റം ചെയ്ത തീയതിയില്‍ വിതരണം ചെയ്യാതെയിരിക്കുന്ന പലിശ ബാക്കിവല്ലതും ഉണ്ടെങ്കില്‍ അതും സെക്യൂരിറ്റികളുടെ രജിസ്ട്രേഷന് മുമ്പുള്ള സമയത്ത് വസൂലാക്കിയതോ, വസൂലാക്കാവുന്നതോ ആയ പലിശ ബാക്കിയും ഫണ്ടിലേയ്ക്ക് കൈമാറ്റം ചെയ്യേണ്ടതാണ്. 3(2)-ാം ഉപഖണ്ഡിക പ്രകാരം കൈമാറ്റം ചെയ്യപ്പെട്ട പണം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ഓഫീസിലോ ബ്രാഞ്ചിലോ, അഥവാ അതതു സമയം സര്‍ക്കാര്‍ അംഗീകരിക്കാവുന്ന മറ്റു ഷെഡ്യൂള്‍ഡ് ബാങ്കിലോ, ബോര്‍ഡിന്‍റെ കണക്കില്‍ നിക്ഷേപിക്കേണ്ടതും അതിന്‍റെ രസീത് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അയച്ചുകൊടുക്കേണ്ടതുമാണ് : എന്നാല്‍, മേല്‍ പ്രസ്താവിച്ച ബാങ്കുകളുടെ ഓഫീസോ ശാഖയോ ഇല്ലെങ്കില്‍, ഈ ഖണ്ഡികപ്രകാരം നിധിയിലേക്ക് മാറ്റം ചെയ്യപ്പെട്ട തുകകള്‍, മേല്‍പറഞ്ഞ അധികാരസ്ഥന്‍ നല്‍കിയ സ്റ്റേറ്റ്മെന്‍റ് അനുസരിച്ച് നിധിയിലെ ഓരോ അംഗത്തിന്‍റെയും കണക്കില്‍ അവര്‍ക്ക് അര്‍ഹതയുള്ള അളവില്‍ നിധിയിലേക്ക് വരവുയ്ക്കേണ്ടതുമാകുന്നു. (4) (1)-ാം ഉപഖണ്ഡികയില്‍ പരാമര്‍ശിച്ച തരത്തിലുള്ള ഏതെങ്കിലും വെല്‍ഫെയര്‍ ഫണ്ടിലുള്ള തുകകള്‍ നിധിയിലേക്ക് അപ്രകാരം മാറ്റം ചെയ്യപ്പെട്ടാല്‍, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഗസറ്റില്‍ വിജ്ഞാപനം മൂലം, അങ്ങനെയുള്ള വെല്‍ഫെയര്‍ ഫണ്ടിലെ അംഗങ്ങള്‍ ഇപ്പോള്‍ നിധിയില്‍ അംഗങ്ങളായി തീര്‍ന്നിട്ടുണ്ടെന്നും, മേല്‍പറഞ്ഞ സഞ്ചിത തുകകള്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിട്ടുണ്ടെന്നും പ്രഖ്യാപിക്കേണ്ടതും അപ്പോള്‍ അങ്ങനെയുള്ള സഞ്ചിത തുകകള്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിത്തീരുന്നതും ആകുന്നു. അദ്ധ്യായം VI ഗ്രാറ്റുവിറ്റി കൊടുക്കല്‍ 44. 40(ഗ്രാറ്റുവിറ്റിയുടെ നിരക്ക് : ഒരു തൊഴിലാളിക്ക്, പൂര്‍ത്തിയായ ഓരോ സേവന വര്‍ഷത്തിനും ആറുമാസത്തില്‍ കവിഞ്ഞുള്ള അതിന്‍റെ ഭാഗത്തിനും മാസ ശരാശരി വേതനത്തിന്‍റെ അമ്പതുശതമാനം എന്ന നിരക്കില്‍, പരമാവധി ഇരുപതുമാസത്തെ വേതനത്തിനു വിധേയമായി ഗ്രാറ്റുവിറ്റി ഫണ്ടില്‍ നിന്നും ഗ്രാറ്റുവിറ്റി നല്‍കേണ്ടതാണ്). വിശദീകരണം (1) മാസ ശരാശരി വേതനം എന്നാല്‍ ഗ്രാറ്റുവിറ്റി കണക്കാക്കേണ്ട സാഹചര്യം സംജാതമായ മാസത്തിനു തൊട്ടുമുമ്പുള്ള 12 പൂര്‍ണ്ണ കലണ്ടര്‍ മാസത്തിലെ ആര്‍ജ്ജിത വേതനത്തിന്‍റെ ശരാശരി എന്നര്‍ത്ഥമാകുന്നു. വിശദീകരണം (2) പന്ത്രണ്ട് സമ്പൂര്‍ണ്ണ മാസങ്ങള്‍ എന്ന് വിശദീകരണം (1) ല്‍ വരുന്നത്, തൊഴിലാളി പൂര്‍ണ്ണമാസ വേതനം ആര്‍ജിച്ച 12 മാസം എന്നാണ്. തൊഴിലാളിയുടെ സേവന വിരാമം/ മരണം, സംഭവിക്കുന്ന മാസത്തിനു തൊട്ടുമുമ്പുള്ള 12 മാസത്തിനിടക്ക് ഏതെങ്കിലും കാലഘട്ടത്തില്‍ തൊഴിലാളി ഹാജരല്ലായിരുന്നുവെങ്കില്‍ ആ ഹാജരില്ലാത്ത മാസങ്ങള്‍ നീക്കിയിട്ട്, അപ്രകാരമുള്ള 12 മാസത്തിനു തൊട്ടുമുമ്പുള്ള അത്രയും തുല്യ പൂര്‍ണ്ണ വേതന മാസങ്ങള്‍ കണക്കിലെടുത്തു വേണം 12 പൂര്‍ണ്ണ കലണ്ടര്‍ മാസത്തെ വേതനം കണക്കാക്കാന്‍.ധഏ.ഛ.(ഞേ)ചീ.1750/86/ഘ.ആ.ഞ & ഞ.ഋ.ഒ. റമലേറ 19.11.1986പ. 45. ഗ്രാറ്റുവിറ്റി എപ്പോള്‍ നല്‍കണമെന്ന് : (1) ഒരു വര്‍ഷത്തില്‍ കുറയാതെ തുടര്‍ച്ചയായി സേവനം ചെയ്തതിനുശേഷം ഒരുതൊഴിലാളിയുടെ ജോലി അവസാനിച്ചാല്‍ അതായത് : എ. അയാള്‍ പ്രായാധിക്യമാകുമ്പോള്‍ അഥവാ ബി. അയാള്‍ സേവനത്തില്‍ നിന്നും വിരമിക്കുമ്പോള്‍, ജോലി രാജിവെക്കുമ്പോള്‍, ജോലിയില്‍ നിന്നു നീക്കം ചെയ്യപ്പെടുമ്പോള്‍, പിരിച്ചുവിടപ്പെടുമ്പോള്‍, ഡിസ്ചാര്‍ജ് ചെയ്യപ്പെടുമ്പോള്‍ അഥവാ സര്‍വ്വീസില്‍ നിന്ന് ഡിസ്മിസ് ചെയ്യപ്പെടുമ്പോള്‍, അഥവാ സി. അയാള്‍ മരിക്കുമ്പോള്‍, അഥവാ അപകടം മൂലമോ അസുഖംമൂലമോ പൂര്‍ണ്ണമായ ശാരീരികാവശത സംഭവിക്കുമ്പോള്‍, അയാള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കേണ്ടതാണ് ; എന്നാല്‍, ഒരു തൊഴിലാളിയുടെ തൊഴില്‍ അവസാനിക്കുന്നത് മരണം മൂലമോ ശാരീരികാവശതമൂലമോ ആണെങ്കില്‍ തുടര്‍ച്ചയായ ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കേണ്ട ആവശ്യമില്ല. എന്നതുമാത്രമല്ല, 44-ാം ഖണ്ഡികയുടെ ആവശ്യത്തിനുവേണ്ടി പൂര്‍ണ്ണ വര്‍ഷങ്ങളുടെ എണ്ണം നിശ്ചയിക്കുന്നിന് തൊഴിലാളി നിധിയിലെ അംഗമായിരിക്കുന്ന കാലം മാത്രമേ കണക്കിലെടുക്കേണ്ടതുള്ളൂ. എന്നാല്‍, ഈ ആക്ട് നടപ്പായിവരുന്ന തീയതിക്കുമുമ്പ് നാട്ടാചാരമോ കരാറുമൂലം ഏര്‍പ്പെടുത്തപ്പെട്ടിരുന്ന വെല്‍ഫെയര്‍ ഫണ്ടുകളുടെ സംഗതിയില്‍ ആക്ടിന്‍റെ 18-ാം വകുപ്പു പ്രകാരം അവ നിധിയുടെ കണക്കിലേക്ക് മാറ്റുകയും, അതില്‍ ഗ്രാറ്റുവിറ്റി സംബന്ധിച്ച അംശദായനിരക്ക് അംഗങ്ങളുടെ വേതനത്തിന്‍റെ 5% ത്തില്‍ കുറവല്ലാതെ ഇരിക്കുകയും ചെയ്താല്‍ 44-ാം ഖണ്ഡികയുടെ ആവശ്യത്തിനുവേണ്ടി പൂര്‍ത്തിയാക്കിയ വര്‍ഷങ്ങള്‍ തീരുമാനിക്കുന്നതിനായി നിധിയിലേക്ക് അംശദായം വരവുവച്ചിട്ടുള്ള കാലങ്ങളിലെ ആ ഫണ്ടിലെ അംഗത്വകാലവും കണക്കിലെടുക്കേണ്ടതാണ്. (2)(1)-ാം ഖണ്ഡികയില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും, എ. ഒരു തൊഴിലാളി, പൂര്‍ണ്ണമായും സേവനത്തിന് ശേഷിയില്ലാത്തവനാണെന്ന് അസിസ്റ്റന്‍റ് സര്‍ജന്‍റെ പദവിക്ക് താഴെയല്ലാത്ത ഒരു മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ അപകടം മൂലമോ സുഖക്കേടുമൂലമോ പൂര്‍ണ്ണമായും അവശനായിട്ടുള്ള ഒരു തൊഴിലാളിക്ക് ഗ്രാറ്റുവിറ്റി നല്‍കേണ്ടതുള്ളൂ. ബി. തൊഴിലുടമയ്ക്ക് ഏതെങ്കിലും നാശമോ, നഷ്ടമോ അഥവാ, അയാളുടെ സ്വത്തിന് ഹാനിയോ വരുത്തിയ ഏതെങ്കിലും നടപടിയോ, മനപൂര്‍വ്വമായ വീഴ്ചയോ, ഉപേക്ഷയോമൂലം സേവനത്തില്‍നിന്ന് പിരിച്ചുവിടപ്പെടുകയോ ഡിസ്മിസ് ചെയ്യപ്പെടുകയോ ചെയ്ത സംഗതിയില്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, അദ്ദേഹത്തിന് യുക്തമെന്ന് തോന്നുന്ന അന്വേഷണങ്ങള്‍ക്കു ശേഷം നാശത്തിനോ നഷ്ടത്തിനോ തുല്യമായ ഒരു തുക വസൂലാക്കേണ്ടതും തൊഴിലുടമയ്ക്ക് നല്‍കേണ്ടതുമാണ്. എന്നാല്‍ സേവനം അവസാനിപ്പിച്ച് മുപ്പതു ദിവസത്തിനകം തൊഴിലുടമ നാശത്തിന്‍റെയോ നഷ്ടത്തിന്‍റെയോ തുക കാണിച്ചുകൊണ്ട് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് രേഖാമൂലം നോട്ടീസ് നല്‍കിയ സംഗതിയില്‍ മാത്രമേ അങ്ങനെ വസൂലാക്കല്‍ നടത്തേണ്ടതുള്ളൂ. (3) ഒരു തൊഴിലാളി മരിക്കുന്ന സംഗതിയില്‍, 34-ാം ഖണ്ഡിക പ്രകാരം നാമനിര്‍ദ്ദേശം ഉണ്ടെങ്കില്‍ നിര്‍ദ്ദിഷ്ട നാമാവിനും, നിര്‍ദ്ദിഷ്ട നാമാവിന്‍റെ അഭാവത്തില്‍ 61-ാം ഖണ്ഡികയില്‍ പറഞ്ഞിട്ടുള്ളതുപോലെ അയാളുടെ കുടുംബത്തിലെ അംഗങ്ങള്‍ക്കും ഗ്രാറ്റുവിറ്റി നല്‍കേണ്ടതാണ്. 41 അദ്ധ്യായം VI എ പെന്‍ഷന്‍ 45. എ. പെന്‍ഷനുള്ള അര്‍ഹത : (1) ക്ഷേമനിധിയില്‍ പത്തുവര്‍ഷത്തില്‍ കുറയാതെ തുടര്‍ച്ചയായ അംഗത്വമുള്ളതും പദ്ധതി തുടങ്ങുന്നതിന് മുന്‍പോ പിന്‍പോ സൂപ്പര്‍ ആനുവേഷന്‍ കാരണം സര്‍വ്വീസില്‍ നിന്നും പിരിഞ്ഞവര്‍ക്കും അഥവാ ശാശ്വതമായ അംഗവൈകല്യം, ദീര്‍ഘകാലത്തെ ഗുരുതരമായ അസുഖത്താല്‍ പൂര്‍ണ്ണമായും ജോലി ചെയ്യാന്‍ കഴിവില്ലായ്മ എന്നിവ മൂലം ക്ഷേമനിധിയില്‍ 10 വര്‍ഷത്തെ അംഗത്വം തികയാതെ സൂപ്പര്‍ ആനുവേഷനു മുമ്പ് സര്‍വ്വീസില്‍ നിന്നും പിരിഞ്ഞവര്‍ക്കും 45 ബി ഖണ്ഡികയില്‍ വ്യക്തമാക്കിയിട്ടുള്ള പ്രകാരം പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. 55ധക്ഷേമനിധി അംശദായം (പ്രോവിഡന്‍റ് ഫണ്ടും ഗ്രാറ്റുവിറ്റിയും) തുടര്‍ച്ചയായ പത്തുവര്‍ഷക്കാലത്തേയ്ക്കോ അതിലധികമോ അടച്ചിട്ടുള്ളവരും പെന്‍ഷന്‍ പദ്ധതിയുടെ പ്രാരംഭ തീയതിക്കു മുമ്പ് റിട്ടയര്‍ ചെയ്തവരുമായ നിധിയിലെ അംഗങ്ങള്‍ അവര്‍ നിധിയിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട അംഗങ്ങള്‍ അല്ലെങ്കില്‍ പോലും, പെന്‍ഷന് അര്‍ഹരായിരിക്കുന്നതാണ്പ. 54ധ(2) കരിമ്പനയില്‍ കള്ളു ചെത്തു നടത്തുന്ന തൊഴിലാളിക്ക് ഒരു വര്‍ഷത്തില്‍ പരമാവധി ആറുമാസം മാത്രമേ ജോലി കിട്ടുകയുള്ളൂ എന്നതിനാല്‍ ആ വര്‍ഷത്തിലെ ബാക്കിയുള്ള കാലയളവും പെന്‍ഷനുള്ള അര്‍ഹത നല്‍കുന്ന സര്‍വീസായി പരിഗണിക്കേണ്ടതാണ്പ. 45.ബി.പെന്‍ഷന്‍ :- പ്രതിമാസ പെന്‍ഷന്‍ താഴെപ്പറയുന്ന നിരക്കില്‍ അനുവദിക്കുന്നതായിരിക്കും. 45.സി. പെന്‍ഷനുള്ള അപേക്ഷ :- (1) പെന്‍ഷനുവേണ്ടി തൊഴിലാളിയോ അയാളുടെ നോമിനിയോ 7-ാം നമ്പര്‍ ഫാറത്തില്‍ അപേക്ഷയും അതോടൊപ്പം തൊഴിലാളിയുടെ രണ്ട് പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോയും ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതുമാണ്. കൂടാതെ വയസ്, സര്‍വ്വീസ് സംബന്ധമായ വിശദാംശങ്ങള്‍ എന്നിവ തെളിയിക്കുവാന്‍ തൊഴിലാളിയുടെ ഒരു സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. (2) വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ആഫീസുകളില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകളും 8-ാം നമ്പര്‍ ഫാറത്തില്‍ ക്രമനമ്പറില്‍ തീയതി വച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ആവശ്യമായ അന്വേഷണം നടത്തി അപേക്ഷകന്‍ പെന്‍ഷന് --------------------------------------------------------------------------------* 24.8.2004 - ലെ 1837-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ എസ്.ആര്‍.ഒ 933/2004 ആയി പ്രസിദ്ധീകരിച്ച 17.08.2004 ലെ ജി.ഒ.(ആര്‍.റ്റി)2184/2004/തൊഴില്‍ മുഖേന 100 രൂപ എന്നത് 150 രൂപ എന്ന് 1-10-2004 മുതല്‍ പ്രാബല്യത്തോടെ ഭേദഗതി ചെയ്യപ്പെട്ടു. വീണ്ടും 2-3-2009 ലെ 487-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ എസ്.ആര്‍.ഒ 199/2009 ആയി പ്രസിദ്ധീകരിച്ച ജി.ഒ (ആര്‍.റ്റി) 301/2009/തൊഴില്‍ പ്രകാരം രൂപ 150 എന്നതിനു പകരം രൂപ 500 എന്ന് 1-4-2009 മുതല്‍ പ്രാബല്യത്തോടെ ചേര്‍ക്കപ്പെട്ടു. അര്‍ഹനാണോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അതിന് ശേഷം വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടോടുകൂടി അപേക്ഷകള്‍ ചീഫ് ഇന്‍സ്പെക്ടര്‍ക്ക് അയച്ചു കൊടുക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന ഗുരുതരമായ അസുഖംമൂലം ശാശ്വതമായി ജോലി ചെയ്യാന്‍ കഴിയാതെ വരുന്നവര്‍, ജില്ലാ മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അന്വേഷണ റിപ്പോര്‍ട്ടില്‍ ചുവടെ പറയുന്ന സംഗതികള്‍ ഉണ്ടായിരിക്കേണ്ടതാണ്. എ. അപേക്ഷയില്‍ പറഞ്ഞിട്ടുള്ള വസ്തുതകളെല്ലാം ശരിയാണോ ? ബി. ഫണ്ടില്‍ നിന്നും പെന്‍ഷന്‍ അനുവദിക്കാവുന്നതാണോ ? സി. പദ്ധതിയിലെ വ്യവസ്ഥ അനുസരിച്ച് പെന്‍ഷന്‍ അനുവദിക്കാതിരിക്കാനുള്ള കാരണം, അതിനുള്ള വിശദീകരണം. ഡി. വയസും, സര്‍വീസ് വിവരങ്ങളും ഓഫീസിലെ രേഖകളുമായി ഒത്തുനോക്കി സാക്ഷ്യപ്പെടുത്തേണ്ടതാണ്. (3) ആവശ്യമെന്നുകണ്ടാല്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന് ഉപരി, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിനുമുമ്പോ അതിനുശേഷമോ മറ്റൊരു അന്വേഷണം കൂടി നടത്താവുന്നതാണ്. (4) പെന്‍ഷനുവേണ്ടിയുള്ള ഏതൊരു അപേക്ഷയും, 15 ദിവസത്തിനുള്ളില്‍ നേരിട്ടോ, രേഖാമൂലമോ വിശദീകരണം നല്‍കുവാന്‍ 9-ാം നമ്പര്‍ ഫാറത്തില്‍ അപേക്ഷകനു നോട്ടീസ് നല്‍കാതെയും അതിന്‍മേല്‍ അന്വേഷണം നടത്താതെയും നിരസിക്കുവാന്‍ പാടുള്ളതല്ല. (5) സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ് 60 ദിവസങ്ങള്‍ക്കുള്ളില്‍ പെന്‍ഷന് വേണ്ടിയുള്ള അപേക്ഷ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍, മതിയായ കാരണം കൊണ്ടാണ് താമസിക്കാനിടയായതെന്ന് ബോധ്യപ്പെട്ടാല്‍ അപ്രകാരം താമസിച്ചു ലഭിക്കുന്ന അപേക്ഷകള്‍ ബോര്‍ഡിന് പരിഗണിക്കാവുന്നതാണ്. പെന്‍ഷന്‍ അനുവദിച്ചുകൊണ്ടുള്ള/ നിരസിച്ചുകൊണ്ടുള്ള ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഉത്തരവ് അപേക്ഷകനും ബന്ധപ്പെട്ട തൊഴിലുടമയ്ക്കും ഫാറം 10 എ, ഫാറം 10 ബി പ്രകാരം നല്‍കേണ്ടതാണ്. (6) അനുവാദം നല്‍കുന്ന അധികാരിയുടെ ഉത്തരവ് ഏതെങ്കിലും വ്യക്തിക്ക് ദ്രോഹപരമായി അനുവഭപ്പെട്ടാല്‍, പ്രസ്തുത ഉത്തരവ് കൈപ്പറ്റി 90 ദിവസത്തിനകം ഫാറം നമ്പര്‍ 11 എ-ല്‍ ബോര്‍ഡിന് അപ്പീല്‍ നല്‍കാവുന്നതാണ്. അപ്പീല്‍ പരാതിയോടൊപ്പം ഉത്തരവിന്‍റെ ഒരു പകര്‍പ്പുകൂടി ഹാജരാക്കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന പരാതിയുടെ വിശദവിവരം ഉള്‍ക്കൊള്ളുന്ന രജിസ്റ്റര്‍ ഫാറം 11-ബി-ല്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ എഴുതി സൂക്ഷിക്കേണ്ടതാണ്. അപ്പീല്‍ പരാതികളിന്‍മേല്‍ ബോര്‍ഡിന്‍റെ തീരുമാനം ബന്ധപ്പെട്ട കക്ഷികളെ അറിയിക്കേണ്ടതാണ്. (7) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഫാറം 12 ല്‍ ഒരു പെന്‍ഷന്‍ അപേക്ഷ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ്. വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരില്‍ നിന്നും ലഭിക്കുന്ന അപേക്ഷകളും അന്വേഷണ റിപ്പോര്‍ട്ടും ഈ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്. (8) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍/ബോര്‍ഡ് അനുവദിക്കുന്ന പെന്‍ഷന്‍, ഫാറം നമ്പര്‍ 13 പ്രകാരമുള്ള വിതരണ രജിസ്റ്ററില്‍ ചേര്‍ക്കേണ്ടതും ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ പെന്‍ഷന്‍ വിതരണം ചെയ്യേണ്ടതുമാണ്. 57 (9) പെന്‍ഷന്‍ വിതരണം ചെയ്യുന്ന സമയത്ത് പെന്‍ഷന്‍ വാങ്ങുന്ന ആളിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉദിക്കുന്നപക്ഷം അക്കാര്യം വിതരണ ഉദ്യോഗസ്ഥന്‍, ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കേണ്ടതാണ്. പെന്‍ഷന്‍ തുക അപേക്ഷകര്‍ക്ക് 57(ബോര്‍ഡിന്‍റെ) ചെലവില്‍ മണി ഓര്‍ഡറായി അയച്ചുകൊടുക്കേണ്ടതാണ്. (10) പെന്‍ഷന്‍ വിതരണത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറില്‍ നിക്ഷിപ്തമായിരിക്കുന്നതാണ്. പെന്‍ഷന്‍ വിതരണത്തില്‍ എന്തെങ്കിലും സംശയമോ വിതരണത്തെ സംബന്ധിച്ച് തര്‍ക്കമോ മറ്റോ ഉണ്ടായാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. (11) ബോര്‍ഡ് തീരുമാനിക്കുന്നപ്രകാരം പെന്‍ഷന്‍ വിതരണം സംബന്ധമായ കണക്കുകള്‍ ആഡിറ്റ് ചെയ്യേണ്ടതാണ്. (12) പെന്‍ഷനുവേണ്ടി ലഭിക്കുന്ന അപേക്ഷ എന്നത്തേയ്ക്കുമായി സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്. മറ്റു രേഖകളും റിക്കാര്‍ഡുകളും രജിസ്റ്ററുകളും ആഡിറ്റ് പൂര്‍ത്തിയാക്കി ഒരു വര്‍ഷംവരെ സൂക്ഷിക്കേണ്ടതുമാണ്. അദ്ധ്യായം VII ലൈഫ് ഇന്‍ഷുറന്‍സ് പോളിസി 46. ഇന്‍ഷുറന്‍സ് പോളിസിക്കുവേണ്ടി നല്‍കുന്നതിനുവേണ്ടി നിധിയില്‍ നിന്ന് പിന്‍വലിക്കല്‍ :- പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടില്‍ അംഗത്തിന്‍റെ കണക്കിലുള്ള പലിശയോടു കൂടിയ ഏതെങ്കിലും തുക, ലൈഫ് ഇന്‍ഷുറന്‍സ് പോളിസിക്കു നല്‍കുന്നതിനുവേണ്ടി വര്‍ഷത്തില്‍ ഒന്നില്‍ കൂടുതലല്ലാത്ത പ്രാവശ്യം പിന്‍വലിക്കാവുന്നതാണ്. എന്നാല്‍, നിശ്ചിത പോളിസിയുടെ വിശദവിവരം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ പ്രത്യേകം പറയാവുന്നതും അനുയോജ്യമെന്ന് തോന്നി അദ്ദേഹം സ്വീകരിച്ചതുമായ രൂപത്തില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് തുക പിന്‍വലിക്കുന്നത് അനുവദിക്കാന്‍ പാടുള്ളതല്ല. പിന്‍വലിക്കുന്ന തീയതി മുതല്‍ ആറുമാസത്തിനകം നല്‍കേണ്ടതായ പ്രീമിയമോ വരിയോ അടയ്ക്കാന്‍ ആവശ്യമായതില്‍ കവിഞ്ഞ തുക പിന്‍വലിക്കാനും അനുവദിക്കാന്‍ പാടുള്ളതല്ല. എന്നുമാത്രമല്ല, അംഗത്തിന് 58 വയസ്സാകുന്നതിനുമുമ്പ് മുഴുവനുമായോ ഭാഗികമായോ തുക നല്‍കേണ്ടുന്നതായ ഒരു എഡ്യൂക്കേഷണല്‍ എന്‍ഡോവ്മെന്‍റ് പോളിസി സംബന്ധിച്ച് പണം ഒടുക്കുന്നതിനുവേണ്ടിയോ അഥവാ അങ്ങനെ ഒരു പോളിസി വാങ്ങുന്നതിനുവേണ്ടിയോ, പിന്‍വലിക്കാന്‍ പാടില്ലാത്തതാകുന്നു. എന്നുമാത്രമല്ല, പിന്‍വലിക്കുന്ന തുക പിന്‍വലിക്കുന്ന തീയതിവരെയുള്ള അംഗത്തിന്‍റെ അംശദായത്തിന്‍റെ ആകെ തുകയില്‍ കവിയാന്‍ പാടില്ലാത്തതാകുന്നു. 47. പിന്‍വലിക്കുന്ന തുക ഉപയോഗിക്കുന്നതു സംബന്ധിച്ച് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് ബോധ്യം വരേണ്ടതാണ്. (1) 46-ാം ഖണ്ഡിക പ്രകാരം ഒരു തുക പിന്‍വലിക്കുന്നതിന് ആഗ്രഹിക്കുന്ന ഒരംഗം - എ. പിന്‍വലിക്കുന്നതിനുള്ള കാരണം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറെ അറിയിക്കേണ്ടതും ; ബി. പിന്‍വലിക്കുന്നതിനുവേണ്ടി ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുമായി ഏര്‍പ്പാടുകള്‍ ചെയ്യേണ്ടതും ; സി. പിന്‍വലിച്ച തുക പറഞ്ഞിരുന്ന ആവശ്യത്തിന് യഥാവിധി ഉപയോഗിച്ചു എന്ന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് ബോധ്യംവരുന്നതിനുവേണ്ടി അദ്ദേഹം പറയാവുന്ന സമയത്തിനുള്ളില്‍ ഒരു രസീത് അദ്ദേഹത്തിന് അയച്ചുകൊടുക്കേണ്ടതും ആണ്. (2) പിന്‍വലിച്ച തുക നിശ്ചിത ആവശ്യത്തിന് യഥാര്‍ത്ഥമായും ചിലവഴിച്ചു എന്ന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് ബോധ്യംവന്നില്ലെങ്കില്‍ പിന്‍വലിച്ച തുക, ബോര്‍ഡ് സര്‍ക്കാരുമായി കൂടിയാലോചിച്ച് ക്ലിപ്തപ്പെടുത്തിയ നിരക്കിലുള്ള അതിന്‍റെ പലിശയോടുകൂടി ആ അംഗത്തിന്‍റെ ശമ്പളത്തില്‍ നിന്ന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ വസൂലാക്കേണ്ടതും അതിനെ നിധിയിലെ അയാളുടെ അക്കൗണ്ടിലേയ്ക്ക് വരവു വയ്ക്കേണ്ടതുമാണ്. 48. പോളിസികള്‍ നിധിയിലേക്ക് ഏല്‍പ്പിച്ചുകൊടുക്കുന്നത് :- (1) പോളിസി, അതുസംബന്ധിച്ച് ഒന്നാമത്തെ പിന്‍വലിക്കലിനുശേഷം ആറുമാസത്തിനകം, പിന്‍വലിച്ച തുക നല്‍കുന്നതിനുവേണ്ടി ഈടായി ബോര്‍ഡിന് തീറുകൊടുക്കേണ്ടതും, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കേണ്ടതുമാണ്. (2) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, പഴയ പോളിസികള്‍ക്കുവേണ്ടിയുള്ള പിന്‍വലിക്കലുകള്‍ അനുവദിക്കുന്നതിനുമുമ്പ് പോളിസികള്‍ക്ക് പഴയ യാതൊരു തീറുകൊടുക്കലും നിലവിലിലെന്നും, പോളിസി ബാധ്യതകളില്‍ നിന്നും വിമുക്തമാണെന്നും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനോടാരാഞ്ഞ് തൃപ്തിപ്പെടേണ്ടതാണ്. (3) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ മുന്‍ അനുമതി കൂടാതെ പോളിസിയുടെ നിബന്ധനകള്‍ മാറ്റാനോ വേറൊരു പോളിസിക്കുവേണ്ടി കൈമാറാനോ പാടില്ലാത്തതും, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിക്കാവുന്ന രൂപത്തില്‍ മാറ്റത്തിന്‍റെയോ പുതിയ പോളിസിയുടേയോ വിശദവിവരങ്ങള്‍ അദ്ദേഹത്തിന് നല്‍കേണ്ടതുമാണ്. (4) പോളിസി തീറുകൊടുക്കുകയും ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്തില്ലെങ്കില്‍, പോളിസി സംബന്ധിച്ച് ഫണ്ടില്‍ നിന്ന് പിന്‍വലിച്ച ഏതെങ്കിലും തുക, ബോര്‍ഡ് സര്‍ക്കാരുമായി കൂടിയാലോചിച്ച് ക്ലിപ്തപ്പെടുത്തിയ നിരക്കിലുള്ള പലിശയോടുകൂടി ഉടന്‍തന്നെ അംഗം ഫണ്ടിലേയ്ക്ക് തിരിച്ചടയ്ക്കേണ്ടതും, വീഴ്ച വരുത്തിയാല്‍, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ രേഖാമൂലമായ ഉത്തരവുമൂലം അദ്ദേഹം നിശ്ചയിക്കാവുന്ന വിധത്തിലുള്ള തവണകളായി അംഗത്തിന്‍റെ ശമ്പളത്തില്‍ നിന്ന് ആ തുക കുറവ് ചെയ്യുന്നതിനും അത് ഫണ്ടിലേയ്ക്ക് അടയ്ക്കുന്നതിനും തൊഴിലുടമയോട് ആവശ്യപ്പെടാവുന്നതാണ്. (5) ഈ ഖണ്ഡിക പ്രകാരം ഒരു പോളിസി സ്വീകരിക്കപ്പെടുന്നതിന്, അത് അംഗം തന്‍റെ സ്വന്തം ആയുഷ്ക്കാലത്തിേډല്‍ എടുത്തതായിരിക്കേണ്ടതും, ആ അംഗത്തിന് അത് നിയമപരമായി ബോര്‍ഡിലേക്ക് തീറുകൊടുക്കാവുന്ന വിധത്തിലുള്ളതായിരിക്കേണ്ടതും ആണ്. 49. പിന്‍വലിക്കുന്ന തുകയ്ക്ക് ബോണസ്സ് തട്ടിക്കഴിക്കേണ്ടതാണെന്ന് : പോളിസി നിലവിലുള്ള കാലത്ത് ഒരംഗം, പോളിസിയുടെ നിബന്ധനകള്‍ പ്രകാരം ബോണസ്സ് വാങ്ങുന്നത് ഐച്ഛികമായിരിക്കുമ്പോള്‍ അത് വാങ്ങാന്‍ പാടില്ലാത്തതും, പോളിസിയുടെ നിബന്ധനപ്രകാരം അത് നിലവിലുള്ള കാലത്ത്, വാങ്ങുന്നതില്‍നിന്ന് പിന്‍മാറാന്‍ അംഗത്തിന് യാതൊരു സ്വാതന്ത്രമില്ലാതെ യിരിക്കുകയാണെങ്കില്‍, ബോണസ്സ് തുക അയാള്‍ പിന്‍വലിച്ച തുകയില്‍ തട്ടിക്കിഴിക്കുന്നതിനായി ഉടന്‍തന്നെ നിധിയിലേയ്ക്ക് നല്‍കേണ്ടതും, അതിന് വീഴ്ച വരുത്തിയാല്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ നിശ്ചയിക്കാവുന്ന വിധത്തില്‍ തവണകളായി അയാളുടെ ശമ്പളത്തില്‍ നിന്ന് കുറച്ചുകൊണ്ട് ആ തുക വസൂലാക്കാവുന്നതും ആണ്. 50. പോളിസികളില്‍ തീറു മടക്കിക്കൊടുക്കുന്നത് : (1) ഒരംഗം : എ പ്രായാധിക്യംമൂലം സര്‍വ്വീസില്‍ നിന്ന് സ്ഥിരമായി പിരിഞ്ഞു പോകുമ്പോള്‍ ; അല്ലെങ്കില്‍ ബി. 60-ാം ഖണ്ഡികയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ ശാരീരികവും മാനസികവുമായ ദൗര്‍ബല്യംമൂലം സ്ഥിരമായും പൂര്‍ണ്ണമായുള്ള അപ്രാപ്തി കാരണം പിരിഞ്ഞു പോകുമ്പോള്‍ ; അഥവാ സി ബോര്‍ഡോ അഥവാ ബോര്‍ഡ് അപ്രകാരം അധികാരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറോ, നിധിയില്‍ അയാളുടെ വരവിലുള്ള തുക പിന്‍വലിക്കുന്നതിന് അനുവാദം നല്‍കുമ്പോള്‍, അഥവാ ഡി. 46-ാം ഖണ്ഡികയില്‍ പറഞ്ഞിട്ടുള്ള ആവശ്യത്തിനുവേണ്ടി നിധിയില്‍ നിന്ന് പിന്‍വലിച്ച മുഴുവന്‍ തുകയും ബോര്‍ഡ് അതതു സമയം ക്ലിപ്തപ്പെടുത്താവുന്ന, ഒമ്പതു ശതമാനത്തില്‍ കൂടാത്ത നിരക്കിലുള്ള പലിശയോടുകൂടി മടക്കിക്കൊടുത്താല്‍, ബോര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കേര്‍പ്പറേഷനെ സംബോധന ചെയ്തുകൊണ്ടുള്ള, തീറുമടക്കി നല്‍കുന്നതിന്‍റെ ഒപ്പിട്ട നോട്ടീസോടുകൂടി, അംഗത്തിന് തീറു മടക്കി കൊടുക്കുകയും പോളിസി തിരിച്ചു കൊടുക്കുകയും ചെയ്യേണ്ടതാണ്. (2) സര്‍വ്വീസ് വിട്ടുപോകുന്നതിന് മുമ്പ് അംഗം മരിച്ചാല്‍ ബോര്‍ഡ്, പോളിസിയുടെ ഗുണഭോക്താവ് വല്ലവരുമുണ്ടെങ്കില്‍ അവര്‍ക്കോ അഥവാ അതു സ്വീകരിക്കാന്‍ നിയമാനുസൃതമായി അവകാശപ്പെട്ട ആളിനോ തീറു മടക്കികൊടുക്കേണ്ടതും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനെ സംബോധന ചെയ്തുകൊണ്ടുള്ള തീറുമടക്കലിന്‍റെ ഒപ്പിട്ട നോട്ടീസോടൊപ്പം പോളിസി ഉപഭോക്താവിനോ, അങ്ങനെയുള്ള മറ്റാളുകള്‍ക്കോ നല്‍കേണ്ടതുമാകുന്നു. 51. പിന്‍വലിച്ച തുക തിരികെ നല്‍കുന്നത് : അംഗം സര്‍വ്വീസ് വിട്ടുപോകുന്നതിനുമുമ്പ് ബോര്‍ഡിന് തീറുകൊടുത്ത പോളിസി പക്വമാവുകയോ അഥവാ പണം കിട്ടേണ്ട സമയം വരുകയോ ചെയതാല്‍ ബോര്‍ഡ് ڊ (1) ബോണസ്സ് തുകയോടുകൂടിയ, അഷ്വര്‍ ചെയ്ത തുക, നിധിയില്‍ നിന്ന് പിന്‍വലിച്ച മുഴുവന്‍ തുകയും അതിന്‍റെ പലിശയും കൂടിയതിനേക്കാള്‍ കൂടുതലെങ്കില്‍ പോളിസി, അംഗത്തിന് തീറു മടക്കിക്കൊടുത്തുകൊണ്ട് അയാളെ ഏല്‍പ്പിക്കുകയും അയാള്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് പോളിസി തുക കിട്ടിയാലുടന്‍ തന്നെ, പിന്‍വലിച്ച തുക മുഴുവനും പലിശയോടുകൂടി നിധിയിലേക്ക് തിരിച്ചടയ്ക്കേണ്ടതുമാണ്. (2) ബോണസ്സ് തുകയോടുകൂടിയ അഷ്വര്‍ ചെയ്ത തുക നിധിയില്‍ നിന്നും പിന്‍വലിച്ച മുഴുവന്‍ തുകയും അതിന്‍റെ പലിശയും ചേര്‍ന്നതിനേക്കാള്‍ കുറവെങ്കില്‍, പോളിസി തുക ബോണസ്സോടുകൂടി വസൂലാക്കേണ്ടതും അങ്ങനെ വസൂലാക്കിയ തുക നിധിയില്‍ അംഗത്തിന്‍റെ കണക്കില്‍ ചേര്‍ക്കേണ്ടതുമാണ്. അദ്ധ്യായം VIII ഭവന നിര്‍മ്മാണത്തിനുള്ള വായ്പകള്‍ . 52. പാര്‍പ്പിടമോ വാസസ്ഥലമോ വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോവേണ്ടി ഫണ്ടില്‍ നിന്നുള്ള അഡ്വാന്‍സ് :- 42(1) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറോ അദ്ദേഹം അധികാരപ്പെടുത്തിയ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറോ ഒരംഗത്തില്‍ നിന്നുമുള്ള അപേക്ഷയിേډല്‍, സര്‍ക്കാരില്‍ നിന്നോ ഒരു സഹകരണ സംഘത്തില്‍ നിന്നോ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നോ ഭൂമി വാങ്ങിക്കുന്നതിനോ അല്ലെങ്കില്‍ ഭവന സഹിതമുള്ള ഭൂവി വാങ്ങിക്കുന്നതിനോ അല്ലെങ്കില്‍ നിലവിലുള്ള അധിവാസയോഗ്യമല്ലാത്ത ഭവനം അധിവാസയോഗ്യമാക്കിത്തീര്‍ക്കുന്നതിനുള്ള സാരവത്തായ മാറ്റങ്ങള്‍ വരുത്തുന്നതിനുവേണ്ടി, ആ അംഗത്തിന്‍റെ പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടിലുള്ളതും അതില്‍ പ്രസ്തുത അംഗത്തിന്‍റെയും അയാളുടെ തൊഴിലുടമയുടേയും അംശദായവും അതിേډലുള്ള പലിശയും ചേര്‍ന്ന തുകയോ അതതു സംഗതിപോലെ കരാറോ എസ്റ്റിമേറ്റോ പ്രകാരമുള്ള തുകയോ, ഇവയില്‍ ഏതാണോ കുറവ്, അതില്‍ കവിയാത്ത ഒരു തുക അഡ്വാന്‍സായി അനുവദിക്കാവുന്നതാണ്. (സാരവത്തായ മാറ്റങ്ങള്‍ എന്നതില്‍ ഓല മേഞ്ഞ മേല്‍ക്കൂരയ്ക്കു പകരം ഓടിടുന്നതും മണ്‍ഭിത്തിക്കുപകരം ചുടുകല്ലുകൊണ്ടുള്ള ഭിത്തിയുണ്ടാക്കുന്നതും അധിവാസയോഗ്യമല്ലാത്ത ഭവനം പുനര്‍ നിര്‍മ്മിക്കുന്നതും ഉള്‍പ്പെടുന്നതാണ്) അഡ്വാന്‍സ് രണ്ട് ഗഡുക്കളായി അനുവദിക്കേണ്ടതാണ്. ഈ ആവശ്യത്തിലേയ്ക്ക് യാതൊരു കാരണവശാലും വീണ്ടും അഡ്വാന്‍സു നല്‍കാന്‍ പാടുള്ളതല്ല. (2) ഭവനസഹിതമുള്ള ഭൂമി വാങ്ങുന്ന സംഗതിയില്‍, പ്രസ്തുത അംഗത്തിന്‍റെ അക്കൗണ്ടിലുള്ള തുകയുടെ 75% ല്‍ കവിയാത്ത ഒരു തുകയോ അല്ലെങ്കില്‍ കരാര്‍ തുകയുടെ 75% മോ ഇതില്‍ ഏതാണോ കുറവ്, അത് ആദ്യഗഡുവായി അനുവദിക്കേണ്ടതും പ്രസ്തുത തുക കൈപ്പറ്റിയ തീയതി മുതല്‍ ആറുമാസ കാലയളവിനുള്ളില്‍ കരാര്‍ പ്രകാരമുള്ള ഭൂമിയുടെ വിലയാധാരം (അസ്സല്‍) ഹാജരാക്കേണ്ടതും അതിനുശേഷം അവശേഷിക്കുന്ന 25% തുകയും രണ്ടാം ഗഡുവായി അനുവദിക്കേണ്ടതുമാണ്. മുദ്രപത്രത്തിലുള്ള കരാര്‍, വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമസ്ഥത കാണിക്കുന്ന അസ്സല്‍ ആധാരത്തിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തന്നാണ്ടത്തെ ഭൂനികുതി ഒടുക്കിയതിന്‍റെ രസീത്, കൈവശ സര്‍ട്ടിഫിക്കറ്റ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ ആദ്യ ഗഡുവിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. (3) ഭൂമി വാങ്ങിയതിനുശേഷം ഭവനം നിര്‍മ്മിക്കുന്ന സംഗതിയില്‍ അയാളുടെ അക്കൗണ്ടിലുള്ള ആകെത്തുകയുടെ 75% ല്‍ കവിയാത്ത ഒരു തുകയോ അല്ലെങ്കില്‍ കരാറോ എസ്റ്റിമേറ്റോ പ്രകാരമുള്ള തുകയുടെ 75% മോ ഇതില്‍ ഏതാണോ കുറവ് അത് ആദ്യ ഗഡുവായി അനുവദിക്കേണ്ടതും പ്രസ്തുത തുക കൈപ്പറ്റിയ തീയതി മുതല്‍ ആറുമാസക്കാലയളവിനുള്ളില്‍, കരാറിന്‍ പ്രകാരമുള്ള വസ്തുവിലെ വിലയാധാരം (അസ്സല്‍) സൂക്ഷ്മ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതും നിര്‍ദ്ദിഷ്ട പ്ലാനിന് അനുസൃത മായിട്ടുള്ള കെട്ടിടത്തിന്‍റെ തറ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കേണ്ടതും ആയതിലേയ്ക്ക് ഒരു സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതും ജില്ലാ വെല്‍ഫെയര്‍ ഓഫീസര്‍ക്ക്, തന്‍റെ നേരിട്ടുള്ള അന്വേഷണത്തില്‍ അതു ശരിയാണെന്ന് ബോധ്യം വരുന്നപക്ഷം തുകയിലെ ശേഷിക്കുന്ന 25 % വും രണ്ടാം ഗഡുവായി നല്‍കേണ്ടതുമാണ്. നിര്‍ദ്ദിഷ്ട മുദ്രപ്പത്രത്തില്‍ ഭൂമിയുടെ ഉടമസ്ഥന്‍ ഒപ്പിട്ടു പൂര്‍ത്തീകരിച്ച കരാര്‍, കൈവശ സര്‍ട്ടിഫിക്കറ്റ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ആ വസ്തു സംബന്ധിച്ച് തന്നാണ്ടത്തേയ്ക്ക് നല്‍കിയ ഭൂനികുതിയുടെ രസീത്, ബന്ധപ്പെട്ട പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ കോര്‍പ്പറേഷനോ അംഗീകരിച്ച നിര്‍ദ്ദിഷ്ട കെട്ടിടത്തിന്‍റെ പ്ലാനും എസ്റ്റിമേറ്റും മുതലായവ ഈ ആവശ്യത്തിലേക്കുള്ള അപേക്ഷയോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്. ആവശ്യപ്പെടുമ്പോഴും അതനുസരിച്ചും ഭൂമിയുടെ ഉടമസ്ഥാവകാശം കാണിക്കുന്ന ആധാരം (അസ്സല്‍) സൂക്ഷ്മ പരിശോധനക്കായി ഹാജരാക്കേണ്ടതാണ്. (4) അംഗത്തിന്‍റെയോ അയാളുടെ/അവളുടെ ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ വകയായിട്ടുള്ള അധിവാസയോഗ്യമല്ലാത്ത ഭവനത്തിന് സാരവത്തായ മാറ്റങ്ങള്‍ വരുത്തുന്ന സംഗതിയില്‍, അയാളുടെ അക്കൗണ്ടിലുള്ള ആകെത്തുകയുടെ 75% ല്‍ കവിയാത്ത ഒരു തുകയോ, അല്ലെങ്കില്‍ എസ്റ്റിമേറ്റ് തുകയുടെ 75% ല്‍ കവിയാത്ത ഒരു തുകയോ, ഇതില്‍ ഏതാണോ കുറവ്, അത് ആദ്യ ഗഡുവായി നല്‍കേണ്ടതും നിര്‍മ്മാണത്തിനാവശ്യമായി ആ തുക ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു എന്ന് ബോധ്യം വന്നതിേډല്‍ തുകയുടെ ശേഷിക്കുന്ന 25% ആദ്യ തവണ കൈപ്പറ്റി 6 (ആറു) മാസത്തിനുള്ളില്‍, രണ്ടാംഗഡുവായി അനുവദിക്കേണ്ടതുമാണ്. ഈ ആവശ്യത്തിനായുള്ള അപേക്ഷയോടൊപ്പം കൈവശ സര്‍ട്ടിഫിക്കറ്റ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥത കാണിക്കുന്ന അസ്സല്‍ ആധാരം, തന്നാണ്ടത്തെ ഭൂനികുതി ഒടുക്കിയതിന്‍റെ രസീത്, നിലവിലുള്ള ഭവനം അധിവാസയോഗ്യമല്ലെന്നു തെളിയിക്കുന്നതിലേക്കായി സര്‍ക്കാരിന്‍റെ / തദ്ദേശാധികാര സ്ഥാനത്തിന്‍റെ / പൊതുമേഖലാ സംരംഭത്തിന്‍റെ അസിസ്റ്റന്‍റ് എഞ്ചിനീയറില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്. അതിനുപുറമെ എന്തുതരം മാറ്റപ്പെടുത്തലുകളാണ് നടത്തുവാനുദ്ദേശിക്കുന്നതെന്നും അതിലേക്കായി (പ്രസ്തുത എന്‍ജിനീയര്‍) അംഗീകരിച്ച എസ്റ്റിമേറ്റിന്‍റെ തുകയും സംബന്ധിച്ച വിവരങ്ങളും അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. നിലവിലുള്ള ഭവനം പൂര്‍ണ്ണമായും പൊളിച്ചുമാറ്റുകയും പുതിയ ഭവനം നിര്‍മ്മിക്കുകയും ചെയ്യേണ്ടതായിട്ടുള്ള സംഗതിയില്‍, (3)-ാം ഉപഖണ്ഡികയിലെ ഇക്കാര്യത്തില്‍ പ്രസക്തമായ വ്യവസഥകള്‍ പാലിക്കേണ്ടതാണ്. കുറിപ്പ് 1: തന്‍റെയോ തന്‍റെ ഭര്‍ത്താവിന്‍റെയോ ഭാര്യയുടേയോ പേരില്‍ അധിവാസയോഗ്യമായ ഒരു ഭവനം ഉണ്ടായിരിക്കുകയും ക്ഷേമനിധിയില്‍ നിന്നും മുമ്പ് ഈ ആവശ്യത്തിലേയ്ക്കായി ഒരു അഡ്വാന്‍സു വാങ്ങിയിട്ടുണ്ടായിരിക്കുകയും ചെയ്യുന്ന തൊഴിലാളിക്ക് ഈ പദ്ധതിയിന്‍ കീഴില്‍ യാതൊരു അഡ്വാന്‍സും നല്‍കുവാന്‍ പാടുള്ളതല്ല. കുറിപ്പ് 2 : അംഗം നിധിയുടെ അംഗത്വത്തിന്‍റെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയും അയാളുടെ പലിശയുള്‍പ്പെടെയുള്ള മൊത്തം അംശദായം 500 രൂപയോ അതിലധികമോ ആയിരിക്കുകയും ചെയ്യാത്തപക്ഷം അപ്രകാരമുള്ള യാതൊരു അഡ്വാന്‍സും അനുവദിക്കാന്‍ പാടുള്ളതല്ല. കുറിപ്പ് 3 : തൊഴിലാളിക്ക് അനുവദിച്ച മേല്‍പറഞ്ഞ ഭവന നിര്‍മ്മാണ അഡ്വാന്‍സ് പൂര്‍ണ്ണമായും മേല്‍പറഞ്ഞ ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നതിലേക്കും ആദ്യ ഗഡു ആ ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ അഡ്വാന്‍സ് തുക ബന്ധപ്പെട്ട തൊഴിലാളിയില്‍ നിന്നും തിരികെ വസൂലാക്കാവുന്നതാണെന്നും ഉള്ളതിലേയ്ക്ക് ഒരു ലിഖിതമായ സ്റ്റേറ്റ്മെന്‍റ് വാങ്ങേണ്ടതും അഡ്വാന്‍സ് പ്രസ്തുത ആവശ്യത്തിലേക്കായി ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത തൊഴിലാളിക്ക് രണ്ടാം ഗഡു അനുവദിക്കാന്‍ പാടില്ലാത്തതുമാണ്) (5) ഒരംഗത്തിന് എ. സ്വന്തം ഉടമയിലുള്ള പാര്‍പ്പിടത്തിനാവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ, സാരമായ മാറ്റങ്ങള്‍ക്കോ അഥവാ സാരമായ പരിഷ്ക്കരണത്തിനോ അഥവാ ബി. അംഗം നേരത്തെ ആരംഭിച്ചുകഴിഞ്ഞ പാര്‍പ്പിടത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനോ വേണ്ടി അഡ്വാന്‍സോ കൂടുതല്‍ അഡ്വാന്‍സോ ആവശ്യമുണ്ടെന്ന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് ബോധ്യപ്പെടുന്നപക്ഷം, പ്രസ്തുത അംഗത്തിന് ആ അംഗത്തിന്‍റെ ആറുമാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടിയ തുക അഥവാ പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടില്‍ അയാളുടെ പേരില്‍ മൊത്തത്തിലുള്ള അയാളുടെ സ്വന്തം അംശദായവും അതിേډലുള്ള പലിശയും കൂടിയ തുക ഇതില്‍ ഏതാണോ കുറവ് അതില്‍ കവിയാത്ത അങ്ങനെയുള്ള ഒന്നോ അതിലധികമോ അഡ്വാന്‍സ് അനുവദിക്കാവുന്നതാണ്. എന്നാല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ, മാറ്റങ്ങള്‍ വരുത്തുന്നതിനോ, പരിഷ്ക്കരണത്തിനോ വേണ്ടി ഒരു അഡ്വാന്‍സില്‍ കൂടുതല്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്. (6) കൂട്ടായുള്ള വസ്തുവില്‍ ഓഹരി വാങ്ങുന്നതിനോ കൂട്ടുടമയില്‍ ഉള്ള വസ്തുവില്‍ ഒരു ഭവനം പണിയുന്നതിനോ അഡ്വാന്‍സ് അനുവദിക്കാന്‍ പാടില്ലാത്തതാകുന്നു. എന്നാല്‍ അംഗത്തിന്‍റെ ഭാര്യയുടെ/ഭര്‍ത്താവിന്‍റെ ഉടമസ്ഥതയിലുള്ള അഥവാ അംഗവും ഭാര്യയും/ഭര്‍ത്താവും കൂട്ടുടമയായിട്ടുള്ള ഭൂമിയില്‍ ഭവനം പണിയുന്നതിനായി അഡ്വാന്‍സ് അനുവദിക്കാവുന്നതാണ്. എന്നിരുന്നാലും, ഈ ഖണ്ഡികയിലെ ഇതര നിബന്ധനകള്‍ നിറവേറ്റുകയാണെങ്കില്‍ മറ്റുള്ളവരുമായി കൂട്ടുടമയിലുളള ഒരു കെട്ടിടത്തില്‍ ഒരു ഫ്ളാറ്റ് വാങ്ങുന്നതിനായി ഒരംഗത്തിനു അഡ്വാന്‍സ് അനുവദിക്കാവുന്നതാണ്. (7) ഒരു പാര്‍പ്പിടമോ പാര്‍പ്പിട സഥലമോ വാങ്ങുന്നതിനോ അഥവാ ഒരു പാര്‍പ്പിടം നിര്‍മ്മിക്കുന്നതിനോ വേണ്ടി ഒരു അഡ്വാന്‍സ് അനുവദിക്കുന്ന പക്ഷം ആ അംഗം അതതു സംഗതിപോലെ പ്രസ്തുത പാര്‍പ്പിടമോ പാര്‍പ്പിട സ്ഥലമോ ആദ്യഗഡു വാങ്ങിയതിനുശേഷവും അവസാന ഗഡു വാങ്ങി അഞ്ചു വര്‍ഷത്തിനകവും ഏതെങ്കിലും സമയത്ത് വില്‍ക്കാന്‍ പാടില്ലാത്തതാണ്. (8) ഈ ഖണ്ഡിക പ്രകാരം അനുവദിച്ച അഡ്വാന്‍സ് ഏതു ആവശ്യത്തിനുവേണ്ടിയാണോ അനുവദിച്ചത് ആ ആവശ്യത്തിന് യഥാര്‍ത്ഥത്തില്‍ ചെലവാക്കിയ തുകയില്‍ കവിയുന്ന പക്ഷം പ്രസ്തുത അംഗം അധികം വരുന്ന തുക ക്രയം പൂര്‍ത്തിയാക്കി മുപ്പതു ദിവസത്തിനകവും അഥവാ അതതു സംഗതിപോലെ, പാര്‍പ്പിടത്തിന്‍റെ പണിയോ ആവശ്യമായ കൂട്ടിച്ചേര്‍ക്കലോ പൂര്‍ത്തിയാക്കി മുപ്പതു ദിവസത്തിനകവും, നിധിയിലേയ്ക്ക് തിരിച്ചടയ്ക്കേണ്ടതാണ്. (9) ഈ ഖണ്ഡിക പ്രകാരം അനുവദിച്ച അഡ്വാന്‍സ് ഏതാവശ്യത്തിനാണോ അനുവദിച്ചത് ആ ആവശ്യത്തിനല്ലാതെ വിനിയോഗിച്ചുവെന്നോ, അഡ്വാന്‍സിന്‍റെ നിബന്ധനകള്‍ നിറവേറ്റിയില്ലെന്നോ, അഥവാ അവ ഭാഗികമായോ പൂര്‍ണ്ണമായോ നിറവേറ്റപ്പെടുകയില്ലെന്ന് ന്യായമായ ആശങ്കയുണ്ടെന്നോ, (8)-ാം ഉപഖണ്ഡികയിലെ നിബന്ധനകള്‍ അനുസരിച്ച് അധികത്തുക തിരിച്ചടയ്ക്കുകയില്ലെന്നോ, ഉള്ള ന്യായമായ ആശങ്കയുണ്ടെന്നോ ബോധ്യപ്പെടുന്ന പക്ഷം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഉടനെ തന്നെ കുടിശ്ശികയുള്ള തുക, ആറേകാല്‍ ശതമാനത്തില്‍ കവിയാത്ത വാര്‍ഷിക പലിശ സഹിതം പ്രസ്തുത അംഗത്തിന്‍റെ വേതനത്തില്‍നിന്ന്, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ നിര്‍ണ്ണയിക്കാവുന്നത്ര തവണകളായി വസൂലാക്കുന്നതിനുള്ള നടപടികള്‍ ഉടനടി എടുക്കേണ്ടതാണ്. അപ്രകാരം വസൂലാക്കുന്ന ആവശ്യത്തിലേക്ക്, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അങ്ങനെയുള്ള ഓരോ തവണയും അംഗത്തിന്‍റെ വേതനത്തില്‍ നിന്ന് കുറവു ചെയ്യുന്നതിന് തൊഴിലുടമയോട് നിര്‍ദ്ദേശിക്കാവുന്നതും, അങ്ങനെയുള്ള നിര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞാല്‍ തൊഴിലുടമ അപ്രകാരം കുറയ്ക്കേണ്ടതുമാകുന്നു. അപ്രകാരം കുറവു ചെയ്യുന്ന തുക ഈ ആവശ്യാര്‍ത്ഥം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ നിശ്ചയിക്കാവുന്ന അങ്ങനെയുള്ള സമയത്തിനകവും, രീതിയിലും അംഗത്തിന്‍റെ അക്കൗണ്ടില്‍ വരവുവയ്ക്കാനായി തൊഴിലുടമ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അടയ്ക്കേണ്ടതാണ്. (10) ഈ ഖണ്ഡിക അനുസരിച്ച് അനുവദിച്ച ഏതെങ്കിലും അഡ്വാന്‍സ് ദുര്‍വിനിയോഗം ചെയ്യുന്നപക്ഷം, ആ അംഗത്തിന് വീണ്ടും അഡ്വാന്‍സ് നല്‍കാന്‍ പാടില്ലാത്തതാണ്. 53. കുടിയിരുപ്പുകള്‍ അനുവദിച്ച് കിട്ടുന്നതിലേയ്ക്ക് ഫണ്ടില്‍ നിന്നുള്ള അഡ്വാന്‍സ്: - (1) വ്യാവസായിക തൊഴിലാളികല്‍ക്കുവേണ്ടി സബ്സിഡൈസ് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം സര്‍ക്കാരോ ഒരു സഹകരണ സംഘമോ കുടിയിരിപ്പുകള്‍ നിര്‍മ്മിച്ചിരിക്കുകയോ നിര്‍മ്മിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം ഫണ്ടില്‍5 വര്‍ഷത്തെ അംഗത്വം പൂര്‍ത്തിയായിരിക്കുകയും, പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടില്‍ തന്‍റെ പേര്‍ക്ക് മൊത്തത്തിലുള്ള തുകയില്‍ തന്‍റെ സ്വന്തം അംശദായവും അതിേډലുളള പലിശയും ഉള്‍പ്പെടെ അഞ്ഞൂറു രൂപയില്‍ കുറയാത്ത തുക ഉണ്ടായിരിക്കുകയും ചെയ്യുന്ന അംഗത്തിന്, തന്‍റെ 36 മാസത്തെ അടിസ്ഥാന വേതനവും ക്ഷാമബത്തയും കൂടിയ തുക അഥവാ മൊത്തത്തിലുള്ള തന്‍റെ സ്വന്തം അംശദായവും അതിേډലുള്ള പലിശയും കൂടിയ തുക അഥവാ അയാളുടെ സ്വന്തം ചെലവു വിഹിതം ഇതില്‍ ഏതാണോ കുറവ് അതില്‍ കവിയാത്ത ഒരു തുക അങ്ങനെയുള്ള കുടിയിരുപ്പു അനുവദിച്ചു കിട്ടുന്നതിലേക്കായി ഫണ്ടിലെ തന്‍റെ അക്കൗണ്ടില്‍ നിന്ന് സര്‍ക്കാരിലേക്കോ അഥവാ താന്‍ അംഗമായിടുടള്ള സഹകരണ സംഘത്തിലേയ്ക്കോ അടയ്ക്കുന്നതിന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറെ അദ്ദേഹം അംഗീകരിക്കാവുന്ന അങ്ങനെയുള്ള രീതിയില്‍ അധികാരപ്പെടുത്താവുന്നതാണ്. വാടക ക്രയ അടിസ്ഥാനത്തിലാണ് കുടിയിരിപ്പുകള്‍ അനുവദിച്ചിട്ടുള്ളതെങ്കില്‍ അംഗത്തിന് വാടക ക്രയതവണകള്‍ ഓരോ വര്‍ഷവും നേരിട്ട് അതതു സംഗതി പോലെ സര്‍ക്കാരിലേക്കോ സഹകരണ സംഘത്തിലേക്കോ അടയ്ക്കുന്നതിലേയ്ക്ക് ഫണ്ടിലെ അയാളുടെ അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കുന്നതിന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറെ അധികാരപ്പെടുത്താവുന്നാണ്. അങ്ങനെയുള്ള സംഗതികളില്‍ എന്തായാലും അപ്രകാരമുള്ള തവണകളുടെ ആകെ എണ്ണം, അയാളുടെ 36 മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടിയ തുക അഥവാ മൊത്തത്തിലുള്ള അയാളുടെ സ്വന്തം അംശദായവും അതിേډലുള്ള പലിശയും കൂടിയ തുക ഇതില്‍ ഏതാണോ കുറവ് അതില്‍ കവിയാന്‍ പാടില്ലാത്തതാണ്. (2) താന്‍ അംഗീകരിച്ച രീതിയില്‍ അധികാരപത്രം നല്‍കിയിട്ടുള്ളതായി ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് ബോധ്യം വന്നാല്‍, അദ്ദേഹം അങ്ങനെയുള്ള തുക, അതതുസംഗതിപോലെ, സര്‍ക്കാരിനോ സഹകരണ സംഘത്തിനോ അടയ്ക്കേണ്ടതാണ്. (3) പ്രസ്തുത പദ്ധതി പ്രകാരം അംഗത്തിന് കുടിയിരിപ്പ് അനുവദിച്ചു കിട്ടാന്‍ സാധിക്കാതിരിക്കുകയോ അഥവാ പദ്ധതി പ്രകാരം ഒരംഗത്തിന് കുടിയിരിപ്പ് അനുവദിച്ചത് റദ്ദാക്കപ്പെടുകയോ ചെയ്യുന്ന പക്ഷം. അതു സംബന്ധിച്ച നോട്ടീസ് ലഭിച്ചു പതിനഞ്ചു ദിവസത്തിനകം ഈ ഖണ്ഡിക പ്രകാരം സര്‍ക്കാരിനോ സഹകരണ സംഘത്തിനോ അടച്ച തുക ഫണ്ടിലേയ്ക്ക് തിരിച്ചടയ്ക്കാന്‍ ബന്ധപ്പെട്ട അംഗം ബാധ്യസ്ഥനായിരിക്കുന്നതും അപ്രകാരം തിരിച്ചടയ്ക്കുന്ന ഏതൊരു തുകയും അംഗത്തിന്‍റെ കണക്കില്‍ വരവു വയ്ക്കേണ്ടതുമാകുന്നു. (4) ഈ ഖണ്ഡിക പ്രകാരം ഒരംഗത്തിന് രണ്ടാമതൊരു അഡ്വാന്‍സ് അനുവദനീയമായിരിക്കുന്നതല്ല. (5) ഈ ഖണ്ഡികയില്‍ സഹകരണ സംഘം എന്നതിന് 1969 ലെ കേരള സഹകരണ സംഘ ആക്ടിന്‍ (1969 ലെ 21-ാം ആക്ട്) കീഴില്‍ രജിസ്റ്റര്‍ ചെയ്തതോ രജിസ്റ്റര്‍ ചെയ്തതായി കരുതുന്നതോ ആയ ഒരു സംഘം എന്ന് അര്‍ത്ഥമാകുന്നു. 54. ഫണ്ടില്‍ നിന്നുള്ള അഡ്വാന്‍സ് തിരിച്ചടയ്ക്കേണ്ടതില്ലെന്ന് :- മറ്റു പ്രകാരത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള സംഗതിയിലൊഴികെ 52, 53, 56 എന്നീ ഖണ്ഡികകള്‍ പ്രകാരം നല്‍കിയ അഡ്വാന്‍സുകള്‍ തിരിച്ചടയ്ക്കേണ്ട ആവശ്യമില്ലാത്തതാകുന്നു. 55. ഈ അദ്ധ്യായമനുസരിച്ച് വായ്പകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ :- ഒരംഗത്തിന് 52-ാം ഖണ്ഡികയോ 53-ാം ഖണ്ഡികയോ 56-ാം ഖണ്ഡികയോ പ്രകാരം അഡ്വാന്‍സ് അനുവദിക്കാമെന്നല്ലാതെ, അവയെല്ലാമനുസരിച്ച് അഡ്വാന്‍സ് അനുവദിക്കാന്‍ പാടില്ലാത്തതാണ്. 56. താഴ്ന്ന വരുമാനക്കാര്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഫണ്ടില്‍ നിന്നുള്ള അഡ്വാന്‍സ് :- (1) വ്യക്തികളോ, സഹകരണ സംഘങ്ങളോ, സ്ഥാപനങ്ങളോ, ട്രസ്റ്റുകളോ, തദ്ദേശ സ്ഥാപനങ്ങളോ ഭവന നിര്‍മ്മാണ ധനസഹായ കോര്‍പ്പറേഷനുകളോ അഥവാ സര്‍ക്കാരോ താഴ്ന്ന വരുമാനക്കാര്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതാണെങ്കില്‍, ഫണ്ടില്‍ അഞ്ചുവര്‍ഷത്തെ അംഗത്വം പൂര്‍ത്തിയാക്കുകയും മൊത്തത്തിലുള്ള സ്വന്തം, അംശദായവും അതിേډലുള്ള പലിശയും ഉള്‍പ്പെടെ അഞ്ഞൂറു രൂപയില്‍ കുറയാത്ത തുക പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടില്‍ തന്‍റെ പേരില്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന അംഗത്തിന്, ഫണ്ടില്‍ നിന്ന് ഒരു അഡ്വാന്‍സ് അനുവദിക്കുകയോ അഥവാ പ്രസ്തുത അംഗം അങ്ങനെയുള്ള സഹകരണ സംഘങ്ങള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ, ട്രസ്റ്റുകള്‍ക്കോ, തദ്ദേശസ്ഥാപനങ്ങള്‍ക്കോ, ഭവന നിര്‍മ്മാണ ധനസഹായ കോര്‍പ്പറേഷനുകള്‍ക്കോ അഥവാ ബന്ധപ്പെട്ട സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്കോ, തന്‍റെ മുപ്പത്തിയാറു മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടിയ തുക, അഥവാ ചെലവിലുള്ള തന്‍റെ വിഹിതം, ഇതില്‍ ഏതാണോ കുറവ് അതില്‍ കവിയാത്ത ഒരു തുക സ്ഥലം വാങ്ങുന്നതിനോ ഭവനം വാങ്ങുന്നതിനോ, പണിയുന്നതിനോ ആവശ്യമായി വരാവുന്നിടത്തോളം ഫണ്ടിലെ തന്‍റെ അക്കൗണ്ടില്‍ നിന്ന് അടയ്ക്കുന്നതിന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറെ അദ്ദേഹം അംഗീകരിക്കാവുന്ന അങ്ങനെയുള്ള രീതിയില്‍ അധികാരപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. (2) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, അദ്ദേഹം അംഗീകരിച്ച രീതിയിലാണ് അധികാരപ്പെടുത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ട ശേഷം, അങ്ങനെയുള്ള തുക അതതു സംഗതിപോലെ, വ്യക്തികള്‍ക്കോ സഹകരണ സംഘങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ, ട്രസ്റ്റുകള്‍ക്കോ, തദ്ദേശ സ്ഥാപനങ്ങള്‍ക്കോ, ഭവന നിര്‍മ്മാണ ധനസഹായ കോര്‍പ്പറേഷനുകള്‍ക്കോ അഥവാ ബന്ധപ്പെട്ട സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്കോ അടയ്ക്കേണ്ടതാകുന്നു. (3) ന്യായമായ സമയത്തിനകം പ്രസ്തുത പദ്ധതികള്‍പ്രകാരം സ്ഥലം സമ്പാദിക്കുന്നതിനോ ഭവനം വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ അംഗത്തിനു കഴിയാത്തപക്ഷം, ഈ ഖണ്ഡിക പ്രകാരം അയാള്‍ക്കോ മേല്‍പറഞ്ഞ സ്ഥാപനങ്ങള്‍ക്കോ കൊടുത്തതായ തുക കിട്ടിയതിന്‍റെ പതിനഞ്ചു ദിവസത്തിനകം ഫണ്ടിലേയ്ക്ക് തിരിച്ചടയ്ക്കുന്നതിനു ബന്ധപ്പെട്ട അംഗം ബാധ്യസ്ഥനായിരിക്കുന്നതാണ്. അപ്രകാരം തിരിച്ചടയ്ക്കുന്ന ഏതൊരു തുകയും പ്രസ്തുത അംഗത്തിന്‍റെ കണക്കില്‍ വരവുയ്ക്കേണ്ടതാണ്. (4) (1)-ാം ഉപഖണ്ഡികയനുസരിച്ച് ഏതെങ്കിലും അഡ്വാന്‍സ് അനുവദിക്കുമ്പോള്‍ അങ്ങനെയുള്ള അഡ്വാന്‍സ് സംബന്ധിച്ച് 52-ാം ഖണ്ഡികയിലെ (4), (5) എന്നീ ഉപഖണ്ഡങ്ങളിലെ വ്യവസ്ഥകള്‍, വ്യവസായിക തൊഴിലാളികള്‍ക്കുവേണ്ടി സബ്സിഡൈസ്ഡ് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം നിര്‍മ്മിച്ചതോ നിര്‍മ്മിക്കേണ്ടതോ ആയ ഭവനം അനുവദിക്കുന്നതിലേക്ക് 64-ാം ഖണ്ഡിക പ്രകാരം ഫണ്ടില്‍ നിന്ന് അപ്രകാരമുള്ള അഡ്വാന്‍സ് നല്‍കുമ്പോള്‍ അവ എങ്ങനെ ബാധകമാകുന്നുവോ അതുപോലെ ബാധകമാകുന്നതാണ്. അദ്ധ്യായം IX തിരിച്ചടയ്ക്കേണ്ടാത്തതായ മറ്റ് അഡ്വാന്‍സുകള്‍ 57. ജോലി ഇല്ലാത്ത സമയത്ത് നല്‍കുന്ന അഡ്വാന്‍സ് :- ഒരു കള്ളുഷാപ്പോ അതിന്‍റെ പരിസരമോ മുപ്പതു ദിവസത്തില്‍ കൂടുതല്‍ സമയം അടച്ചിടുകയോ പൂട്ടിയിടുകയോ ചെയ്യുകയും അതിലെ തൊഴിലാളികള്‍ പ്രതിഫലം കിട്ടാതെ, തൊഴില്‍ രഹിതമായി തീരുകയും ചെയ്യുന്ന സംഗതിയില്‍ ന്യായമായ സമയത്തിനകം തൊഴിലുടമയില്‍ നിന്നും പ്രതിഫലം തൊഴിലാളിക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് ബോധ്യപ്പെടുന്നപക്ഷം, അങ്ങനെയുള്ള കള്ളുഷാപ്പിലോ പരിസരത്തോ ജോലി ചെയ്തിരുന്ന അംഗത്തിന് അയാളുടെ പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടില്‍ നിന്നും അയാള്‍ നല്‍കിയ സ്വന്തം അംശദായവും അതിേډല്‍ പണം കൊടുക്കാന്‍ അധികാരപ്പെടുത്തുന്ന തീയതിവരെയുള്ള പലിശയുമടക്കം, അയാള്‍ നല്‍കിയ മൊത്തം അംശദാനത്തില്‍ കവിയാത്ത ഒന്നോ അതിലധികമോ (പരമാവധി മൂന്നുവരെ) തിരിച്ചടയ്ക്കേണ്ടാത്തതായ അഡ്വാന്‍സ് നല്‍കാന്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അധികാരപ്പെടുത്താവുന്നതാണ്. 58. ഉപഭോക്തൃ സഹകരണ സംഘങ്ങളില്‍ ഓഹരി വാങ്ങുന്നതിനുള്ള അഡ്വാന്‍സ് : ഒരംഗത്തിന് തന്‍റെ പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടില്‍ നിന്ന് അന്‍പതു രൂപയോ ആ അംഗത്തിന്‍റെ സ്വന്തം അംശദായമോ ഇവയില്‍ ഏതാണോ കുറവ് ആ തുകയില്‍ കവിയരുതെന്ന നിബന്ധനയ്ക്ക് വിധേയമായി ഉപഭോക്തൃ സഹകരണ സംഘങ്ങളില്‍ നിന്ന് ഓഹരിയോ, ഓഹരികളോ വാങ്ങുന്ന ആവശ്യത്തിലേയ്ക്ക് വേണ്ടി അഡ്വാന്‍സ് നല്‍കാവുന്നതാണ്. 43(58.എ കള്ളു ഷാപ്പു തൊഴിലാളികളുടേയും കള്ളുചെത്തുകാരുടേയും സഹകരണ സംഘങ്ങളില്‍ ഓഹരി എടുക്കുന്നതിനുള്ള അഡ്വാന്‍സ്: - ഒരംഗത്തിന്, കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങള്‍ രൂപീകരിക്കുന്ന കള്ളുഷാപ്പു തൊഴിലാളികളുടെയും കള്ളു ചെത്തുകാരുടേയും സഹകരണ സംഘത്തില്‍ ഓഹരി എടുക്കുന്ന ആവശ്യങ്ങള്‍ക്കായി അയാളുടെ പ്രോവിഡന്‍റ് ഫണ്ടില്‍ നിന്നും 5000 രൂപയോ അയാളുടെ അംശദായമോ, ഇതില്‍ ഏതാണോ കുറവ് അതില്‍ കവിയാത്ത തുക തിരിച്ചടയ്ക്കേണ്ടതില്ലാത്ത അഡ്വാന്‍സായി അനുവദിക്കുന്നതാണ്). 59. അസുഖം സംബന്ധിച്ചു കൊടുക്കുന്ന അഡ്വാന്‍സ് : (1) ഒരംഗത്തിന് അയാളുടെ പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടില്‍ നിന്നും, എ. ഒരു മാസമോ അതിലധികമോ ആശുപത്രിയില്‍ കഴിയേണ്ടി വരുമ്പോഴോ അല്ലെങ്കില്‍ ഒരാശുപത്രിയില്‍ വെച്ച് ഒരു മേജര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമ്പോഴോ, അഥവാ ബി. ക്ഷയമോ, കുഷ്ഠമോ, പക്ഷവാതമോ, അര്‍ബുദമോ, ആസ്മയോ ബാധിച്ചിരിക്കുകയും പ്രസ്തുത രോഗത്തിന്‍റെ ചികിത്സയ്ക്കായി തൊഴിലുടമ അവധി അനുവദിക്കുകയും ചെയ്യുമ്പോഴോ തിരിച്ചടയ്ക്കേണ്ടാത്തതായ അഡ്വാന്‍സ് അനുവദിക്കാവുന്നതാണ്. (2) ഒരു ശസ്ത്രക്രിയ നടത്തിയതായോ അല്ലെങ്കില്‍ അതതു സംഗതിപോലെ, ഒരു മാസമോ അതിലധികമോ ആശുപത്രിയില്‍ താമസിക്കേണ്ടത് ആവശ്യമാണെന്നോ ആവശ്യമായിരുന്നുവെന്നോ ആശുപത്രിയിലെ ഒരു ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴോ അഥവാ എ ക്ലാസ് രജിസ്ട്രേഷനുള്ള ഒരു മെഡിക്കല്‍ പ്രാക്ടീഷണര്‍, ഒരു മാസത്തില്‍ കുറയാത്ത വിശ്രമം ആവശ്യമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴോ മേല്‍പറഞ്ഞ അഡ്വാന്‍സ് അനുവദിക്കാവുന്നതാണ്. എന്നാല്‍ അങ്ങനെ അഡ്വാന്‍സ് നല്‍കുന്ന തുക ആ അംഗത്തിന്‍റെ മൂന്നുമാസത്തെ 45(വേതനമോ അഥവാ ഫണ്ടില്‍ ഉള്ള ആ അംഗത്തിന്‍റെ പലിശയടക്കമുള്ള ഓഹരിയോ ഇവയില്‍ ഏതാണ് കുറവ്, ആ തുകയില്‍ കവിയാന്‍ പാടില്ലാത്തതാകുന്നു). 59 എ 44(കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അഡ്വാന്‍സ്: (1) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക്, ഒരംഗത്തിന്‍റെ അപേക്ഷയിേډല്‍ പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടില്‍ നിന്ന് 46(5000 രൂപ (അയ്യായിരം രൂപ മാത്രം)യില്‍) കവിയാത്ത ഒരു തുകയോ പലിശയുള്‍പ്പെടെ അയാളുടെ സ്വന്തം വിഹിതത്തിന്‍റെ അന്‍പതു ശതമാനമോ, അതുകൊടുക്കാന്‍ അധികാരപ്പെടുത്തുന്ന തീയതിയില്‍ ഏതാണോ കുറവ്, അത് അയാളുടെ കുട്ടികളുടെ 10-ാം ക്ലാസു മുതലുള്ള വിദ്യാഭ്യാസത്തിന് തിരിച്ചടയ്ക്കേണ്ടാത്തതായ അഡ്വാന്‍സായി നല്‍കാവുന്നതാണ്. തിരിച്ചടയ്ക്കേണ്ടാത്തതായ അഡ്വാന്‍സ് അനുവദിക്കപ്പെട്ടിട്ടുള്ള അംഗം, അതനുവദിക്കുന്ന ഉത്തരവില്‍ 6-ാം നമ്പര്‍ ഫാറത്തില്‍ ഒരു ഉപയോഗ സാക്ഷ്യപത്രം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് നല്‍കേണ്ടതാണ്. 47((1എ) ഒരു അംഗത്തിന്, തന്‍റെ കുട്ടികളുടെ തകക-ാം സ്റ്റാന്‍ഡേര്‍ഡിനുശേഷമുള്ള ഉന്നത വിദ്യാഭ്യാസത്തിന്‍റെ ആവശ്യത്തിലേയ്ക്കായി, അയാളുടെ പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടില്‍ നിന്നും രൂ.25000 (ഇരുപത്തി അയ്യായിരം രൂപ മാത്രം) അല്ലെങ്കില്‍ വായ്പയുടെ അധികാരപ്പെടുത്തല്‍ തീയതി നിലവിലുള്ള പ്രകാരം പലിശ ഉള്‍പ്പെടെ അയാളുടെ ക്രഡിറ്റിലുള്ള അയാളുടെ അംശദായത്തിന്‍റെ 50%, ഇവയില്‍ ഏതാണോ കുറവ് അത് തിരിച്ചടയ്ക്കേണ്ടതില്ലാത്ത അഡ്വാന്‍സായി അനുവദിക്കാവുന്നതാണ്). (2) ഒരംഗത്തിന് ഈ ആനുകൂല്യം രണ്ടോ മൂന്നോ പ്രാവശ്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ ഖണ്ഡിക പ്രകാരം അനുവദിച്ച അഡ്വാന്‍സ് ആ ആവശ്യത്തിനല്ലാതെ വിനിയോഗിച്ചുവെന്നോ, അഡ്വാന്‍സിന്‍റെ നിബന്ധനകള്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ നിറവേറ്റിയില്ലെന്നോ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് ബോധ്യപ്പെടുന്നപക്ഷം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ സ്വയം നിര്‍ണ്ണയിക്കാവുന്നത്ര തവണകളായി ആറു ശതമാനത്തില്‍ കവിയാത്ത വാര്‍ഷിക പലിശയോടുകൂടി അംഗത്തിന്‍റെ വേതനത്തില്‍ നിന്ന് വസൂലാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അങ്ങനെയുള്ള ഓരോ തവണയും അംഗത്തിന്‍റെ വേതനത്തില്‍ നിന്ന് കുറവ് ചെയ്യുന്നതിന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് തൊഴിലുടമയോട് നിര്‍ദ്ദേശിക്കാവുന്നതാണ്. അപ്രകാരം കുറവു ചെയ്യുന്ന തുക, ഈ ആവശ്യാര്‍ത്ഥം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ നിശ്ചയിക്കാവുന്ന സമയത്തിനകവും അങ്ങനെയുള്ള രീതിയിലും അംഗത്തിന്‍റെ അക്കൗണ്ടില്‍ വരവു വെയ്ക്കാനായി തൊഴിലുടമ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അടയ്ക്കേണ്ടതാണ്. 59. ബി. ഒരംഗത്തിന്‍റെ മകളുടെ വിവാഹത്തിനുള്ള അഡ്വാന്‍സ് : (1) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് ഒരംഗത്തിന്‍റെ അപേക്ഷയിേډല്‍ അയാളുടെ പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടില്‍ നിന്ന് തുക അനുവദിക്കുന്ന തീയതിയില്‍ അയാളുടെ പേരില്‍ പലിശയുള്‍പ്പെടെയുള്ള സ്വന്തം വിഹിതത്തിന്‍റെ അമ്പതു ശതമാനത്തില്‍ കവിയാത്ത തുക മകളുടെ വിവാഹത്തിന് തിരിച്ചടയ്ക്കാത്ത വായ്പയായി അനുവദിക്കാവുന്നതാണ്. (2) ഒരംഗത്തിന് തുക അനുവദിക്കുന്ന തീയതിയില്‍ ഫണ്ടില്‍ പലിശ ഉള്‍പ്പെടെ സ്വവിഹിതമായി അഞ്ഞൂറു രൂപയോ അതില്‍ കൂടുതലോ ഇല്ലായെങ്കില്‍ ഈ ഖണ്ഡിക പ്രകാരം യാതൊരു അഡ്വാന്‍സും അനുവദിക്കാന്‍ പാടുള്ളതല്ല. (3) ഒരു തൊഴിലാളിയ്ക്ക് തന്‍റെ അക്കൗണ്ടില്‍ ആവശ്യാനുസരണം തുകയുണ്ടെങ്കില്‍ അയാളുടെ മറ്റ് പെണ്‍മക്കളുടെ വിവാഹാവശ്യത്തിലേയ്ക്കും ഈ ഖണ്ഡികപ്രകാരം മേല്‍പറഞ്ഞ രീതിയിലുള്ള വായ്പ അനുവദിക്കാവുന്നതാണ്. (4) ഈ ഖണ്ഡിക പ്രകാരം അനുവദിച്ച അഡ്വാന്‍സ് ആ ആവശ്യത്തിനല്ലാതെ വിനിയോഗിച്ചുവെന്നോ, ആ അഡ്വാന്‍സിന്‍റെ നിബന്ധനകള്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ നിറവേറ്റിയില്ലെന്നോ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ സ്വയം നിര്‍ണ്ണയിക്കാവുന്നത്ര തവണകളായി ആ തുക ആറു ശതമാനത്തില്‍ കവിയാത്ത വാര്‍ഷിക പലിശയോടുകൂടി അംഗത്തിന്‍റെ വേതനത്തില്‍ നിന്ന് വസൂലാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും, അങ്ങനെയുള്ള ഓരോ തവണയും അംഗത്തിന്‍റെ വേതനത്തില്‍ നിന്ന് കുറവ് ചെയ്യുന്നതിന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് തൊഴിലുടമയോട് നിര്‍ദ്ദേശിക്കാവുന്നതുമാണ്. അപ്രകാരം കുറവു ചെയ്യുന്ന തുക ഈ ആവശ്യാര്‍ത്ഥം വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ നിശ്ചയിക്കാവുന്ന സമയത്തിനകവും അങ്ങനെയുള്ള രീതിയിലും അംഗത്തിന്‍റെ അക്കൗണ്ടില്‍ വരവു വയ്ക്കാനായി തൊഴിലുടമ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അടയ്ക്കേണ്ടതാണ്. അദ്ധ്യായം IX എ പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ട് തീര്‍പ്പാക്കല്‍ 60. മുഴുവന്‍ തുകയും പിന്‍വലിക്കല്‍ :- 48 (1) താഴെപ്പറയുന്ന സംഗതികളില്‍ ഒരംഗത്തിന് തന്‍റെ പേരില്‍ ഫണ്ടില്‍ ഉള്ള മുഴുവന്‍ തുകയും പിന്‍വലിക്കാവുന്നതാണ്. എ. പ്രായാധിക്യം എത്തുന്ന സമയത്ത് ; ബി. ബോര്‍ഡ് സ്ഥാനനിര്‍ദ്ദേശം ചെയ്യുന്ന, ഒരു രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ അംഗത്തിന് ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങള്‍മൂലം ജോലി ചെയ്യുന്നതിന് പൂര്‍ണ്ണമായും ശാശ്വതമായും കഴിവില്ല എന്ന് യഥാവിധി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ; എന്നാല്‍ പ്രസ്തുത അംഗം നല്‍കിയ ആദ്യ സര്‍ട്ടിഫിക്കറ്റിന്‍റെ സത്യാവസ്ഥയെപ്പറ്റി സംശയം ജനിക്കുന്ന പക്ഷം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് സിവില്‍ സര്‍ജന്‍റെയോ ഈ ആവശ്യാര്‍ത്ഥം നിയോഗിച്ചിട്ടുള്ള ഏതെങ്കിലും ഡോക്ടറുടേയോ പുതിയ സര്‍ട്ടിഫിക്കറ്റ് അംഗത്തിന്‍റെ അടുക്കല്‍ നിന്നും ആവശ്യപ്പെടാവുന്നതാണ്. വിശദീകരണം : അനാരോഗ്യം മൂലവും ഒരു സ്ഥാപനത്തിലുള്ള ജോലി ഉപേക്ഷിച്ച ശേഷവും തുക നല്‍കാന്‍ അധികാരപ്പെടുത്തുന്നതിന് മുമ്പ് ക്ഷയമോ, കുഷ്ഠമോ ബാധിച്ച ഒരംഗത്തെ പൂര്‍ണ്ണമായും ശാശ്വതമായും ജോലി ചെയ്യാന്‍ കഴിവില്ലാത്ത ആളായി കരുതേണ്ടതാകുന്നു. സി. സംസ്ഥാനത്തിനു വെളിയില്‍ സ്ഥിരതാമസത്തിനുവേണ്ടി സംസ്ഥാനം വിട്ടു പോകുന്നതിനു തൊട്ടു മുമ്പ് ; ഡി. കൂട്ടമായോ ഒറ്റയ്ക്കായോ സേവനം അവസാനിപ്പിക്കുന്ന സംഗതിയില്‍ ; എന്നാല്‍ കൂട്ടമായി പിരിച്ചുവിടുമ്പോള്‍ തുക ഉടന്‍തന്നെ നല്‍കേണ്ടതും ഒറ്റക്കൊറ്റയ്ക്ക് പിരിച്ചുവിടുമ്പോള്‍, പ്രസ്തുത അംഗം തുക പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പുള്ള തുടര്‍ച്ചയായ ആറുമാസത്തില്‍ കുറയാത്ത കാലത്തേയ്ക്ക് ഈ പദ്ധതി ബാധകമായ മറ്റു ഏതൊരു സ്ഥാപനത്തിലും ജോലിയില്‍ ആയിരുന്നിട്ടില്ലെങ്കില്‍ മാത്രം നല്‍കേണ്ടതാണ്. എന്നുതന്നെയുമല്ല പിരിച്ചുവിടപ്പെടുകയോ അവസാനമായി തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷയിേډല്‍ തീര്‍പ്പാക്കാതെയിരിക്കുകയോ ചെയ്യുന്ന ഒരംഗത്തിന്‍റെ സംഗതിയില്‍, ഏതു കാലത്തേയ്ക്ക് ജോലിയില്ലായിരുന്നുവോ ആ കാലത്തേയ്ക്ക്, ഫണ്ടില്‍ നിന്നും, അംഗത്തിന്‍റെ ഇഷ്ടാനുസരണം തിരിച്ചടയ്ക്കേണ്ട ആവശ്യമില്ലാത്ത, നൂറ്റമ്പതു രൂപയില്‍ കവിയാത്ത തുക മാസം തോറും പിന്‍വലിക്കാവുന്നതാണ്. ബാക്കി തുക വല്ലതുമുണ്ടെങ്കില്‍ ڊ (എ) പ്രസ്തുത അംഗത്തിന് വീണ്ടും ഒരു കള്ളു വ്യവസായ തൊഴിലാളിയായി ജോലി ലഭിക്കുന്ന സംഗതിയില്‍ അയാളുടെ അക്കൗണ്ടില്‍ തുടരുന്നതും (ബി) ജോലി ലഭിക്കാത്ത ഏതൊരു സംഗതിയിലും പണമായി നല്‍കേണ്ടതുമാണ്. എന്നാല്‍ പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്ക് തൊട്ടുമുമ്പ് തുടര്‍ച്ചയായി ആറുമാസത്തില്‍ കുറയാത്ത കാലം പൂര്‍ത്തിയാക്കിയതില്‍ പിന്നീട് മാത്രമെ വാസ്തവത്തില്‍ തുക നല്‍കാന്‍ പാടുള്ളൂ. ഇ. മറ്റേതെങ്കിലും നിയമപ്രകാരം ഒരംഗം തൊഴിലില്‍ നിന്ന് വിരമിക്കുമ്പോള്‍ ; എന്നാല്‍ ഏതു സ്ഥാപനത്തില്‍ നിന്നാണോ അയാള്‍ പിരിയുന്നത്, അത്, ഒരു രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി ആയിരിക്കണം. (2) ഒന്നാം ഉപഖണ്ഡികയില്‍ പറയുന്നതല്ലാത്ത മറ്റു സംഗതികളില്‍ 49ഒരംഗം, ഈ പദ്ധതി ബാധകമായുള്ള മറ്റേതെങ്കിലും സ്ഥാപനത്തില്‍, തുക പിന്‍വലിക്കാനുള്ള അയാളുടെ അപേക്ഷ ബോധിപ്പിക്കുന്ന തീയതിയ്ക്ക് തൊട്ടുമുമ്പുള്ള തുടര്‍ച്ചയായ നാലു മാസമോ അതിലേറെയോ കാലത്തേക്ക് ജോലി നോക്കിയിരുന്നില്ല എങ്കില്‍ പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടില്‍ പ്രസ്തുത അംഗത്തിന്‍റെ പേരിലുള്ള തുക പിന്‍വലിക്കാന്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അയാളെ അനുവദിക്കാവുന്നതാണ് 50(3)______________. (4) ഗുരുതരമായും, മനപൂര്‍വ്വവുമായുള്ള നടപടി ദൂഷ്യത്തിന്, പിരിച്ചുവിടപ്പെട്ടാല്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്കോ, ബോര്‍ഡ് അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അദ്ദേഹത്തിന്‍റെ വിവേചനാനുസരണം തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 10% ത്തില്‍ കവിയാത്ത തുക കണ്ടുകെട്ടാവുന്നതാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ പ്രകാരത്തില്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പായി ബന്ധപ്പെട്ട അംഗത്തിന് ഒരു കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കേണ്ടതും അയാളുടെ വിശദീകരണം ഏതെങ്കിലും ഉണ്ടെങ്കില്‍, അത് പരിഗണിക്കേണ്ടതുമാണ്. എന്നുമാത്രമല്ല, അങ്ങനെയുള്ള കേസുകളില്‍ അംഗങ്ങള്‍ക്ക് ബോര്‍ഡില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ അധികാരം ഉണ്ടായിരിക്കുന്നതും, ബോര്‍ഡിന്‍റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്. 61. മരിച്ച അംഗത്തിന്‍റെ പേര്‍ക്കുളള തുക നല്‍കല്‍ : ഒരംഗത്തിന്‍റെ പേരിലുള്ള തുക കൊടുക്കാനാകുന്നതിനു മുമ്പോ അഥവാ കൊടുക്കാറായ തുക നല്‍കുന്നതിനോ മുമ്പോ അംഗം മരിക്കുകയാണെങ്കില്‍ - (ശ) 34-ാം ഖണ്ഡിക പ്രകാരം അംഗം നടത്തിയ നാമനിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ടെങ്കില്‍, പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടില്‍ അംഗത്തിന്‍റെ പേര്‍ക്കുള്ള തുക മുഴുവനുമോ, അഥവാ നാമനിര്‍ദ്ദേശം അതിന്‍റെ ഏതു ഭാഗത്തെ സംബന്ധിക്കുന്നുവോ, ആ ഭാഗത്തെ നാമനിര്‍ദ്ദേശം അനുസരിച്ച് അയാള്‍ നാമനിര്‍ദ്ദേശം ചെയ്ത ആള്‍ക്കോ ആളുകള്‍ക്കോ നല്‍കേണ്ടതായിത്തീരുന്നതും ; (ശശ) നാമനിര്‍ദ്ദേശം നിലനില്‍പ്പില്ലാത്ത പക്ഷമോ അഥവാ നാമനിര്‍ദ്ദേശം അയാളുടെ പേര്‍ക്ക് പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടില്‍ നില്‍പ്പുള്ള തുകയുടെ ഒരു ഭാഗത്തെമാത്രം സംബന്ധിക്കുന്നപക്ഷമോ, അതതു സംഗതിപോലെ മുഴുവന്‍ തുകയോ അഥവാ നാമനിര്‍ദ്ദേശം സംബന്ധിക്കാത്ത ഭാഗമോ അംഗത്തിന്‍റെ കുടുംബാംഗങ്ങള്‍ക്ക് തുല്യമായി വീതിച്ചു കൊടുക്കേണ്ടതാകുന്നു. എന്നാല്‍ അയാളുടെ കുടുംബത്തില്‍ മറ്റേതെങ്കിലും അംഗം ഉണ്ടെങ്കില്‍ (എ) പ്രായപൂര്‍ത്തിയായ ആണ്‍മക്കള്‍ക്കോ ; (ബി) മരിച്ച മകന്‍റെ പ്രായപൂര്‍ത്തിയായ ആണ്‍മക്കള്‍ക്കോ ; (സി) ഭര്‍ത്താവ് ജീവിച്ചിരിപ്പുളള വിവാഹിതരായ പെണ്‍മക്കള്‍ക്കോ ; (ഡി) ഭര്‍ത്താവ് ജീവിച്ചിരിപ്പുള്ള മരിച്ച മകന്‍റെ വിവാഹിതരായ പെണ്‍മക്കള്‍ക്കോ ഒരു വീതവും കൊടുക്കാന്‍ പാടില്ലാത്തതും ആകുന്നു. എന്നുതന്നെയുമല്ല മരിച്ചുപോയ മകന്‍റെ വിധവയും കുഞ്ഞും, അംഗത്തിന്‍റെ മരണസമയത്ത് ആ മകന്‍ പ്രായപൂര്‍ത്തിയെത്താതെ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അയാള്‍ക്ക് കിട്ടുമായിരുന്ന വീതം തുല്യമായി വീതിച്ചെടുക്കേണ്ടതാണ്. (111) (1) ഉം (2) ഉം ഖണ്ഡങ്ങളിലെ വ്യവസ്ഥകള്‍ ബാധകമല്ലാത്ത ഏതൊരു സംഗതിയിലും, മുഴുവന്‍ തുകയും, നിയമപരമായി അതിന് അവകാശപ്പെട്ട ആള്‍ക്ക് നല്‍കേണ്ടതുമാകുന്നു. വിശദീകരണം :- ഈ ഖണ്ഡിയുടെ ആവശ്യത്തിന് അംഗത്തിന്‍റെ മരണാനന്തരം ശിശു ജീവനോടെ ജനിക്കുകയാണെങ്കില്‍ അംഗത്തിന്‍റെ മരണത്തിനുമുമ്പ് ജനിച്ച ജീവിച്ചിരിപ്പുള്ള കുഞ്ഞിനെ എങ്ങനെയോ അതേ രീതിയില്‍ പരിഗണിക്കേണ്ടതാണ്. അദ്ധ്യായം IX ബി പൊതുവായവ 62. തുക യഥാസമയം നല്‍കണമെന്ന് :- (1) ഒരംഗത്തിന്‍റെ പേരിലുള്ള തുകയോ അഥവാ 60-ാം ഖണ്ഡം 3-ാം ഉപഖണ്ഡിക പ്രകാരം കിഴിക്കേണ്ട തുക വല്ലതുമുണ്ടെങ്കില്‍ അത് കഴിച്ച ശേഷമുള്ള തുകയോ കൊടുക്കേണ്ടതായി വരുമ്പോള്‍ ഈ പദ്ധതി അനുസരിച്ച് ചുറുക്കോടെ ആ തുക നല്‍കേണ്ടത് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ചുമതലയാണ്. ഈ പദധതി അനുസരിച്ച് ഏതൊരാളേയും നാമനിര്‍ദ്ദേശം ചെയ്തിട്ടില്ലെങ്കില്‍ ഫണ്ടിലെ തുക അയ്യായിരം രൂപയില്‍ കൂടുതല്‍ അല്ലാതെയിരിക്കുകയും അന്വേഷണത്തിനുശേഷം അവകാശവാദിയുടെ ഉടമാവകാശം സംബന്ധിച്ച് ബോധ്യപ്പെടുകയും ചെയ്യുന്നപക്ഷം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ തുക അവകാശിക്ക് നല്‍കാവുന്നതാണ്. (2) കൊടുക്കാറായ തുകയുടെ ഏതെങ്കിലും ഭാഗത്തെ സംബന്ധിച്ച് തര്‍ക്കമോ സംശയമോ ഉണ്ടെങ്കില്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ തര്‍ക്കമോ സംശയമോ ഇല്ലാത്ത ഭാഗം യഥാസമയം നല്‍കേണ്ടതും ബാക്കി കഴിയുന്നത്ര വേഗത്തില്‍ ക്രമപ്പെടുത്തേണ്ടതുമാണ്. (3) ഈ പദ്ധതി അനുസരിച്ച് ഏതെങ്കിലും സംഖ്യ ലഭിക്കാന്‍ അവകാശപ്പെട്ട ആള്‍ മൈനറോ ചിത്തഭ്രമം പിടിപെട്ടവനോ ആയിരിക്കുകയും അയാളുടെ സ്വത്തുക്കള്‍ സംബന്ധിച്ച്, അതതു സംഗതിപോലെ, 1890-ലെ ഗാര്‍ഡിയന്‍ ആന്‍റ് വാര്‍ഡ്സ് ആക്ട് (1890-ലെ 8-ാം കേന്ദ്ര ആക്ട്) പ്രകാരം ഒരു രക്ഷാകര്‍ത്താവിനേയോ, അഥവാ 1912 ലെ ലൂണസി ആക്ട് (1912 ലെ 4-ാം കേന്ദ്ര ആക്ട്) പ്രകാരം ഒരു മാനേജരേയോ നിയമിച്ചിരിക്കുകയും ചെയ്തിരുന്നാല്‍ അങ്ങനെ നിയമിക്കപ്പെട്ട രക്ഷാകര്‍ത്താവിനോ മാനേജര്‍ക്കോ തുക നല്‍കേണ്ടതുമാണ്. മറ്റേതെങ്കിലും സംഗതിയില്‍ മൈനര്‍ക്കോ ചിത്തഭ്രമം പിടിപെട്ട ആള്‍ക്കോ വേണ്ടി തുക വാങ്ങാന്‍ നിയമംമൂലം അധികാരപ്പെടുത്തപ്പെട്ട ആള്‍ക്ക് തുക നല്‍കേണ്ടതാണ്. (4) മരിച്ച അംഗത്തിന് ഒരു മരണാനന്തര ശിശു ജനിക്കാന്‍ പോകുന്നുവെന്ന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അദ്ദേഹം, ആ കുഞ്ഞ് ജീവനോടെ ജനിക്കുകയാണെങ്കില്‍ അതിന് അവകാശപ്പെട്ട തുക പിടിച്ചുവയ്ക്കേണ്ടതും ബാക്കി സംഖ്യ വീതിച്ചു നല്‍കേണ്ടതുമാണ്. അതിനുശേഷം കുഞ്ഞ് ജനിക്കാതിരിക്കുകയോ ചാപിള്ള പിറക്കുകയോ ചെയ്താല്‍ പിടിച്ചുവച്ച തുക 61-ാം ഖണ്ഡികയിലെ നിബന്ധനകള്‍ പ്രകാരം വീതിച്ചു നല്‍കേണ്ടതാണ്. 63. തുക നല്‍കേണ്ടുന്ന രീതി : 60-ാം ഖണ്ഡിക പ്രകാരം തുക അവകാശപ്പെടാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് രേഖാമൂലമായ അപേക്ഷ അയയ്ക്കേണ്ടതും അദ്ദേഹം തുക വാങ്ങുന്ന ആളുടെ ഇഷ്ടാനുസരണം ; (എ) പണം വാങ്ങുന്ന ആളിന്‍റെ ചെലവില്‍ മണിയോര്‍ഡര്‍ ആയോ, (ബി) പോസ്റ്റു വഴി അയയ്ക്കുന്ന ക്രോസ് ചെയ്ത ചെക്കായോ, (സി) പണം കൈപ്പറ്റുന്ന ആളിന്‍റെ പോസ്റ്റല്‍ സേവിംഗ്സ് ബാങ്കില്‍ നിക്ഷേപമായോ, (ഡി) ഈ ആവശ്യത്തിലേയ്ക്ക് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ആരംഭിക്കുന്ന ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അയാളുടെ പേര്‍ക്ക് നല്‍കുന്ന ക്രോസ് ചെയ്യാത്ത ചെക്കായോ തുക നല്‍കാവുന്നതാണ്. എന്നാല്‍ പോസ്റ്റല്‍ മണിയോര്‍ഡറായി തുക അടയ്ക്കുന്നപക്ഷം, അങ്ങനെ അടച്ചശേഷം ബാക്കി വല്ലതുമുണ്ടെങ്കില്‍ അതു ഫണ്ടിന്‍റെ കണ്ടുകെട്ടല്‍ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതും അങ്ങനെ ബാക്കിയുള്ള തുക, സംബന്ധിച്ച അകവാശവാദം ഉണ്ടാകുന്നപക്ഷം, കണ്ടുകെട്ടല്‍ കണക്കില്‍ നിന്നുള്ള ചിലവായി തുക നല്‍കേണ്ടതുമാകുന്നു. 64. അനുബന്ധ അംശദായം സംബന്ധിച്ച തേര്‍ച്ച : അവധി വേതനമോ ശമ്പള ബാക്കിയോ സംബന്ധിച്ച് തൊഴിലുടമയില്‍ നിന്നുള്ള അനുബന്ധ അംശദായമായി ഏതെങ്കിലും അംഗത്തിന് കിട്ടേണ്ട തുകയോ, അക്കൗണ്ട് തീര്‍പ്പു കല്‍പിച്ചു നല്‍കുകയും എന്നാല്‍ ഏറ്റവും ഒടുവിലത്തെ മേല്‍വിലാസം അറിയാതിരുന്നതിനാല്‍ നല്‍കാന്‍ സാധിക്കാത്തതുമായ ഒരംഗത്തെ സംബന്ധിച്ച് ലഭിച്ച അംശദായ കുടിശ്ശികയുടെ ഗഡുവോ ജോലിയില്‍ നിന്ന് വിരമിക്കുകയോ മരിച്ചുപോവുകയോ ചെയ്ത അംഗത്തെ സംബന്ധിച്ചതും തുക കൊടുക്കാറായ തീയതി മുതല്‍ മൂന്നുവര്‍ഷത്തിനകം യാതൊരു തേര്‍ച്ചയും ഉന്നയിക്കപ്പെട്ടിട്ടില്ലാത്തതുമായ അംശദായത്തിന്‍റെ സഞ്ചിത സംഖ്യയോ, അഥവാ ഏതെങ്കിലും ആള്‍ക്ക് അയച്ച തുക കൈപ്പറ്റാതെ തിരിച്ച് വന്ന് അതു കൊടുക്കാറായ തീയതി മുതല്‍ മൂന്നുകൊല്ലത്തിനകം അവകാശപ്പെടാതിരിക്കുകയോ ചെയ്യുന്ന ഏതെങ്കിലും തുകയോ, അവകാശപ്പെടാത്ത നിക്ഷേപ അക്കൗണ്ട് എന്ന പേരിലെ അക്കൗണ്ടിലേക്ക് മാറ്റേണ്ടതാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ തുക നല്‍കാനുള്ള ഒരു തേര്‍ച്ചയുടെ സംഗതിയില്‍, പ്രസ്തുത തുക അവകാശപ്പെടാത്ത നിക്ഷേപ അക്കൗണ്ടില്‍ കുറവ് ചെയ്തുകൊടുക്കേണ്ടതാണ്. 65. അംശദായം സംബന്ധിച്ച് സ്റ്റേറ്റ്മെന്‍റ് അയച്ചുകൊടുക്കേണ്ടതാണ് : (1) അംശദായം സംബന്ധിച്ച കാര്‍ഡിന്‍റെ പ്രാബല്യകാലം അവസാനിച്ചുകഴിഞ്ഞ് കഴിയുന്നത്ര വേഗം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓരോ അംഗത്തിനും, പ്രോവിഡന്‍റ് ഫണ്ടില്‍ പ്രസ്തുത കാലത്തിന്‍റെ ആരംഭത്തിലുണ്ടായിരുന്ന മുന്നിരിപ്പ്, പ്രസ്തുത കാലത്തില്‍ നല്‍കപ്പെട്ട അംശദായ തുക, പലിശ തുക, പ്രസ്തുത കാലത്തില്‍ നല്‍കപ്പെട്ട വായ്പയും അഡ്വാന്‍സും, പ്രസ്തുത കാലത്തിന്‍റെ അവസാമുള്ള നീക്കിയിരിപ്പ് എന്നിവ കാണിച്ചുകൊണ്ടുള്ള അയാളുടെ അക്കൗണ്ട് സംബന്ധിച്ച ഒരു സ്റ്റേറ്റ്മെന്‍റ് അയച്ചുകൊടുക്കേണ്ടതാണ്. (2) വാര്‍ഷിക സ്റ്റേറ്റ്മെന്‍റ് ശരിയാണെന്ന് അംഗങ്ങള്‍ സ്വയം ബോധ്യപ്പെടുത്തേണ്ടതും, ഏതെങ്കിലും തെറ്റുണ്ടെങ്കില്‍ അത് സ്റ്റേറ്റ്മെന്‍റ് ലഭിച്ച് മൂന്നുമാസത്തിനകം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതും ആകുന്നു. 66. രജിസ്റ്റര്‍ ചെയ്ത ഒരു തൊഴിലാളി ബോധിപ്പിക്കുന്ന അപേക്ഷ : രജിസ്റ്റര്‍ ചെയ്ത തൊഴിലാളി സേവനത്തില്‍ നിന്നും വിരമിക്കുമ്പോള്‍ അയാള്‍ തനിക്ക് കിട്ടേണ്ടതായ തുകയ്ക്ക്, തന്‍റെ സേവനകാല ദൈര്‍ഘ്യം, സേവനത്തില്‍ നിന്നും വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള മാസത്തില്‍ താന്‍ വാങ്ങിക്കൊണ്ടിരുന്ന വേതന നിരക്ക്, തന്‍റെ അഭിപ്രായത്തില്‍ തനിക്ക് അര്‍ഹതയുള്ള തുക, എന്നിവ കാണിച്ചുകൊണ്ട് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ അടുക്കല്‍ അപേക്ഷ ബോധിപ്പിക്കേണ്ടതാണ്. 67. നോമിനി തുടങ്ങിയവര്‍ ബോധിപ്പിക്കുന്ന അപേക്ഷ : ഈ പദ്ധതി പ്രകാരം ഗുണാനുഭവപ്പെട്ട രജിസ്റ്റര്‍ ചെയ്ത ഒരു തൊഴിലാളി മരിച്ചുപോകുകയാണെങ്കില്‍ അയാളുടെ നോമിനിയോ അഥവാ യാതൊരു നോമിനിയും ഇല്ലാത്തപക്ഷം ഗുണാനുഭവത്തിന് നിയമാനുസൃതമായി അവകാശപ്പെട്ട ആളോ ആളുകളോ അവരുടെ ഉത്തമമായ അറിവില്‍ പെട്ടിടത്തോളമുള്ള അയാളുടെ സേവനകാല ദൈര്‍ഘ്യം, വ്യവസായത്തില്‍ നിന്നും അയാള്‍ പിരിയുന്നതിന് തൊട്ടുമുമ്പ് അയാള്‍ വാങ്ങിക്കൊണ്ടിരുന്ന വേതന നിരക്ക്, അപേക്ഷകര്‍ക്ക് അവകാശപ്പെട്ട തുക എന്നിവ കാണിച്ചുകൊണ്ട് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ അടുക്കല്‍ അപേക്ഷ ബോധിപ്പിക്കേണ്ടതാണ്. 68. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ നടത്തുന്ന അന്വേഷണം : 63-ാം ഖണ്ഡിക പ്രകാരമോ 66-ാം ഖണ്ഡികപ്രകാരമോ ഉള്ള ഒരു അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ കാലതാമസം കൂടാതെ തനിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണങ്ങള്‍ നടത്തേണ്ടതും മുഴുവന്‍ തുകയോ അഥവാ പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരമുള്ള ഏതെങ്കിലും കിഴിവ് കഴിച്ചുള്ള ബാക്കിത്തുകയോ ഉടനടി നല്‍കേണ്ടതുമാണ്. പദ്ധതി പ്രകാരമുള്ള ഒരു നോമിനി ഇല്ലാത്ത പക്ഷം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ തേര്‍ച്ചക്കാരന്‍റെ അവകാശത്തെക്കുറിച്ച് അന്വേഷണം നടത്തി, ബോധ്യപ്പെടുന്നപക്ഷം അപ്രകാരമുള്ള തുക തേര്‍ച്ചക്കാരന് നല്‍കേണ്ടതാണ്. അദ്ധ്യായം X നിധി കൈകാര്യം ചെയ്യലും, കണക്കുകളും ആഡിറ്റുകളും 69. കണക്കുകള്‍ :- (1) 1969 ലെ ആക്ടിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം നിധിയിലേയ്ക്ക് അംശദായമായി ലഭിച്ചിട്ടുള്ള തുക പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ട് എന്നറിയപ്പെടുന്ന ഒരു അക്കൗണ്ടിലേക്ക് വരവു വയ്ക്കേണ്ടതാണ്. (1എ) 1969-ലെ ആക്ടിലെ 4-ാം വകുപ്പ് (2)-ാം ഉപവകുപ്പു പ്രകാരം നിധിയിലേക്ക് അംശദായമായി ലഭിക്കുന്ന തുക ഗ്രാറ്റുവിറ്റി ഫണ്ട് അക്കൗണ്ട് എന്നറിയപ്പെടുന്ന ഒരു അക്കൗണ്ടിലേക്ക് വരവുവയ്ക്കേണ്ടതാണ്. (2) വസൂലാക്കുന്ന എല്ലാ പലിശയും, പാട്ടവും (വാടകയും) മറ്റാദായവും നിക്ഷേപങ്ങളുടെ വില്‍പ്പനയില്‍ നിന്നുണ്ടാകുന്ന ലാഭമോ നഷ്ടമോ വല്ലതുമുണ്ടെങ്കില്‍ അവയും (അവയില്‍ അഡ്മിനിസ്ട്രേഷന്‍ അക്കൗണ്ടിലുള്ള ഇടപാടുകള്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്തതാകുന്നു). ഇന്‍ററസ്റ്റ് സസ്പെന്‍സ് അക്കൗണ്ട് എന്നു വിളിക്കുന്ന ഒരു അക്കൗണ്ടില്‍, അതതു സംഗതിപോലെ, വരവു വയ്ക്കുകയോ ചെലവെഴുതുകയോ ചെയ്യേമണ്ടതാണ്. (3) സെക്യൂരിറ്റികളുടെയും മറ്റു നിക്ഷേപങ്ങളുടേയും ക്രയവിക്രയത്തിേډലുള്ള തരകുപണവും കമ്മീഷനും, അതതുസംഗതിപോലെ ക്രയവിലയിലും വില്‍പ്പന വിലയിലും ഉള്‍പ്പെടുത്തേണ്ടതും ഇന്‍ററസ്റ്റ് സസ്പെന്‍സ് അക്കൗണ്ടില്‍ പ്രത്യേകമായി ചുമത്താന്‍ പാടില്ലാത്തതുമാകുന്നു. (4) ഏതെങ്കിലും നിക്ഷേപം സംബന്ധിച്ചുണ്ടായിട്ടുള്ള എല്ലാ ചെലവുകളും എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ അതും നിധിയില്‍ ചുമത്തേണ്ടതാണ്. (5) ഓരോ വര്‍ഷവും മാര്‍ച്ച് 15-ാം തീയതിയോ, സര്‍ക്കാര്‍ നിശ്ചയിക്കുന്ന മറ്റേതെങ്കിലും തീയതിയിലോ തീയതികളിലോ ഉള്ള നിധിയുടെ ആസ്തികളുടെ തരം തിരിച്ചുള്ള ഒരു സംഗ്രഹം 5-ാം നമ്പര്‍ ഫാറത്തില്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ തയ്യാറാക്കേണ്ടതും, ഈ പദ്ധതി പ്രകാരം സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതായ വാര്‍ഷിക റിപ്പോര്‍ട്ടിനോടുകൂടി ചേര്‍ക്കേണ്ടതുമാകുന്നു. 70. തുക നിക്ഷേപിക്കല്‍ : നിധിയുടെ പേരിലുള്ള എല്ലാ പണവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, അപ്പോഴപ്പോള്‍ സര്‍ക്കാരിനാല്‍ അംഗീകരിക്കപ്പെടാവുന്ന മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളിലോ ജില്ലാ സഹകരണ ബാങ്കുകളിലോ അഥവാ അപ്പോഴപ്പോള്‍ സര്‍ക്കാര്‍ നല്‍കാവുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി 1882 ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് (1882 ലെ 2-ാം കേന്ദ്ര ആക്ട്) 20-ാം വകുപ്പ് (എ) മുതല്‍ (ഡി) വരെയുള്ള ഖണ്ഡങ്ങളില്‍ പറഞ്ഞിരിക്കുന്നതോ പരാമര്‍ശിക്കപ്പെട്ടതോ ആയതും മൂലധനം സംബന്ധിച്ചും പലിശ സംബന്ധിച്ചും കേരള സംസ്ഥാനത്തിനുള്ളില്‍ നല്‍കപ്പെട്ടവയുമായ സെക്യൂരിറ്റികളിലോ അഥവാ കേരള സര്‍ക്കാര്‍ കടപ്പത്രങ്ങളിലോ നിക്ഷേപിക്കേണ്ടതാണ്. എന്നാല്‍ ബോര്‍ഡിന് സര്‍ക്കാരിന്‍റെ മുന്‍കൂട്ടിയുള്ള അനുവാദത്തോടുകൂടി സര്‍ക്കാര്‍ അംഗീകരിച്ചതോ, പുരസ്ക്കരിച്ചതോ ആയ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുകയോ അവയില്‍ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്. 71. നിധിയുടെ ഉപയോഗം : (1) ആക്ടിലേയും ഈ പദ്ധതിയിലേയും വ്യവസ്ഥകള്‍ക്ക് വിധേയമായി, നിധി സര്‍ക്കാരിന്‍റെ മുന്‍കൂട്ടിയുള്ള അനുമതിയോടു കൂടിയല്ലാതെ നിധിയിലെ അംഗങ്ങളായുള്ള വ്യക്തികള്‍ക്ക് അവരുടെ നോമിനികള്‍ക്കോ അവകാശികള്‍ക്കോ അഥവാ നിയമാനുസൃത പ്രതിനിധികള്‍ക്കോ ഈ പദ്ധതിയിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഗ്രാറ്റുവിറ്റിയോ പ്രോവിഡന്‍റ് ഫണ്ടോ നല്‍കുന്നതിനല്ലാതെയുള്ള മറ്റു യാതൊരു ആവശ്യത്തിനും ചെലവഴിക്കാന്‍ പാടുള്ളതല്ല. 51(2) നിധി ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറോ അദ്ദേഹത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ ചെയര്‍മാനോ കൈകാര്യം ചെയ്യേണ്ടതാണ്. എന്നാല്‍ ഒരേ സമയം 1,00,000 രൂപയില്‍ കവിഞ്ഞുള്ള തുക പിന്‍വലിക്കുന്നതിനുള്ള ചെക്കുകളില്‍ ബോര്‍ഡ് ചെയര്‍മാന്‍ മേലൊപ്പിടേണ്ടതാണ്. 72. നിധിയില്‍ നിന്നുള്ള ചെലവ് (1) ബോര്‍ഡിലെ ഡയറക്ടര്‍മാരുടെ ഫീസും അലവന്‍സും ഉദ്യോഗസ്ഥډാര്‍ക്കും ബോര്‍ഡിലെ ജീവനക്കാര്‍ക്കും വേണ്ടി എര്‍പ്പെടുത്തിയിട്ടുള്ള ശമ്പളം, ലീവ്, അലവന്‍സ്, ജോയിനിംഗ് ടൈം അലവന്‍സ്, യാത്രാപ്പടി, നഷ്ടപരിഹാരബത്ത, ഗ്രാറ്റുവിറ്റി, കംപാഷനേറ്റ് അലവന്‍സ്, പെന്‍ഷന്‍ പ്രോവിഡന്‍റ് ഫണ്ടിലേക്കും മറ്റ് ക്ഷേമനിധിയിലേക്കുള്ള അംശദായം, കണക്കുകള്‍ ആഡിറ്റ് ചെയ്യുന്നതിനുള്ള ചെലവ്, നിയമകാര്യങ്ങള്‍ക്കുള്ളചെലവ്, ബോര്‍ഡിനെ സംബന്ധിച്ചുണ്ടാകുന്ന സ്റ്റേഷനറിയുടേയും, ഫാറങ്ങളുടെയും ചെലവുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിധിയുടെ ഭരണം സംബന്ധിച്ച എല്ലാ ചെലവുകള്‍ക്കും നിധിയുടെ ഭരണ കണക്ക് എന്നതില്‍ നിന്നും വഹിക്കേണ്ടതാണ്. (2) നിധിയുടെ ഭരണം സംബന്ധിച്ചുള്ള എല്ലാ ചെലവുകളും ഭരണകണക്ക് എന്ന നിലയ്ക്ക് നിധിയില്‍ നിന്ന് നീക്കിവച്ചിട്ടുള്ള ഭാഗത്തില്‍ നിന്നും വഹിക്കേണ്ടതാണ്. (3) 52(ഓരോ വര്‍ഷവും വസൂലാക്കിയതോ, വസൂലാക്കാമെന്ന് പ്രതീകിഷിക്കുന്നതോ ആയ മൊത്തം അംശദായത്തിന്‍റെ 53(പതിനഞ്ചു ശതമാനത്തില്‍) കവിയാത്ത ഫണ്ടിന്‍റെ ഒരു ഭാഗം നിധിയുടെ ഭരണകണക്ക് ആയി മാറ്റിവയ്ക്കേണ്ടതുമാണ്). (4) ഫണ്ട് സ്ഥാപിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിനുണ്ടായ ചെലവുകള്‍ ഒരു വായ്പയായി കരുതേണ്ടതും അപ്രകാരമുള്ള വായ്പ ഭരണകണക്കില്‍ നിന്നും തിരിച്ചു നല്‍കേണ്ടതുമാണ്. 73. നിധിയുടെ പരിപാലനം : നിധിയുടെ കണക്കുകള്‍ സര്‍ക്കാരിന്‍റെ അംഗീകാരത്തോടുകൂടി ബോര്‍ഡ് നിശ്ചയിക്കാവുന്ന ഫാറത്തിലും രീതിയിലും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ സൂക്ഷിക്കേണ്ടതാണ്. 74. നിധിയുടെ ആഡിറ്റ് : (1) ഭരണകണക്ക് ഉള്‍പ്പെടെയുള്ള നിധിയുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശത്തിനനുസരണമായി ആഡിറ്റ് ചെയ്യേണ്ടതാണ്. (2) ആഡിറ്റ് സംബന്ധമായുണ്ടാകുന്ന ചെലവുകള്‍ ഭരണകണക്കില്‍ നിന്നും വഹിക്കേണ്ടതാണ്. എന്തെങ്കിലും സംശയം ഉണ്ടാകുന്നപക്ഷം സര്‍ക്കാരിന് ഉത്തരവുമൂലം സംശയമോ വൈഷമ്യമോ നീക്കം ചെയ്യുന്നതിന് ആവശ്യമെന്നോ യുക്തമെന്നോ അതിനു തോന്നാവുന്ന ഈ പദ്ധതിയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമല്ലാത്ത വ്യവസ്ഥകള്‍ ഉണ്ടാക്കുകയോ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ചെയ്യാവുന്നതും അങ്ങനെയുള്ള സംഗതികളില്‍ സര്‍ക്കാരിന്‍റെ ഉത്തരവ് അന്തിമമായിരിക്കുന്നതുമാണ്. 75. ബഡ്ജറ്റ് (1) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓരോ വര്‍ഷവും ഫെബ്രുവരി 1-ാം തീയതിക്കുമുമ്പ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ അംശദായത്തില്‍ നിന്നും ലഭിക്കാന്‍ സാധ്യതയുള്ള വരവും നിധിയില്‍ നിന്നും നേരിടാനുദ്ദേശിക്കുന്ന ചെലവും കാണിക്കുന്ന ഒരു ബഡ്ജറ്റ് ബോര്‍ഡിന്‍റെ മുമ്പാകെ വയ്ക്കേണ്ടതാണ്. ബോര്‍ഡ് അംഗീകരിച്ച രീതിയിലുള്ള ബഡ്ജറ്റ്. അത് ബോര്‍ഡിന്‍റെ മുമ്പാകെ വച്ചതുമുതല്‍ ഒരു മാസത്തിനകം അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതാണ്. (2) ബഡ്ജറ്റിന് അനുമതി നല്‍കുന്നതിന് മുമ്പ് സര്‍ക്കാരിന് ഉചിതമെന്ന് കരുതുന്ന ഭേദഗതികള്‍ അതില്‍ വരുത്താവുന്നതാണ്. (3) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സര്‍ക്കാര്‍ ബഡ്ജറ്റില്‍ അനുമതി നല്‍കിയിട്ടുള്ള ഫണ്ടുകളുടെ പുനര്‍വിനിയോഗം നടത്താവുന്നതാണ്. എന്നാല്‍ ; (എ) സര്‍ക്കാര്‍ ബഡ്ജറ്റില്‍ അനുമതി നല്‍കിയ മൊത്തം തുക കവിയാന്‍ പാടില്ലാത്തതാകുന്നു. (ബി) അത് ഭരണകണക്കില്‍ നിന്നും വഹിക്കേണ്ടതായ ഭരണ സംബന്ധമായ ചെലവുകള്‍ നേരിടുന്നതിനുമാത്രം ഉപയോഗപ്പെടുത്താവുന്നതും ആകുന്നു. (4) നടത്തിയതായ ഓരോ ധനപുനര്‍വിനിയോഗവും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ 15 ദിവസത്തിനകം ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. അദ്ധ്യായം XI പലവക 76. പദ്ധതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് : മുന്‍ സാമ്പത്തിക വര്‍ഷകാലത്തെ പദ്ധതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് ഓരോ വര്‍ഷവും ജൂണ്‍ 15-ാം തീയതിക്ക് മുമ്പ് ബോര്‍ഡ് അംഗീകരിക്കേണ്ടതും ഓരോ വര്‍ഷവും ജൂലായ് 31-ാം തീയതിക്കുമുമ്പ് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുമാണ്. 77. രജിസ്റ്ററിന്‍റെയും റിപ്പോര്‍ട്ടിന്‍റെയും പകര്‍പ്പുകള്‍ നല്‍കേണ്ടതാണെന്ന് : രേഖാമൂലം അപേക്ഷിക്കുകയും ഫീസ് നല്‍കുകയും ചെയ്യുമ്പോള്‍, ഈ ആവശ്യാര്‍ത്ഥം ബോര്‍ഡ് പറയാവുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി നിധിയിലെ രജിസ്റ്ററിന്‍റെയും വാര്‍ഷിക റിപ്പോര്‍ട്ടുകളുടേയും പകര്‍പ്പുകള്‍ ഏതൊരു തൊഴിലുടമയ്ക്കും അഥവാ അംഗത്തിനും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ നല്‍കേണ്ടതാണ്. 78. കുടിശ്ശിക വസൂലാക്കല്‍ : പദ്ധതിയനുസരിച്ച് ഒരു തൊഴിലുടമയില്‍ നിന്നും ഈടാക്കേണ്ട ഏതെങ്കിലും തുക കുടിശ്ശികയായുണ്ടെങ്കില്‍, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറോ ഇക്കാര്യത്തിനായി അദ്ദേഹം ചുമതലപ്പെടുത്തുന്ന ഏതെങ്കിലും വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറോ ആവശ്യമായ അന്വേഷണത്തിനുശേഷം കുടിശ്ശികത്തുക നിജപ്പെടുത്തേണ്ടതും ആ തുകയ്ക്കുള്ള ഒരു സര്‍ട്ടിഫിക്കറ്റ് പ്രസ്തുത തുകപിരിയാനുള്ള വസ്തുക്കളും ഏത് ജില്ലയിലാണോ ആ ജില്ലയിലെ കളക്ടര്‍ക്ക് നല്‍കേണ്ടതും കളക്ടര്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ലഭിക്കുമ്പോള്‍ അത് ഭൂനികുതി കുടിശ്ശിക എന്നതുപോലെ വസൂലാക്കുന്നതിന് നടപടി എടുക്കേണ്ടതുമാണ്. 79. കരാറുകള്‍ മുതലായവ എഴുതക്കൊടുക്കല്‍ : (1) എല്ല ഉത്തരവുകളും മറ്റു പ്രമാണങ്ങളും തയ്യാറാക്കുന്നതും എഴുതിക്കൊടുക്കുന്നതും ബോര്‍ഡിന്‍റെ പേരില്‍ ആയിരിക്കേണ്ടതും ബോര്‍ഡ് നിശ്ചയിക്കാവുന്ന ആളുകള്‍ ബോര്‍ഡ് നിശ്ചയിക്കാവുന്ന വിധം അവ പ്രമാണീകരിക്കേണ്ടതുമാകുന്നു. (2) വസ്തു സംബന്ധമായ എല്ലാ കരാറുകളും ഉറപ്പുകളും ബോര്‍ഡ് ചെയ്തതായി കാണിക്കേണ്ടതും ബോര്‍ഡിനുവേണ്ടി ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ എഴുതികൊടുക്കേണ്ടതുമാകുന്നു. 80. വൈഷമ്യങ്ങള്‍ നീക്കം ചെയ്യല്‍ :ഈ പദ്ധതിയിലെ വ്യവസ്ഥകള്‍ നടപ്പില്‍ വരുത്തുന്നതില്‍ എന്തെങ്കിലും വൈഷമ്യം നേരിടുകയാണെങ്കില്‍ പ്രത്യേകിച്ചും (1) സ്ഥാപനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആളുകളുടെ എണ്ണം സംബന്ധിച്ചോ ; (2) ഒരു തൊഴിലാളിക്ക് അവകാശപ്പെട്ട മൊത്തം ഗുണാനുഭവങ്ങള്‍ തൊഴിലുടമ കുറച്ചിട്ടുണ്ടെന്നോ എന്തെങ്കിലും സംശയം ഉണ്ടാകുന്നപക്ഷം ; സര്‍ക്കാരിന് ഉത്തരവുമൂലം സംശയമോ വൈഷമ്യമോ നീക്കം ചെയ്യുന്നതിന് ആവശ്യമെന്നോ യുക്തമെന്നോ അതിനുതോന്നാവുന്ന ഈ പദ്ധതിയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമല്ലാത്ത വ്യവസ്ഥകള്‍ ഉണ്ടാക്കുകയോ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ചെയ്യാവുന്നതും അങ്ങനെയുള്ള സംഗതികളില്‍ സര്‍ക്കാരിന്‍റെ ഉത്തരവ് അന്തിമമായിരിക്കുന്നതുമാണ്. ഫാറം 1 1969 -ലെ കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതി സത്യപ്രസ്താവന ഫാറം (34-ഉം, 35ഉം ഖണ്ഡികകള്‍) 1. പേര് 2. ഇരട്ടപ്പേര് 3. മതം 4. അച്ഛന്‍റെ പേര് 5. വൈവാഹിക പദവി, (വിവാഹിതനോ, അവിവാഹിതനോ, വിഭാര്യനോ) 6 ജനനതീയതി. ദിവസം മാസം വര്‍ഷം 7 സ്ഥിരമായ മേല്‍വിലാസം വില്ലേജ് താലൂക്ക്. പോസ്റ്റാഫീസ്. 8. ജോലിയില്‍ പ്രവേശിച്ച തീയതിയും ഇതു ഒരെയുളള ആകെ സേവനകാലദൈര്‍ഘ്യവും 9 രണ്ട് ശാരീരിക അടയാളങ്ങള്‍: 1. 2. ഞാന്‍ ഇതിനു മുമ്പ് കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിട്ടില്ല. തൊഴിലാളിയുടെ കൈയ്യൊപ്പ്/ ഇടതുകൈ പെരുവിരലടയാളം മേല്‍പ്പറഞ്ഞ പ്രഖ്യാപനം എന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ശ്രീ-----------------------..ന്‍റെ മുമ്പാകെ അയാള്‍ വായിച്ച ശേഷം/ഞാന്‍ വായിച്ചു കേള്‍പ്പിച്ച ശേഷം ആണ് ഒപ്പിട്ടത്/വിരലടയാളം പതിച്ചത് എന്ന് സാക്ഷ്യപ്പെടുത്തുന്നു. തൊഴിലുടമയുടേയോ, അധികാരപ്പെട്ട മറ്റു ഉദ്യോഗസ്ഥന്‍റെയോ ഒപ്പ് ഉദ്യോഗപ്പേര് സ്ഥാപനത്തിന്‍റെ പേരും മേല്‍വിലാസവും/ സ്ഥാപനത്തിന്‍റെ മുദ്ര. സാക്ഷികള്‍ - പേരും മേല്‍വിലാസവും: 1. 2. ഫാറം 1 എ 1969 -ലെ കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതി നാമനിര്‍ദ്ദേശ ഫാറം (34-ാം ഖണ്ഡിക) 1. പേര് 2. ഇരട്ടപ്പേര് 3. മതം 4. അച്ഛന്‍റെ പേര് 5. വൈവാഹിക പദവി, (വിവാഹിതനോ, അവിവാഹിതനോ, വിഭാര്യനോ) 6 ജനനതീയതി ദിവസം മാസം വര്‍ഷം 7 സ്ഥിരമായ മേല്‍വിലാസം വില്ലേജ് താലൂക്ക്. പോസ്റ്റാഫീസ് എനിക്ക് കിട്ടാനുളള ഗ്രാറ്റുവിറ്റിയോ, അഥവാ ക്ഷേമനിധിത്തുകയോ, നല്‍കാറാകുന്നതിനു മുമ്പോ, നല്‍കാറായത് നല്‍കപ്പെടുന്നതിന് മുമ്പോ എന്‍റെ മരണം സംഭവിക്കുന്ന പക്ഷം താഴെപ്പറഞ്ഞിരിക്കുന്ന ആളുകളെ ആ തുക സ്വീകരിക്കുന്നതിന് ഞാന്‍ ഇതിനാല്‍ നാമനിര്‍ദ്ദേശം ചെയ്യുന്നതായി പ്രഖ്യാപിക്കുകയും പ്രസ്തുത തുക പ്രസ്തുത ആളുകള്‍ക്ക് താഴെ അവരവരുടെ പേരിനെതിരെ കാണിച്ചിരിക്കുന്ന രീതിയില്‍ വീതിച്ചുകൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. നോമിനിയുടെയോ നോമിനികളുടേയോ പേരും മേല്‍വിലാസവും തൊഴിലാളിയുമായുളള നോമിനിയുടെ ബന്ധം നോമിനിയുടെ വയസ്സ് ഓരോ നോമിനിയ്ക്കും ഫണ്ടിലെ തുകയില്‍ നിന്നും നല്‍കേണ്ട ഓഹരി (1) (2) (3) (4) (ആവശ്യമില്ലാത്തത് വെട്ടിക്കളയുക) 1. കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ 2(1) (എഫ്) എന്ന ഖണ്ഡികയില്‍ നിര്‍വചിച്ചിരിക്കുന്ന പ്രകാരമുളള ഒരു കുടുംബം ഇല്ലാത്തതും ഇതിനുശേഷം ഒരു കുടുംബം എനിക്ക് ഉണ്ടാകുന്ന പക്ഷം മേല്‍പ്പറഞ്ഞ നാമനിര്‍ദ്ദേശം റദ്ദാക്കിയതായി കരുതേണ്ടതും ആണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. 2. എന്‍റെ അച്ഛന്‍/അമ്മ എന്നെ ആശ്രയിച്ച് കഴിയുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. തൊഴിലാളിയുടെ ഒപ്പ്/ ഇടതുകൈ പെരുവിരലടയാളം മേല്‍പ്പറഞ്ഞ പ്രഖ്യാപനം എന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ശ്രീ_______________.ന്‍റെ മുമ്പാകെ അയാള്‍ വായിച്ച ശേഷം/ഞാന്‍ വായിച്ചു കേള്‍പ്പിച്ച ശേഷം ആണ് ഒപ്പിട്ടത്/വിരലടയാളം പതിച്ചത് എന്ന് സാക്ഷ്യപ്പെടുത്തുന്നു. തൊഴിലുടമയുടെയോ, അധികാരപ്പെട്ട മറ്റു ഉദ്യോഗസ്ഥന്‍റെയോ ഒപ്പ് ഉദ്യോഗപ്പേര് സാക്ഷികള്‍: 1. പേരും മേല്‍വിലാസവും 2. സ്ഥാപനത്തിന്‍റെ പേരും മേല്‍വിലാസവും അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ മുദ്ര. ഫാറം 2 1969 -ലെ കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധത 35(2) ഖണ്ഡിക 1969 ലെ കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ആക്ട് പ്രകാരം രൂപീകൃതമായ നിധിയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നതിന് യോഗ്യതയുളള തൊഴിലാളികളുടെ 19ٹٹٹ..മാസത്തെ റിട്ടേണ്‍: സ്ഥാപനത്തിന്‍റെ പേരും മേല്‍വിലാസവും കടയുടെയോ പരിസരത്തിന്‍റെയോ ലൈസന്‍സ് നമ്പര്‍ രജിസ്ട്രേഷന്‍ നമ്പര്‍ തൊഴിലാളിയുടെ പേര് (വലിയ അക്ഷരത്തില്‍) അച്ഛന്‍റെ പേര് വയസ്സ് രജിസ്ട്രേഷന് അര്‍ഹത യുണ്ടായ തീയതി രജിസ്ട്രേഷന്‍ തീയതിയില്‍ നേരെത്തെയുളള സര്‍വ്വീസിന്‍റെ മൊത്തം കാലാവധി (മുടക്കം വന്ന കാലം ഒഴികെ) റിമാര്‍ക്ക് (1) (2) (3) (4) (5) (6) (7) തീയതി: തൊഴിലുടമയുടെയോ സ്ഥാപനത്തിലെ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്‍റെ ഒപ്പ് ഫാറം 3 1969 -ലെ കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതി (ഖണ്ഡിക 36) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അയച്ചുകൊടുക്കേണ്ട ഉടമാവകാശം സംബന്ധിച്ച റിട്ടേണ്‍ 1. സ്ഥാപനത്തിന്‍റെ പേര് 2. കളള് ഷാപ്പിന്‍റെയോ പരിസരത്തിന്‍റെയോ ലൈസന്‍സ് നമ്പര്‍ 3. തപാല്‍ മേല്‍വിലാസം 4. സ്ഥാപനം നടത്തുന്നത് ഉടമസ്ഥനോ, പാട്ടക്കാരനോ എന്ന് 5. ഉടമസ്ഥന്‍റെ പേര് (കൈവശക്കാരന്‍റെ തപാല്‍ മേല്‍വിലാസം) 6 കൈവശക്കാരന്‍റെ പേര് 7. ഡയറക്ടര്‍മാരുടെ പേര് (ഡയറക്ടര്‍മാരുടെ തപാല്‍ മേല്‍വിലാസം) 8. പങ്കാളികളുടെ പേര് (പങ്കാളികളുടെ തപാല്‍ മേല്‍വിലാസം) 9. മാനേജരുടെ പേര് (മാനേജരുടെ തപാല്‍ മേല്‍വിലാസം) 10. കമ്പനിയുടെ/സ്ഥാപനത്തിന്‍റെ ചാര്‍ജ്ജ് വഹിക്കുകയും നടത്തിപ്പിന് ഉത്തരവാദിയായിരിക്കുകയും ചെയ്യുന്ന ആളുകളുടെ പേരും മേല്‍വിലാസവും തീയതി: തൊഴിലുടമയുടെയോ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്‍റേയോ ഒപ്പ് പ്രത്യേകം ശ്രദ്ധിക്കുക: 1. ആവശ്യമില്ലാത്തത് വെട്ടിക്കളയുക 2. മുകളില്‍ കൊടുത്തിരിക്കുന്ന വിവരത്തിന് എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ പ്രസ്തുത മാറ്റം വന്നതിനു ശേഷം പതിനഞ്ചു ദിവസത്തിനകം നിര്‍ണ്ണയിക്കപ്പെട്ട രീതിയില്‍ രജിസ്റ്റര്‍ തപാല്‍ മാര്‍ഗ്ഗം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറെ രേഖാമൂലം അറിയിക്കേണ്ടതാണ്. ഫാറം 4 1969 -ലെ കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതി (ഖണ്ഡിക 34) രജിസ്റ്റര്‍ നമ്പര്‍ _________ ഞാന്‍ _____________________________________________ മരിച്ചു പോകുന്ന പക്ഷം കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ എന്‍റെ പേരിലുളള തുക ഉപയോഗിക്കുന്നത് സംബന്ധിച്ച് നേരത്തെ നല്‍കിയിരുന്ന നാമനിര്‍ദ്ദേശം ഞാന്‍ ഇതിനാല്‍ റദ്ദാക്കുകയും ഫണ്ടില്‍ എന്‍റെ പേരിലുളള തുക നല്‍കാറാകുന്നതിനു മുമ്പോ, നല്‍കാറായത് നല്‍കുന്നതിന് മുമ്പോ എന്‍റെ മരണം സംഭവിക്കുന്ന പക്ഷം, ആ തുക സ്വീകരിക്കുന്നതിന് താഴെ പറയുന്ന ആളുകളെ ഇതിനാല്‍ നാമനിര്‍ദ്ദേശം ചെയ്യുകയും മേല്‍പ്പറഞ്ഞ തുക താഴെ അവരുടെ പേരിന് നേരെ കാണിച്ചിരിക്കുന്ന രീതിയില്‍ വീതിച്ചു കൊടുക്കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. നോമിനിയുടെയോ നോമിനികളുടേയോ പേരും മേല്‍വിലാസവും തൊഴിലാളിയുമായുളള നോമിനിയുടെ ബന്ധം നോമിനിയുടെ വയസ്സ് ഫണ്ടിലുളള തുകയുടെ എന്തു ഓഹരി ഓരോ നോമിനിയ്ക്കും നല്‍കണമെന്ന് (1) (2) (3) (4) ആവശ്യമില്ലാത്ത പക്ഷം വെട്ടിക്കളയുക:- 1. 1969 ലെ കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ 2 (1) (എഫ്) ഖണ്ഡികയില്‍ നിര്‍വചിക്കുന്ന പ്രകാരമുളള ഒരു കുടുംബം എനിക്കില്ലാത്തതും ഇതിനു ശേഷം ഒരു കുടുംബം എനിക്ക് ഉണ്ടാകുന്ന പക്ഷം മേല്‍പ്പറഞ്ഞ നാമനിര്‍ദ്ദേശം റദ്ദാക്കിയതായി കരുതേണ്ടതുമാണ്. 2. എന്‍റെ അച്ഛന്‍/അമ്മ എന്നെ ആശ്രയിച്ച് കഴിയുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. തീയതി______________ തൊഴിലാളിയുടെ ഒപ്പോ ഇടതുകൈ പെരുവിരലടയാളമോ തൊഴിലുടമയുടേയോ സ്ഥാപനത്തിലെ അധികാരപ്പെടുത്തപ്പെട്ട മറ്റുദ്യോഗസ്ഥന്‍മാരുടെയോ ഒപ്പ് സ്ഥാപനത്തിന്‍റെ പേരും മേല്‍വിലാസവും ഫാറം 4 എ (38-ാം ഖണ്ഡിക നോക്കുക) ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് നല്‍കേണ്ട പ്രതിമാസ സ്റ്റേറ്റ്മെന്‍റ് റ്റി.എസ്.നമ്പര്‍ റേഞ്ച് താലൂക്ക് സ്ഥലം തീയതി തൊഴിലുടമയുടെ പേരും മേല്‍വിലാസവും. തിരുവനന്തപുരം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക്, സര്‍, ഈ സ്ഥാപനത്തിലെ തൊഴിലാളികളുടെ_______________. മാസത്തേയ്ക്കുളള പ്രതിമാസ വേതനവും ഫണ്ടിലേയ്ക്ക് ഒടുക്കുന്നതിന് വേണ്ടിയുളള അവരുടെ വേതനത്തില്‍ നിന്നുളള കിഴിവുകളും______________ മാസത്തേക്ക് ഫണ്ടിലേക്കുളള എന്‍റെ അംശദായവും കാണിച്ചുകൊണ്ടുളള വിവരങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു. അയയ്ക്കുന്ന സ്റ്റേറ്റ്മെന്‍റ് ഏതു മാസത്തെ സംബന്ധിക്കുന്നുവോ ആ മാസത്തില്‍ എന്‍റെ സ്ഥാപനത്തില്‍ മാറ്റമൊന്നുമുണ്ടായില്ല ______________.. ആളുകള്‍ കളള് ഷാപ്പ് വിടുകയും ______________ ആളുകള്‍ ജീവനക്കാരായി പ്രവേശിക്കുകയും ചെയ്തു. ജോലിയില്‍ പ്രവേശിച്ച ആളുകളില്‍ ______________ ആളുകള്‍ ഫണ്ടില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ______________.. ആളുകള്‍ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യാത്തവരില്‍ ______________.. ആളുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയുളളവരാണ്. അവരെ ഓരോരുത്തരേയും രജിസ്റ്റര്‍ ചെയ്യാവുന്നതും ഒരു നമ്പര്‍ നല്‍കാവുന്നതുമാണ്. ബാക്കിയുളള ആളുകള്‍ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാന്‍ യോഗ്യത ഇല്ലാത്തവരാണ്. വാങ്ങിയ ശമ്പളം ക്രമ നമ്പര്‍ തൊഴിലാളിയുടെ പേര് രജിസ്റ്റര്‍ നമ്പര്‍ നല്‍കിയ അടിസ്ഥാന ശമ്പളം (എ) ക്ഷാമബത്ത (ബി) മറ്റു ബത്തകള്‍ (സി) തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്ന് ക്ഷേമ നിധിയിലേ യ്ക്കുളള കിഴിവ് (1) (2) (3) (4) (5) ക്ഷേമനിധിയിലേയ്ക്ക് തൊഴിലുടമയുടെ അംശദായം ക്ഷേമനിധിയിലേക്ക് മൊത്തം അംശദായം ഗ്രാറ്റുവിറ്റിയിലേക്ക് തൊഴിലുടമയുടെ അംശദായം അഭിപ്രായം (6) (7) (8) (9) ക്ഷേമനിധിയിലേക്കുളള മൊത്തം അംശദായം (7-ാം കോളം) = രൂപ ഗ്രാറ്റുവിറ്റിയിലേക്കുളള മൊത്തം അംശദായം (8-ാം കോളം) = രൂപ തൊഴിലുടമ അടയ്ക്കേണ്ട മൊത്തം തുക (കോളം 7+8) = രൂപ ക്ഷേമനിധിയിലേക്ക് തൊഴിലുടമ അടച്ച തുക = രൂപ തുക അടച്ചതിന്‍റെ ചെല്ലാന്‍ നമ്പറും/ബാങ്ക് ഡ്രാഫ്റ്റ് നമ്പറും തീയതിയും: തൊഴിലുടമയുടെ ഒപ്പ് കുറിപ്പുകള്‍ 1. 3-ാം കോളത്തിലെ രജിസ്റ്റര്‍ നമ്പരുകള്‍ ക്രമത്തിലെഴുതേണ്ടതാണ്. 2. 4(ഡി) കോളത്തിലെ ഓരോ തുകയുടെയും 8%ഏറ്റവുമടുത്തുളള 25 പൈസയ്ക്ക് ശരിയാക്കേണ്ടതും ആ തുക തന്നെ കോളം 5 ല്‍ കാണിക്കേണ്ടതുമാകുന്നു. 3. കോളം 6 ലെ തുക കോളം 5 ലെ തുക തന്നെ ആയിരിക്കേണ്ടതാണ്. 4. 4(സി) കോളത്തിലെ ഓരോ തുകയുടെയും 5% ഏറ്റവുമടുത്ത 25 പൈസയ്ക്ക് ശരിയാക്കേണ്ടതും ആ തുക തന്നെ കോളം 8 ല്‍ കാണിക്കേണ്ടതുമാകുന്നു. 5. രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളുണ്ടെങ്കില്‍ അവരെ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ അഭിപ്രായകോളത്തില്‍ എഴുതേണ്ടതാണ്. ( പദ്ധതിയിലെ 35 (2) (എ) ഖണ്ഡിക പ്രകാരം) 6. ഓരോ ഷാപ്പിലേക്കും പ്രത്യേകം സ്റ്റേറ്റ്മെന്‍റുകള്‍ സമര്‍പ്പിക്കേണ്ടതാണ്. പകര്‍പ്പ:് - വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് ഫാറം 4 ബി (38-ാം ഖണ്ഡിക നോക്കുക) തൊഴിലാളികളുടെ പാസ് ബുക്ക് കളള് ഷാപ്പിന്‍റെ പേര് റേഞ്ച് താലൂക്ക് തൊഴിലാളിയുടെ പേരും മേല്‍വിലാസവും രജിസ്റ്റര്‍ നമ്പര്‍ തൊഴിലുടമയുടെ പേരും മേല്‍വിലാസവും വര്‍ഷം കണക്ക് ഏതു വര്‍ഷത്തെ ന്ധിക്കുന്നതാണ്. ഫണ്ടിലേക്ക് തൊഴിലുടമയുടെ അംശദായം ക്രമ നമ്പര്‍ മാസം തൊഴിലാളി വാങ്ങിയ ശമ്പളം ശമ്പളത്തില്‍ നിന്നുളള കിഴിവ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് ഗ്രാറ്റു വിറ്റിക്ക് മൊത്തം പിന്‍വലിച്ച ഏതെങ്കിലും തുക നമ്പര്‍ തീയതി എന്നിവയോടൊപ്പം തൊഴിലുടമ യുടെ ഒപ്പ് റിമാര്‍ക്ക് ജനുവരി ഫെബ്രുവരി മാര്‍ച്ച് ഏപ്രില്‍ മെയ് ജൂണ്‍ ജൂലൈ ആഗസ്റ്റ് സെപ്റ്റംബര്‍ ഒക്ടോബര്‍ നവംബര്‍ ഡിസംബര്‍ കുറിപ്പ്:- ഇന്‍റിമേഷന്‍ സ്ലിപ്പു പ്രകാരം പ്രസ്തുത വര്‍ഷത്തില്‍ ലഭിച്ച പലിശ റിമാര്‍ക്ക് കോളത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. ഫാറം 4 സി (38-ാം ഖണ്ഡിക നോക്കുക) അംശദായം സംബന്ധിച്ച അക്കൗണ്ട് രജിസ്റ്റര്‍ തൊഴിലാളിയുടെ പേരും മേല്‍വിലാസവും രജിസ്റ്റര്‍ നമ്പര്‍ നോമിനിയുടെ പേരും മേല്‍വിലാസവും ഓരോ നോമിനിക്കും നല്‍കേണ്ട ഓഹരിയോ തുകയോ മുതലാളിയുടെ പേരും മേല്‍വിലാസവും റ്റി.എസ്.നമ്പര്‍ താലൂക്ക് ക്ഷേമനിധിയിലേക്കുളള അംശദായം പിന്‍വലിക്കല്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ ഉത്തരവിന്‍റെ നമ്പരും തീയതിയും വര്‍ഷം മാസം തൊഴിലുടമകള്‍ തൊഴിലാളികള്‍ പലിശ മൊത്തം ഭവന നിര്‍മ്മാണ വായ്പ എല്‍.ഐ.സി. പ്രീമിയം മറ്റു ഇനങ്ങള്‍ ബാക്കി തുക ഗ്രാറ്റുവിറ്റിക്കുളള അംശദായം പലിശ തുക ഒടുക്കിയ ഡ്രാഫ്റ്റിന്‍റെയോ ചെലാന്‍റെയോ നമ്പര്‍ റിമാര്‍ക്ക് റിമാര്‍ക്ക് നോട്ട്:- 1. തുക ഒടുക്കിയതു സംബന്ധിച്ചുളള ഇന്‍റിമേഷന്‍ നല്‍കിയ തീയതി റിമാര്‍ക്ക് കോളത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. 2. തൊഴിലുടമയുടെ മാറ്റം റിമാര്‍ക്ക് കോളത്തില്‍ കാണിക്കണം. ഫാറം 5 1969 -ലെ കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതി (ഖണ്ഡിക 69(5)) കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ഫണ്ടിന്‍റെ __________ വര്‍ഷത്തേക്കുളള ആസ്തികളുടെ തരംതിരിച്ചുളള സംഗ്രഹം. ആസ്തി തരം താഴെ (എ) പ്രകാരമുളള പുസ്തക വില തീയതിയില്‍ താഴെ (ബി) അനുസരിച്ചുളള കമ്പോള വില താഴെ (സി) പ്രകാരമുളള റിമാര്‍ക്ക് 1. ജാമ്യം 2. ബാങ്കിലെ നിക്ഷേപതുകയുടെ രൊക്കം 3. കൈവശമുളള രൊക്കം തുകയും ബാങ്കില്‍ ഉളള കറന്‍റ് അക്കൗണ്ട് തുകയും 4. മറ്റ് ആസ്തികള്‍ സംഗ്രഹത്തില്‍ താഴെ പറയുന്നവ കാണിക്കണം (എ) മുകളില്‍ കാണിച്ചിരിക്കുന്ന വിവിധ തരം ആസ്തികളില്‍ ഓരോന്നിനും കണക്കില്‍ കൊളളിച്ചിട്ടുളള മൂല്യം (ബി) മുകളില്‍ പ്രസ്താവിച്ചിരിക്കുന്നതും ആസ്തികളുടെ പ്രസിദ്ധപ്പെടുത്തിയ കൊട്ടേഷനില്‍ തിട്ടപ്പെടുത്തിയ മുകളില്‍ പറഞ്ഞതരം ആസ്തികളുടെ കമ്പോള വില (സി) പ്രസിദ്ധപ്പെടുത്തിയ കൊട്ടേഷനില്‍ നിന്നും തിട്ടപ്പെടുത്താത്ത മുകളില്‍ പറഞ്ഞ ആസ്തികളുടെ വില എങ്ങനെ നിജപ്പെടുത്തി എന്ന് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഒപ്പ് ഫാറം 6 കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതി 1969 (ഖണ്ഡിക 59 എ) കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ ഖണ്ഡിക 59 എ യുടെ കീഴില്‍, എന്‍റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അനുവദിച്ച തുക __________..രൂപ ( __________ രൂപ) അനുവദിച്ചതായ ആവശ്യത്തിനു തന്നെ പൂര്‍ണ്ണമായും വിനിയോഗിച്ചിരിക്കുന്നു എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തിക്കൊളളുന്നു. തീയതി: അംഗത്തിന്‍റെ കൈയ്യൊപ്പ്/ ഇടതുപെരുവിരലടയാളം 7-ാം നമ്പര്‍ ഫാറം കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 59(കളളു വ്യവസായ തൊഴിലാളികള്‍ക്കു വേണ്ടിയുളള പെന്‍ഷന്‍ അപേക്ഷ) (ഇതിന്‍റെ 2 പകര്‍പ്പുകള്‍ ഹാജരാക്കേണ്ടതാണ്) 1. പേരും പൂര്‍ണ്ണമായ മേല്‍വിലാസവും : 2. അച്ഛന്‍റെയോ, അമ്മയുടെയോ, ഭാര്യയുടെയോ, ഭര്‍ത്താവിന്‍റെയോ പേര് : 3. ക്ഷേമനിധിയിലെ രജിസ്റ്റര്‍ നമ്പര്‍ : 4. ജനന തീയതിയും പൂര്‍ണ്ണമായ വയസ്സും : (രജിസ്ട്രേഷനു വേണ്ടി ഹാജരാക്കിയ അതേ പ്രമാണം ഹാജരാക്കേണ്ടതാണ്) 5. അവസാനം ജോലി ചെയ്ത ജില്ലയുടെ പേര് : 6. ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്‍റെ പേരും മേല്‍വിലാസവും : 7. പിരിഞ്ഞു പോയ തീയതി : 8. വിടുതല്‍ ചെയ്ത ഉത്തരവിന്‍റെ തീയതിയും നമ്പരും(സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉളളടക്കം ചെയ്യേണ്ടതാണ്.) 9. വിടുതല്‍ ഉത്തരവില്‍ സ്ഥാപനത്തിലെ തൊഴിലുട മയോ, മാനേജരോ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ? സാക്ഷ്യപ്പെടുത്തിയിട്ടില്ലെങ്കില്‍ അതിനു കാരണം : വ്യക്തമാക്കുക 10. അപേക്ഷ സമര്‍പ്പിക്കുന്നതു വരെയുളള ആകെ സര്‍വ്വീസ് : 11. ക്ഷേമനിധിയില്‍ അംഗമായിക്കഴിഞ്ഞ ശേഷമുളള ആകെ സര്‍വ്വീസ് : 12. പെന്‍ഷന്‍ പദ്ധതി ആരംഭിച്ച ശേഷമുളള ആകെ സര്‍വ്വീസ് : 13. സൂപ്പര്‍ ആനുവേഷന്‍ ആകുന്നതിനു മുമ്പാണോ സര്‍വ്വീസില്‍ നിന്നു പിരിഞ്ഞു പോയത്?അങ്ങനെ യാണെങ്കില്‍ കാലാവധി തികയുന്നതിനു മുമ്പേ പരിയാനുളള കാരണം വ്യക്തമാക്കേണ്ടതാണ്. ഈ സംഗതിയില്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. : മുകളില്‍ പറഞ്ഞിട്ടുളളതെല്ലാം എന്‍റെ അറിവില്‍ സത്യമായിട്ടുളളവയാണെന്ന് ബോധിപ്പിക്കുന്നു. സ്ഥലം : തീയതി : അപേക്ഷകന്‍റെ ഒപ്പ് (അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് സൈസിലുള 2 ഫോട്ടോകള്‍ ഉളളടക്കം ചെയ്യേണ്ടതാണ്.) 8-ാം നമ്പര്‍ ഫാറം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ആഫീസില്‍ സൂക്ഷിക്കേണ്ട പെന്‍ഷന്‍ അപേക്ഷ രജിസ്റ്റര്‍ ക്രമ നമ്പര്‍ അപേക്ഷകന്‍റെ പേരും പൂര്‍ണ്ണമായ മേല്‍വിലാസവും അപേക്ഷ തീയതി അവസാനം ജോലി ചെയ്ത ഷാപ്പിന്‍റെ പേരും തീയതിയും ക്ഷേമനിധിയിലെ രജിസ്റ്റര്‍ നമ്പര്‍ അപേക്ഷകന്‍ ഹാജരാക്കിയ ബന്ധപ്പെട്ട രേഖകള്‍ അപേക്ഷകന്‍ വിരമിച്ച ഉത്തരവിന്‍റെ നമ്പരും തീയതിയും അസുഖം മൂലം പൂര്‍ണ്ണമായും ശാശ്വതവുമായിട്ടുളള അവശത കൊണ്ടാണ് സര്‍വ്വീസില്‍ നിന്ന് വിടുതല്‍ ചെയ്തതെങ്കില്‍ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്‍റെ വിശദാംശം സര്‍വ്വീസില്‍ നിന്നും വിരമിച്ച തീയതി ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് അയച്ചു കൊടുത്ത അന്വേഷണ റിപ്പോര്‍ട്ടും അന്വേഷണത്തിന്‍റെ വിശദാശംങ്ങളും തീയതി സഹിതം വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഒപ്പ് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ പെന്‍ഷന്‍ അംഗീകരിച്ച/നിരസിച്ച ഉത്തരവിന്‍റെ നമ്പരും തീയതിയും. (1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) ഫാറം 9 (അണ്ടര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് പോസ്റ്റിംഗ്) കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ആഫീസ് ഉളളൂര്‍, തിരുവനന്തപുരം, പിന്‍ - 695 011 തീയതി: നോട്ടീസ് കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം ഉളള പെന്‍ഷന്‍ ലഭിക്കുന്നതിനു വേണ്ടിയുളള താങ്കളുടെ -----------. തീയതിയിലെ അപേക്ഷ പരിശോധിച്ചതില്‍ താഴെ പറയുന്ന കാരണങ്ങളാല്‍ താങ്കളുടെ അപേക്ഷ പരിഗണനാര്‍ഹമല്ലെന്നു കാണുന്നു. അപ്രകാരം തീരുമാനിക്കുന്നതില്‍ താങ്കള്‍ക്ക് എന്തെങ്കിലും എതിര്‍പ്പ് ഉളള പക്ഷം താങ്കള്‍ എന്‍റെ മുമ്പാകെ ٹٹٹٹٹٹ. തീയതി രാവിലെ/ഉച്ചക്ക് ശേഷം ----------- മണിക്ക് ------------ ഓഫീസില്‍ ബന്ധപ്പെട്ട സകല രേഖകളുമായി ഹാജരാകേണ്ടതാണ്. പ്രസ്തുത എന്‍ക്വയറിയില്‍ താങ്കള്‍ ഹാജരാകാത്ത പക്ഷം, മറ്റൊരറിയിപ്പ് കൂടാതെ തന്നെ അപേക്ഷ നിരസിക്കുന്നതാണ്. കാരണങ്ങള്‍ 1. 2. 3. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ശ്രീ./ശ്രീമതി ___________ ഫാറം നമ്പര്‍ 10 എ കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ആഫീസ്, തിരുവനന്തപുരം. തീയതി പെന്‍ഷന്‍ അനുവദിച്ച ഉത്തരവ് നമ്പര്‍ ___________ തീയതി ______________ കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി ഖണ്ഡിക 10 പ്രകാരം, എന്നില്‍ നിക്ഷിപ്തമായിട്ടുളള അധികാരത്താല്‍ __________ തീയതി മുതല്‍ പ്രതിമാസ പെന്‍ഷനായി __________ രൂപ ടി.എസ് നമ്പര്‍ __________ ലെ രജി.നമ്പര്‍ __________ആയിട്ടുളള ശ്രീ/ശ്രീമതി__________ ന്/ക്ക് അനുവദിക്കുന്നു. ഈ ഉത്തരവ് പ്രകാരം അനുവദിച്ച പ്രസ്തുത പെന്‍ഷന്‍, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് മതിയായ കാരണങ്ങള്‍ ഉളളതായി കാണുന്ന പക്ഷം റദ്ദ് ചെയ്യാന്‍ അധികാരം ഉണ്ടായിരിക്കുന്നതാണ്. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ശ്രീ./ശ്രീമതി. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍. മാനേജര്‍ ഫാറം നമ്പര്‍ 10 ബി കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ആഫീസ്, തിരുവനന്തപുരം - 695 011 തീയതി: പെന്‍ഷന്‍ നിരസിച്ചുകൊണ്ടുളള ഉത്തരവ് നമ്പര്‍ _________ തീയതി __________ പെന്‍ഷന്‍ അനുവദിക്കുന്നതിന് വേണ്ടി ശ്രീ./ശ്രീമതി__________ (പൂര്‍ണ്ണ മേല്‍വിലാസം ചേര്‍ക്കണം)__________________ ടി.എസ് നമ്പര്‍ __________. ലെ തൊഴിലാളിയുമായിരുന്ന താങ്കളില്‍ നിന്നും ലഭിച്ച അപേക്ഷ താഴെപ്പറയുന്ന കാരണങ്ങളാല്‍ നിരസിക്കുന്നു. കാരണങ്ങള്‍ 1. 2. 3. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍. ശ്രീ./ശ്രീമതി. ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍. മാനേജര്‍ ഫാറം നമ്പര്‍ 11 എ കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അപ്പീല്‍ സമര്‍പ്പിക്കാനുളള അപേക്ഷാഫാറം 1. അപേക്ഷകന്‍റെ പേരും പൂര്‍ണ്ണമായ മേല്‍വിലാസവും : 2. അപേക്ഷകന് ക്ഷേമനിധി ഫണ്ടില്‍ നല്‍കിയിട്ടുളള രജിസ്റ്റര്‍ നമ്പര്‍ : 3. അപേക്ഷകന്‍ ഏറ്റവും ഒടുവില്‍ ജോലി ചെയ്ത ജില്ല : 4. അപേക്ഷകന്‍ ഏറ്റവും ഒടുവില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്‍റെ പേരും മേല്‍വിലാസവും : 5. പെന്‍ഷന്‍ നിരസിച്ചുകൊണ്ടുളള ഉത്തരവ് നമ്പരും തീയതിയും (സാക്ഷ്യപ്പെടുത്തിയ ഉത്തരവിന്‍റെ പകര്‍പ്പ് ഉളളടക്കം ചെയ്യേണ്ടതാണ്.) : 6. അപ്പീലിനാധാരമായ ഉത്തരവിന്‍റെ നമ്പരും തീയതിയും (ഉത്തരവിന്‍റെ പകര്‍പ്പ് ഉളളടക്കം ചെയ്യുന്നു) : 7. അപ്പീലിനോടൊപ്പം ഹാജരാക്കുന്ന രേഖകള്‍ : 8. അപ്പീലിനുളള കാരണങ്ങള്‍ : മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്‍റെ അറിവിലും വിശ്വാസത്തിലും ശരിയും സത്യവുമാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. സ്ഥലം : തീയതി : അപേക്ഷകന്‍റെ ഒപ്പും പേരും ഫാറം നമ്പര്‍ 11 ബി കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അപ്പീല്‍ രജിസ്റ്റര്‍ ക്രമനമ്പര്‍ അപ്പീല്‍ ഫയല്‍ ചെയ്ത തൊഴിലാളിയുടെ പേര് ക്ഷേമനിധി ഫണ്ടിലെ രജിസ്റ്റര്‍ നമ്പര്‍ ഏത് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അപ്പീല്‍ സമര്‍പ്പിക്കുന്നത് അപ്പീലിനോടൊപ്പം സമര്‍പ്പിക്കുന്ന രേഖകളേതെല്ലാം അപ്പീല്‍ നിരസിച്ചിട്ടുണ്ടെങ്കില്‍ അതിനുളള കാരണം അപ്പീല്‍ നമ്പര്‍ അപ്പീല്‍ കേട്ടവയും തീയതികളും ഏതെല്ലാം അപ്പീലിനാധാരമായ ഫയല്‍ ആവശ്യപ്പെട്ട തീയതിയും പ്രസ്തുത ഫയല്‍ ലഭിച്ച തീയതിയും അപ്പീലിന് മേലുളള തീര്‍പ്പ് അപ്പീല്‍ തീരുമാനം ഏതു തീയതിയിലാണ് അറിയിച്ചത് അപ്പീലിനാധാരമായ ഫയല്‍ ഏതു തീയതിയിലാണ് മടക്കി അയച്ചത് (1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) ഫാറം നമ്പര്‍ 12 കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അപേക്ഷ രജിസ്റ്റര്‍ ക്രമ നമ്പര്‍ തൊഴിലാളി ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളിയുടെ പേരും മേല്‍വിലാസവും ക്ഷേമനിധി രജിസ്റ്റര്‍ നമ്പര്‍ അപേക്ഷ പരിശോധിച്ച വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ പേരും മേല്‍വിലാസവും പൂര്‍ണ്ണമായ അന്വേഷണ റിപ്പോര്‍ട്ടോടു കൂടി അപേക്ഷ ലഭിച്ച തീയതി ജോലിയില്‍ നിന്നും വിരമിക്കാനുളള കാരണം അപേക്ഷ അനുവദിച്ച ഉത്തരവുകളുടെ നമ്പരും തീയതിയും പെന്‍ഷന്‍ അനുവദിച്ചി ല്ലെങ്കില്‍ അതിന്‍റെ ഉത്തരവ് നമ്പരും തീയതിയും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഒപ്പ് അപ്പീലിന്‍റെ വിശദാംശം 1 2 3 4 5 6 7 8 9 10 ദിവസത്തിന്‍റെ ആരംഭത്തില്‍ തീയതി രേഖപ്പെടുത്തേണ്ടതാണ്. മാസാവസാനം അപേക്ഷകള്‍ അനുവദിച്ചതിന്‍റെയും നിരസിച്ചതിന്‍റെയും വിശദാംശം പ്രത്യേകം എഴുതിച്ചേര്‍ക്കേണ്ടതാണ്. ഫാറം നമ്പര്‍ 13 പെന്‍ഷന്‍ വിതരണ രജിസ്റ്റര്‍ (വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ സൂക്ഷിക്കേണ്ടത്) ക്രമ നമ്പര്‍ ക്ഷേമനിധി രജിസ്റ്റര്‍ നമ്പര്‍ പെന്‍ഷന്‍ അനുവദിച്ച നമ്പര്‍ പെന്‍ഷന്‍ നിരക്ക് പെന്‍ഷന്‍ വാങ്ങുന്ന ആളിന്‍റെ പേരും മേല്‍ വിലാസവും പെന്‍ഷന്‍ വാങ്ങുന്ന ആള്‍ ഏറ്റവും അവസാനം ജോലി ചെയ്ത സ്ഥാപനത്തിന്‍റെ പേരും മേല്‍വിലാസവും പെന്‍ഷന്‍ അനുവദിച്ച ഉത്തരവ് നമ്പരും തീയതിയും വിതരണം ചെയ്ത കാലയളവ് തുക ഉത്തരവ് തയ്യാറാക്കിയ ഓഫീസറുടെ തീയതിയോടു കൂടിയ ഒപ്പ് ഉത്തരവ് പരിശോധിച്ച ഓഫീസറുടെ തീയതിയോടു കൂയിയ ഒപ്പ് തുക കൈപ്പറ്റലിനാധാരമായ ഒപ്പ് വിതരണം ചെയ്ത തീയതി റിമാര്‍ക്സ് 1 2 3 4 5 6 7 8 9 10 കുറിപ്പുകള്‍ 1. 26.3.1996 ല്‍ പ്രാബല്യത്തില്‍ വന്ന 1996 ലെ 3-ാം ആക്ട് മുഖേന പകരം ചേര്‍ക്കപ്പെട്ടു. 26-3-1996 ലെ 436-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 2. 1978 ലെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) നിയമപ്രകാരമുള്ള ഭേദഗതി (കേരള എന്ന വാക്ക് കൂട്ടിച്ചേര്‍ത്തു) 3. ഗവണ്‍മെന്‍റ് അസാധാരണ ഗസറ്റ് 305-ല്‍ 29-12-1969 വിജ്ഞാപന പ്രകാരം ഈ ആക്ട് 29-12-1969 മുതല്‍ പ്രാബല്യത്തില്‍ വന്നു. 4. 2009 ലെ 5-ാം ഓര്‍ഡിനന്‍സുമുഖേന കൂട്ടിച്ചേര്‍ക്കപ്പെട്ടു 5. 1978 ലെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ആക്ട് പ്രകാരമുള്ള ഭേദഗതി (ശേഖരിക്കുന്നിതിനോ, ശേഖരിക്കുകയോ എന്ന വാക്ക് കൂട്ടിച്ചേര്‍ത്തു) 6. 1978 ലെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) നിയമപ്രകാരമുള്ള ഭേദഗതി. (കേരള എന്ന വാക്ക് കൂട്ടിച്ചേര്‍ത്തു) 7. 1978 ലെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) നിയമപ്രകാരമുള്ള ഭേദഗതി. ഇവ 1-2-1978 മുതല്‍ പ്രാബല്യത്തില്‍ വന്നു. 8. ഈ ഉപവകുപ്പ് 1978 ലെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ആക്ട് പ്രകാരം 1-2-1978 മുതല്‍ ചേര്‍ത്തതാണ്. 9. 1978 ലെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ആക്ടു പ്രകാരമുളള ഭേദഗതി(കേരള എന്ന വാക്ക് കൂട്ടി ചേര്‍ത്തു) 10. ڇഎട്ടു ശതമാനംڈ എന്നതിനു പകരം ڇപത്തു ശതമാനംڈ എന്ന് 2009 ലെ 5-ാം ഓര്‍ഡിനന്‍സു മുഖേന ചേര്‍ക്കപ്പെട്ടു. 11. 26-3-1996 ല്‍ പ്രാബല്യത്തില്‍ വന്ന 1996 ലെ 3-ാം ആക്ട് മുഖേന പകരം ചേര്‍ക്കപ്പെട്ടു. 26-3-1996 ലെ 436-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 12. 2009 ലെ 5-ാം ഓര്‍ഡിനന്‍സു മുഖേന കൂട്ടിച്ചേര്‍ക്കപ്പെട്ടു. 13. 1978-ലെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ആക്ടു പ്രകാരമുളള ഭേദഗതി നിയമപ്രകാരം ചേര്‍ത്തത്. ഇത് 1-2-1979 മുതല്‍ പ്രാബല്യത്തില്‍ വന്നു. 14. 1979-ലെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ആക്ടു പ്രകാരമുളള ഭേദഗതി നിയമപ്രകാരം ചേര്‍ത്തത്. ഈ ഉപവകുപ്പ് 1-2-1979 മുതല്‍ പ്രാബല്യത്തില്‍ വന്നു. ** 26-3-1996 -ലെ 436-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച 1996 - ലെ 3-ാം ആക്ട് പ്രകാരം കൂട്ടിച്ചേര്‍ക്കപ്പെട്ടു. 15. 1978-ലെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ആക്ടു പ്രകാരമുളള ഈ ഭേദഗതി 1979 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതാണ്. ജി.ഒ.എം.എസ്.10/79/എല്‍ ആന്‍റ് എച്ച് 30-1-1979 എസ്.ആര്‍.ഒ നമ്പര്‍ 145/79 പ്രകാരമുള്ള 30-1-79 ലെ അസാധാരണ ഗസറ്റ് വിജ്ഞാപനം. 16. 26-3-1996 ലെ 436-ാം നമ്പര്‍ കേരള സാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച 1996 ലെ 3-ാം ആക്ടുപ്രകാരം പകരം ചേര്‍ക്കപ്പെട്ടു. 17. 1978- ലെ ഭേദഗതി ആക്ട് പ്രകാരമുള്ള ഭേദഗതി 1996 ലെ 3-ാം ആക്ട് മുഖേന 26-3-96 മുതല്‍ പ്രാബല്യത്തോടെ വീണ്ടും ഭേദഗതി ചെയ്യപ്പെട്ടു.. 18. 26-3-1996 ലെ 436-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച 1996 ലെ 3-ാം ആക്ട്പ്രകാരം കൂട്ടിച്ചേര്‍ക്കപ്പെട്ടു. 19. 1978 ലെ ഭേദഗതി ആക്ട് പ്രകാരം 1-2-1979 ല്‍ ഭേദഗതി വന്നതാണ്. അതിനുമുമ്പ് ശിക്ഷ മൂന്നുമാസം, അഞ്ഞൂറു രൂപ എന്നിങ്ങനെയായിരുന്നു. 20. 1978 - ലെ കള്ളു വ്യവസായ തൊഴിലാളി (ഭേദഗതി) ആക്ട് മുഖേന ചേര്‍ത്ത ഈ ഉപവകുപ്പ് 1-2-1979 മുതല്‍ പ്രാബല്യത്തില്‍ വന്നു. 21. ഈ ഉപവകുപ്പിന്‍റെ ഭേദഗതി മൂലം 1-2-1979 മുതല്‍ ഒരു കേസ് ഫയല്‍ ചെയ്യുന്നതിന് സര്‍ക്കാരിന്‍റെ അനുമതിക്ക് പകരം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ അനുമതി മതിയാകും എന്ന് ഭേദഗതി വരുത്തിയിരിക്കുന്നു. 22. 14-എ വകുപ്പ് 1978 - ലെ ഭേദഗതി ആക്ട് മുഖേന 1-2-1979 മുതല്‍ പ്രാബല്യത്തില്‍ വന്നു. 23. 1978-ലെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ആക്ട് പ്രകാരമുള്ള ഈ വകുപ്പ് 1-2-1979 മുതല്‍ പ്രാബല്യത്തില്‍ വന്നു. 24. 15-എ, 15-ബി, 15-സി എന്നീ വകുപ്പുകള്‍ 1978-ലെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ആക്ട് പ്രകാരം ചേര്‍ത്തതാണ്. ഈ ഭേദഗതികള്‍ 1-2-1979 മുതല്‍ പ്രാബല്യത്തില്‍ വന്നു. 25. 15ഡി, ഇ, എഫ് എന്നീ വകുപ്പുകള്‍ 1996-ലെ 3-ാം ആക്ട് മുഖേന 26-3-1996 മുതല്‍ പ്രാബല്യത്തോടുകൂടി ചേര്‍ക്കപ്പെട്ടു. 1996-ലെ 463-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ പ്രസ്തുത ഭേദഗതി ആക്ട് പ്രസിദ്ധീകരിച്ചു. 26. 1978-ലെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ആക്ട് പ്രകാരമുള്ള ഭേദഗതി, 1-2-1979 മുതല്‍ ഈ വകുപ്പ് പ്രാബല്യത്തില്‍ വന്നു. 27. ഈ ഇനം 1978-ലെ ആക്ട് മൂലം 1-2-1979 മുതല്‍ ചേര്‍ത്തതാണ്. 28. 1978 ലെ ഭേദഗതി ആക്ട്മൂലം, കള്ളു വ്യവസായ ക്ഷേമനിധി എന്ന വാക്കുകള്‍ ഒഴിവാക്കി. 29 ഈ ഇനം 1978-ലെ ആക്ട് മൂലം 1-2-1979 മുതല്‍ നിലവില്‍ വന്നു. 30. ഈ ഇനം 1996-ലെ 3-ാം ആക്ടു മുഖേന 26-3-1996 മുതല്‍ പ്രാബല്യത്തോടെ ചേര്‍ക്കപ്പെട്ടു. 1996 ലെ 436-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ പ്രസ്തുക ആക്ട് പ്രസിദ്ധീകരിക്കപ്പെട്ടു. 31. 2009 ലെ 5-ാം ഓര്‍ഡിനന്‍സ് മുഖേന കൂട്ടിച്ചേര്‍ക്കപ്പെട്ടു പ്രാബല്യം 19-1-2009 മുതല്‍ 32. ജി.ഒ.ആര്‍.ടി 424/ഠ എല്‍.ബി.ആര്‍ നമ്പരായുള്ള 5-4-1973 വിജ്ഞാപനം മൂലം 7-ാം ഖണ്ഡിക ഒഴിവാക്കി. 33. 15.2.85 ഏ.ഛ.ഞേ.ചീ.241/85/ഘ ആ ഞ പ്രകാരം ഉത്തരവായി. 34. 22/6/1990-ലെ ഏ.ഛ.ഞേ.ചീ.1672/90/ഘ ആ ഞ പ്രകാരം ഉത്തരവായി. 35. 50 രൂപ എന്നതിന് പകരം 150 രൂപ എന്ന് 31-3-1999-ലെ 677-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ എസ്.ആര്‍.ഒ. 308/99 ആയി പ്രസിദ്ധീകരിച്ച ജി.ഒ. (ആര്‍.റ്റി) 690/99/തൊഴില്‍ മുഖേന ചേര്‍ക്കപ്പെട്ടു. 36. സര്‍ക്കാരിന്‍റെ 22/6/90 ലെ ജി.ഒ.ആര്‍.റ്റി. നമ്പര്‍ 1672/90/എല്‍.ബി.ആര്‍ പ്രകാരം ഉത്തരവായി ട.ഞ.ഛ നമ്പര്‍ 860/90. 37. 21-4-1981 ലെ ജി.ഒ.ആര്‍.റ്റി 555/81 എല്‍.ബി.ആര്‍ പ്രകാരം പകരം ചേര്‍ത്ത ഉപഖണ്ഡികയാണ്. അതിനു മുമ്പ് അംശദായം കാല്‍ രൂപയും അതിന്‍റെ ഗുണിതങ്ങളുമായിട്ടാണ് കണക്കാക്കിയിരുന്നത്. 38. 10-10-1980 ലെ ജി.ഒ.ആര്‍.റ്റി 1442/80 എല്‍.ബി.ആര്‍ മുഖേന, ഈ ഖണ്ഡിക പുതുതായി ചേര്‍ത്തു. 1.1.1979 മുതല്‍ ഇതിനു പ്രാബല്യം കൊടുത്തിരുന്നത് 25.7.1981 ലെ ജി.ഒ.ആര്‍.ടി 929/81/എല്‍.ബി.ആര്‍ പ്രകാരം 1.4.1980 എന്നുമാറ്റുകയുണ്ടായി. 39. ഈ ഉപഖണ്ഡിക, 21-4-1981 ലെ ജി.ഒ.ആര്‍.റ്റി.555/81 എല്‍.ബി.ആര്‍ പ്രകാരം ചേര്‍ത്തതാണ്.. 40. 20-8-1980 ലെ ജി.ഒ.(ആര്‍.റ്റി) 1200/80 എല്‍.ബി.ആര്‍ മുഖേന, 14-1-1970 മുതല്‍ പ്രാബല്യത്തോടെ ഭേദഗതി വരുത്തിയ ഖണ്ഡികയാണ് ഇത്. 41. അദ്ധ്യായം എ, 1996 ലെ കള്ളു വ്യവസായ ക്ഷേമനിധി പദ്ധതി പ്രകാരം 1-1-1997 മുതല്‍ പ്രാബല്യത്തോടെ ചേര്‍ക്കപ്പെട്ടു. ജി.ഒ.(എം.എസ്) 99/96/തൊഴില്‍ 31-12-1996 എസ്.ആര്‍.ഒ നം.2/97, കേരളാ അസാ: ഗസറ്റ് തീയതി 3-1-1997. 42. ഉപഖണ്ഡികകള്‍ 17-7-1999 ലെ 1399-ാം നമ്പര്‍ അസാധാരണ ഗസറ്റില്‍ എസ്.ആര്‍.ഒ.നം.616/99 ആയി പ്രസിദ്ധീകരിച്ച ജി.ഒ.(എം.എസ്) നം.45/99/തൊഴില്‍ മുഖേന പകരം ചേര്‍ക്കപ്പെട്ടു. പ്രാബല്യം 17-7-1999 മുതല്‍. 43. 26-3-2001 ലെ 479-ാം നമ്പര്‍ അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച (എസ്.ആര്‍.ഒ 314/2001) 26-3-2001- ലെ ജി.ഒ (എം.എസ്) 22/2001/തൊഴില്‍ മുഖേന കൂട്ടിച്ചേര്‍ക്കപ്പെട്ടു. 44. ജി.ഒ.ആര്‍.റ്റി. 49/78/എല്‍ ആന്‍റ് എച്ച് എന്ന 9-1-1978 ലെ ഉത്തരവ് പ്രകാരം ചേര്‍ത്തതാണ് ഈ ഖണ്ഡിക. 4-12-1980-ലെ ജി.ഒ.ആര്‍.റ്റി 480/83/എല്‍.ബി.ആര്‍ എന്നീ ഉത്തരവുകള്‍ പ്രകാരം ഭേദഗതി ചെയ്തിട്ടുണ്ട്. 45. 18-7-1987 - ലെ ജി.ഒ.ആര്‍.റ്റി.1165/87/ഘആഞ & ഞഋഒ പ്രകാരം ڇഅടിസ്ഥാനڈ ഒഴിവാക്കിയിരിക്കുന്നു. 46. 6-7-2000-ലെ 1306-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ എസ്.ആര്‍.ഒ. 623/2000 ആയി പ്രസിദ്ധീകരിച്ച 23-6-2000 ലെ ജി.ഒ (എം.എസ്)നം.66/2000/തൊഴിലും പുനരധിവാസവും മുഖേന 1200 രൂപ എന്നായിരുന്നത് 5000 രൂപ എന്നാക്കി വര്‍ദ്ധിപ്പിച്ചു. 47. 10-9-2007 ലെ 1652-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ എസ്.ആര്‍.ഒ. 752/2007 ആയി പ്രസിദ്ധീകരിച്ച ജി.ഒ.(എം.എസ്)1142/2007/തൊഴില്‍ മുഖേന കൂട്ടിച്ചേര്‍ക്കപ്പെട്ടു. പ്രാബല്യം 10-9-2007 മുതല്‍ 48. 16-10-1978 ലെ ജി.ഒ.ആര്‍റ്റി.1618/78/എല്‍.ആര്‍.എച്ച് മുഖേന ചേര്‍ത്തതാണ് ഈ ഖണ്ഡിക. 49. 28-8-1998 ലെ 1432-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ എസ്.ആര്‍.ഒ നം.769/98 ആയി പ്രസിദ്ധീകരിച്ച 25-8-1998 ലെ ജി.ഒ.(ആര്‍റ്റി.)2683/98/തൊഴില്‍ മുഖേന വിട്ടുകളയപ്പെട്ടു. 50. 28-8-1998-ലെ 1432-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ എസ്.ആര്‍.ഒ നം.769/98 ആയി പ്രസിദ്ധീകരിച്ച 25-8-1998 ലെ ജി.ഒ.(ആര്‍റ്റി.)2683/98/തൊഴില്‍ മുഖേന വിട്ടുകളയപ്പെട്ടു. 51. 30-12-1988 ലെ ഏ.ഛ.ഞേ.ചീ.2330/88/ഘആഞ & ഞഋഒ പ്രകാരം ഉത്തരവായി. 52. പദ്ധതി തുടങ്ങുന്ന സമയത്ത് വരവ് പ്രതീക്ഷിക്കുന്നതോ, വസൂലായതോ ആയ അംശദായത്തിന്‍റെ 5 ശതമാനം എന്നു നിര്‍ണ്ണയിച്ചിരുന്ന ഭരണച്ചെലവ് നിരക്ക് താഴെ പറയുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ വഴി ഉയര്‍ത്തുകയുണ്ടായി. 1. 10-3-1978 ലെ ജി.ഒ.ആര്‍റ്റി.387/78/എല്‍ ആന്‍റ് എച്ച് പ്രകാരം 6 ശതമാനം. 2. 16-8-1979 ലെ ജി.ഒ.ആര്‍റ്റി.387/78/എല്‍ ആന്‍റ് എച്ച് പ്രകാരം 7 ശതമാനം. 3. 29-3-1980 ലെ ജി.ഒ.ആര്‍റ്റി.535/80/എല്‍.ബി.ആര്‍ പ്രകാരം 7.5 ശതമാനം 4. 18-5-1981 - ലെ ജി.ഒ.ആര്‍റ്റി.680/81/എല്‍.ബിആര്‍ പ്രകാരം 9 ശതമാനം. 5. 24/11/86 ലെ ഏ.ഛ.(ങെ)56/86/ഘആഞ& ഞഋഒ നമ്പര്‍ ഉത്തരവു പ്രകാരം ഓഫീസ് കെട്ടിടങ്ങളുടെയും സ്റ്റാഫ് ക്വോര്‍ട്ടേഴ്സിന്‍റെയും പണി സംബന്ധിച്ചു നേരിടുന്ന ചെലവുകള്‍ ഭരണചെലവില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. 53. ڇപത്തു ശതമാനത്തില്‍ڈ എന്നതിനു പകരം ڇപതിനഞ്ചു ശതമാനത്തില്‍ڈ എന്ന് 20-3-1999-ലെ 590-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച (എസ്.ആര്‍.ഒ നം.256/99) ജി.ഒ.(ആര്‍.റ്റി) 691/99/തൊഴില്‍ മുഖേന ചേര്‍ക്കപ്പെട്ടു. 54. 8-1-2009 ലെ 60-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ എസ്.ആര്‍.ഒ 13/2009 ആയി പ്രസിദ്ധീകരിച്ച 19-12-2008 ലെ ജി.ഒ (എം.എസ്) 2971/2008/തൊഴില്‍ മുഖേന നിലവില്‍ ഉണ്ടായിരുന്ന ഖണ്ഡിക 45എ-യ്ക്ക് (1) എന്ന് നമ്പരിടുകയും അതിനുശേഷം (2)-ാം ഉപഖണ്ഡിക കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പ്രാബല്യം 8-1-2009 മുതല്‍. 55. 24-8-2004 -ലെ 1837-ാം നമ്പര്‍ കേരള അസാധാരണ റ്റി.എല്‍.എസ്.ഒ.933/2004 ആയി പ്രസിദ്ധീകരിച്ച 17-8-2009 ലെ ജി.ഒ (ആര്‍റ്റി)2184/2004/തൊഴില്‍ മുഖേന കൂട്ടിച്ചേര്‍ക്കപ്പെട്ടു. 56. 24.8.2004 ലെ 1837-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ എസ്.ആര്‍.ഒ.933/2004 ആയി പ്രസിദ്ധീകരിച്ച 17-8-2004 ലെ ജി.ഒ (ആര്‍റ്റി)2184/2004/തൊഴില്‍ മുഖേന ഭേദഗതി ചെയ്യപ്പെട്ടു. അതിനുമുമ്പ് 100 രൂപ എന്നായിരുന്നു. വീണ്ടും 2-3-2009 ലെ 487-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ എസ്.ആര്‍.ഒ.199/2009 ആയി പ്രസിദ്ധീകരിച്ച ജി.ഒ (ആര്‍.റ്റി) 301/2009/തൊഴില്‍ പ്രകാരം രൂപ 150 എന്നതിനു പകരം രൂപ 500 എന്നു ചേര്‍ക്കപ്പെട്ടു. 57. 29-7-2002 ലെ 1120-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ എസ്.ആര്‍.ഒ.606/2002 ആയി പ്രസിദ്ധീകരിച്ച 20.7.2002 ലെ ജി.ഒ.(എം.എസ്) 50/2002/തൊഴിലും പുനരധിവാസവും മുഖേന പകരം ചേര്‍ത്തു. 58. 20-7-2000 ലെ 1383-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ എസ്.ആര്‍.ഒ.672/2000 ആയി പ്രസിദ്ധീകരിച്ച 23-6-2000 ലെ ജി.ഒ (എം.എസ്)67/2000/തൊഴിലും പുനരധിവാസവും മുഖേന തൊഴിലാളിയുടെ സ്വന്തം ചെലവില്‍ എന്നതിനു പകരം ബോര്‍ഡിന്‍റെ ചെലവില്‍ എന്നാക്കി. 59. 7-2-2005 ലെ സ.ഉ.(സാധാ)നം.357/2009/തൊഴില്‍ മുഖേന പകരം ചേര്‍ക്കപ്പെട്ടു അതിന് മുമ്പ് ڇചെത്തു തൊഴിലാളികള്‍ക്കുവേണ്ടിയുള്ളڈ എന്നായിരുന്നു. 60. 24-11-1986 ലെ ജി.ഒ (എം.എസ്) 57/86/എല്‍.ബി.ആര്‍ മുഖേന പകരം ചേര്‍ക്കപ്പെട്ടു. . ക്ഷേമനിധി ആക്ടും പദ്ധതിയും
എ
100 രൂപ* പദ്ധതി നിലവില്‍ വന്ന ദിവസം മൂതല്‍
പ്രതിമാസം 100 രൂപ പദ്ധതി നിലവില്‍ വന്ന തീയതി മുതല്‍
ബി
10 വര്‍ഷത്തില്‍ കുറയാത്ത അംഗത്വത്തോടെ പദ്ധതി നിലവില്‍ വന്നശേഷം പിരിഞ്ഞു പോയിട്ടുള്ളവര്‍ക്ക്
പ്രതിമാസം 56100 രൂപ* സൂപ്പര്‍ ആനുവേഷന്‍ തീയതി മുതല്‍
സി
10 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വ്വീസോടെ പദ്ധതി തുടങ്ങിയ ശേഷം പിരിയുന്നവര്‍ക്ക്
പ്രതിമാസം 56100 രൂപ* യും പുറമെ അധികമായി വരുന്ന ഓരോ പൂര്‍ണ്ണ വര്‍ഷത്തെ അംഗത്തിനും 10 രൂപാ ക്രമത്തില്‍ സൂപ്പര്‍ ആനുവേഷന്‍ തീയതി മുതല്‍
ഡി
ശാശ്വതമായി അംഗവൈകല്യം തീര്‍ഘകാലത്തെ ഗുരുതരമായ അസുഖം എന്നിവമൂലം ജോലി ചെയ്യാന്‍ കഴിയാതെ ക്ഷേമനിധിയില്‍ 10 വര്‍ഷത്തില്‍ കുറഞ്ഞ അംഗത്വത്തോടു കൂടി സൂപ്പര്‍ ആനുവേഷന്‍ പ്രായത്തിനു മുമ്പ് പിരിഞ്ഞവര്‍ക്ക്
പ്രതിമാസം 56100 രൂപ* സൂപ്പര്‍ ആനുവേഷനു മുമ്പ് പിരിയുന്ന തീയതി മുതല്‍.







